Connect with us

india

എം.എസ്.എഫ് ദേശീയ സമ്മേളനം;ഫെബ്രുവരി 27, 28 ഡല്‍ഹിയില്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നും തെരെഞ്ഞെടുത്തവരാണ് സമ്മേളന പ്രതിനിധികള്‍. പുതിയ ദേശീയ നേതൃത്വത്തെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.

Published

on

ന്യൂഡല്‍ഹി: എം.എസ്.എഫ് രണ്ടാം ദേശീയ സമ്മേളനം 2022 ഫെബ്രുവരി 27 നും 28 നും ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ‘എഡ്യുക്കേറ്റ്, എംപവര്‍, ഇമാനിസിപേറ്റ്’ എന്ന പ്രമേയത്തില്‍ വിവിധ സെഷനുകളായാണ് ദേശീയ സമ്മേളനം നടക്കുക. അന്തര്‍ദേശീയ, ദേശീയ വ്യക്തിത്വങ്ങള്‍ അതിഥികളായെത്തും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നും തെരെഞ്ഞെടുത്തവരാണ് സമ്മേളന പ്രതിനിധികള്‍. പുതിയ ദേശീയ നേതൃത്വത്തെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.

ഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളന സംഘടക സമിതി യോഗം മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, നവാസ് കനി എം.പി, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, ഖുര്‍റം അനീസ് ഉമര്‍, മൗലാനാ നിസാര്‍ അഹമ്മദ്, ഷെയ്ഖ് ഫൈസല്‍, ആസിഫ് അന്‍സാരി, ഷഹ്‌സാദ് അബ്ബാസി, എം.എസ്.എഫ് ദേശീയ ഭാരവാഹികളായ പി.വി അഹമ്മദ് സാജു, അതീബ് ഖാന്‍, സിറാജുദ്ദീന്‍ നദവി, ഫറാന്‍ ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. എസ്.എച്ച് മുഹമ്മദ് അര്‍ഷദ് സ്വാഗതവും ഇ ഷമീര്‍ നന്ദിയും പറഞ്ഞു. ദേശീയ സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികള്‍: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി എം.പി, നവാസ് കനി എം.പി.

ചെയര്‍മാന്‍: പി.കെ കുഞ്ഞാലിക്കുട്ടി. വര്‍ക്കിംഗ് ചെയര്‍മാന്‍: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജനറല്‍ കണ്‍വീനര്‍: ടി.പി അഷ്‌റഫലി. കണ്‍വീനര്‍: എസ്.എച്ച് മുഹമ്മദ് അര്‍ഷദ്. വൈസ് ചെയര്‍മാന്‍: ഇഖ്ബാല്‍ അഹമ്മദ്, ഖുറം അനീസ് ഉമര്‍, മൗലാനാ നിസാര്‍ അഹമ്മദ്, ആസിഫ് അന്‍സാരി, അഡ്വ: ഫൈസല്‍ ബാബു, അഡ്വ:എം റഹ്മത്തുള്ള, സഫറുദ്ദീന്‍ മുല്ല, ഫാത്തിമ മുസഫര്‍, അഡ്വ: നൂര്‍ബിന റഷീദ്, അഡ്വ: ഹാരിസ് ബീരാന്‍, എം കെ നൗഷാദ്, എ ഷംസുദ്ദീന്‍. ജോ കണ്‍വീനര്‍: ഷെയ്ക്ക് ഫൈസല്‍, മുഹമ്മദ് ഹലീം, ഷഹസാദ് അബ്ബാ
സി, മുധസര്‍, അനസ് അബ്ദുള്ള, ഫറാന്‍ ഫാറൂഖി, നൂര്‍ ശംസ്. ട്രഷറര്‍: പി.വി അബ്ദുല്‍ വഹാബ് എംപി

സബ് കമ്മിറ്റി ഫിനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: നവാസ് കനി എംപി, കണ്‍വീനര്‍: ഇ ഷമീര്‍. പ്രോഗ്രാം കമ്മിറ്റി: ചെയര്‍മാന്‍: ഖുറം അനീസ് ഉമര്‍, കണ്‍വീനര്‍: പി.വി അഹ്മദ് സാജു. റിസപ്ഷന്‍ കമ്മിറ്റി: ചെയര്‍മാന്‍: അഡ്വ ഹാരിസ് ബീരാന്‍, കണ്‍വീനര്‍: അതീബ് ഖാന്‍.
അക്കോമഡേഷന്‍ കമ്മിറ്റി: ചെയര്‍മാന്‍: ആസിഫ് അന്‍സാരി, കണ്‍വീനര്‍: ഖാലിദ് എം. ട്രാവല്‍ & ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി: ചെയര്‍മാന്‍: അഡ്വ:എന്‍.എ കരീം, കണ്‍വീനര്‍: മന്‍സൂര്‍ ഹുദവി ബംഗാള്‍. രജിസ്‌ട്രേഷന്‍ കമ്മിറ്റി: ചെയര്‍മാന്‍: സിറാജ് നദ്‌വി, കണ്‍വീനര്‍: കൈസര്‍ അബ്ബാസ്. ഫുഡ് കമ്മിറ്റി: ചെയര്‍മാന്‍: കെ.കെ മുഹമ്മദ് ഹലീം, കണ്‍വീനര്‍: ഫര്‍ഹാന്‍ ഫാറൂഖി. പബ്ലിസിറ്റി കമ്മിറ്റി: ചെയര്‍മാന്‍: മുഹമ്മദ് അല്‍ അമീന്‍, കണ്‍വീനര്‍: സുഹൈല്‍ ഹുദവി ആസ്സാം. സപ്ലിമെന്റ് കമ്മിറ്റി: ചെയര്‍മാന്‍: നൗഷാദ് മലര്‍, കണ്‍വീനര്‍: സൈദലവി ഹുദവി ഹൈദരാബാദ്. വളണ്ടിയര്‍ കമ്മിറ്റി: ചെയര്‍മാന്‍: മുദസിറുല്‍ ഹഖ്, കണ്‍വീനര്‍: അസറുദ്ദീന്‍.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍

ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.

Published

on

ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.

അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.

ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്‍ സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന്‍ അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന്‍ ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.

Continue Reading

india

നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം

നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.

20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ 2 എ.സി എക്‌സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.

വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.

ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:

സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.

പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്‌കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.

പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

india

ബംഗളൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.

Published

on

കര്‍ണാടകയിലെ ചിക്കബനാവറയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending