Connect with us

More

സമ്മേളന നഗരിക്ക് ക്ലീന്‍ ചീറ്റ് ; പുതിയ മാതൃക തീര്‍ത്ത് യൂത്ത് ലീഗ് സമ്മേളനം

Published

on

കോഴിക്കോട്: കോഴിക്കോട്: ഒരു മഹാസമ്മേളനം സമാപിച്ച നഗരി അന്ന് നേരം പുലരും മുന്നേ മാലിന്യങ്ങളൊന്നും ഇല്ലാതെ ക്ലീന്‍ ആയി മാറുക എന്നത് ഏതൊരു സ്വച് ഭാരത് ചിന്തകന്റെയും മോഹമാണ്. എന്നാല്‍ അത്തരമൊരു മാതൃകക്ക് സാക്ഷ്യം വഹിച്ചിരിക്കയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറം.

ജനസാഗരങ്ങളായി പ്രവര്‍ത്തകര്‍ വന്നുചേര്‍ന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയും പരിസരവും നേരം വെളുക്കും മുമ്പേ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് വൃത്തിയാക്കി മാറ്റുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് ദിവസം നീണ്ടു നിന്ന യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായത്. തുടര്‍ന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനം രാത്രിയോടെ സമാപിച്ചു. എന്നാല്‍ എല്ലാ സമ്മേളന നഗരിയും എന്ന പോലെ കോഴിക്കോട് കടപ്പുറവും വൃത്തികേടായി മാറി. പക്ഷേ നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേര്‍ ചേര്‍ന്ന് സമ്മേളനം സമാപിച്ച രാത്രി വെളുക്കും മുന്നെ കിലോമീറ്ററുകള്‍ ദൂരമുളള കോഴിക്കോട് കടപ്പുറത്തിന് ക്ലീന്‍ ചീറ്റ് ഉണ്ടാക്കിയെടുക്കുകയായിരുന്നു.

ഒരു മേനിപറച്ചിലായി അല്ല മറിച്ചു വലിയ വെല്ലവിളിയായി തന്നെയാണ് കിലോമീറ്ററുകള്‍ ദൂരമുള്ള കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്നു പ്രവര്‍ത്തനത്തില്‍ പങ്കാളിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ഇതിലൂടെ സംസ്ഥാന സമ്മേളനം സമാപിച്ച് നേരം പുലരുന്നതിനു മുന്‍പേ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി നല്‍കിയ ഉറപ്പാണ് ഞങ്ങള്‍ പാലിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. തുടക്കം മുതല്‍ അവസാനം വരെ ഒട്ടനവധിപേര്‍ ഈ ദൗത്യത്തില്‍ പങ്കാളികളായെന്നും ഫിറോസ് അറിയിച്ചു. തുടക്കം മുതല്‍ അവസാനം വരെ ഈ ദൗത്യത്തില്‍ പങ്കെടുത്തവരെയും ഇടക്ക് വന്നുപോയവരെയും എല്ലാവരെയും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നതായും ഫിറോസ് വ്യക്തമാക്കി.

യൂത്ത് ലീഗിന്റെ മാതൃകാ പ്രവര്‍ത്തനം ഇതിനകം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

pk

കോഴിക്കോട് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ദൗത്യത്തില്‍ തുടക്കം മുതല്‍ അവസാനം വരെ പങ്കാളികളായവരുടെ ഗ്രൂപ്പ് ഫോട്ടോ

14991902_903689226398176_1924177493483231815_n15036712_1134706589982790_7899795277052877974_n15032271_1159698114112470_4335827157593183241_n

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നേരത്തെ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തുന്ന റാലി യൂത്ത് ലീഗ് ഇത്തവണ വേണ്ടെന്ന് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ മീറ്റ് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചപ്പോള്‍ സമ്മേളന നഗരിയില്‍ മാലിന്യങ്ങള്‍ കൂമ്പാരമായതിന്റെ ദൃശ്യങ്ങള്‍ ട്വിറ്റ്വറിലും ഫെയ്‌സ്ബുക്ക് രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

Trending