Connect with us

Video Stories

മത്സരത്തിനൊരുങ്ങി തുഷാര്‍; സി.പി.എമ്മും വെള്ളാപ്പള്ളിയും വെട്ടില്‍

Published

on

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഎം നേതൃത്വവും വെട്ടിലായി. നിരവധി ‘ഓഫറുകള്‍’ നല്‍കി വെള്ളാപ്പള്ളി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സംഘടന വോട്ടുകള്‍ ലക്ഷ്യമിട്ട് മാസങ്ങളായി സിപിഎം നടത്തിയ നീക്കങ്ങളാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ പൊളിഞ്ഞിരിക്കുന്നത്. തുഷാര്‍ മത്സരിക്കുന്നതോടെ ആനുകൂല്യങ്ങള്‍ പറ്റാനായി ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇഷ്ടക്കാരനായി രംഗത്തെത്തുന്ന ‘കണിച്ചുകുളങ്ങര പൊളിറ്റിക്‌സിന്’ താല്‍ക്കാലിക അവധി നല്‍കാന്‍ വെള്ളാപ്പള്ളി നടേശനും നിര്‍ബന്ധിതനാകും.

മൈക്രോഫിനാന്‍സ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഹായം വാഗ്ദാനം ചെയ്തും വിവിധ പദ്ധതികള്‍ വെള്ളപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയും വോട്ട് ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎം മാസങ്ങളായി നടത്തിയത്. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കാര്യവാഹക് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതൃത്വം തന്നെ മുഖ്യമന്ത്രി പിണറായി വിജയനേയും നാല് മന്ത്രിമാരേയും കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് അയച്ചായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് ഉറപ്പിച്ചത്.

തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ സിപിഎം നീക്കങ്ങളെല്ലാം വ്യഥാവിലായി.
തുഷാര്‍ മത്സര രംഗത്ത് ഇറങ്ങണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന കാരണത്താല്‍ തുടക്കം മുതലെ വെള്ളപ്പള്ളി അംഗീകരിച്ചിരുന്നില്ല. കൂടാതെ തുഷാര്‍ മത്സരിച്ചാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും എസ്.എന്‍ ട്രസ്റ്റിലെ സ്ഥാനങ്ങളും രാജിവെക്കണമെന്ന ഭീഷണിയും വെള്ളാപ്പള്ളി മുഴക്കിയിരുന്നു. എന്നാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹിത്വത്തില്‍ ഇരുന്ന് മുന്‍പ് പല നേതാക്കളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ടെന്ന സംഘടനയിലെ തുഷാര്‍ അനുകൂലികള്‍ തെളിവ് നിരത്തിയതോടെ വെള്ളാപ്പള്ളി തന്റെ വാദത്തില്‍ നിന്നും പിന്നാക്കം പോയി.

ആനുകൂല്യങ്ങള്‍ക്കായി ആര്‍ക്കുപിന്നാലെയും പോകുന്ന വെള്ളപ്പള്ളിയെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്രനേതൃത്വം നടത്തിയ അപ്രതീക്ഷിത നീക്കങ്ങളാണ് പുതിയ മനം മാറ്റത്തിന് കാരണം.
എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് തുടരണമെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം വന്നതോടെ വെള്ളാപ്പള്ളി നിലപാട് മയപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റാലും രാജ്യസഭ സീറ്റ് വാഗ്ദാനവും എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രമന്ത്രി സ്ഥാനും തുഷാറിന് വാഗ്ദാനം ലഭിച്ചതോടെ വെള്ളാപ്പള്ളി വീണ്ടും ബിജെപി അനുകൂല നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. അതിന്റെ തുടക്കമായാണ് മുന്നണി സംവിധാനമാകുമ്പോള്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന.

കൂടാതെ കേരളത്തിലെ ഇടത്-വലത് മുന്നണികളെ താന്‍ എതിര്‍ക്കാന്‍ നില്‍ക്കുന്നില്ലെന്നും ഇവര്‍ ഡല്‍ഹിയിലെത്തിയാല്‍ ഒരുമിച്ചാണെന്ന ബിജെപി വാദം വീണ്ടും വെള്ളാപ്പള്ളി ഉയര്‍ത്തിയത് പുതിയ നിലപാട് മാറ്റത്തിന്റെ സൂചനയാണ്.

വെള്ളാപ്പള്ളിയുടെ വാദം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കാലയളവില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കാനും തുഷാര്‍ സന്നദ്ധനാണെന്നാണ് അറിവ്.
നിലവില്‍ സംഘടനയിലെ സ്വാധീനം ഉപയോഗിച്ച് ഏത് നിമിഷവും തുഷാറിന് പഴയ സ്ഥാനത്തേക്ക് മടങ്ങി വരാമെന്നതില്‍ അച്ഛന്റെ ആവശ്യം അംഗീകരിക്കാന്‍ മറ്റു തടസ്സങ്ങള്‍ ഉണ്ടാകില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തെ മറികടക്കാന്‍ സിപിഎം ഉറപ്പിച്ച വോട്ടുകള്‍ തുഷാര്‍ മത്സരിക്കുന്നതോടെ എന്‍ഡിഎയിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending