Connect with us

india

കോവിഡ് ബാധിച്ചത് രണ്ടു ശതമാനത്തെജാഗ്രത തുടരണമെന്ന് കേന്ദ്രം

Published

on

 

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം പേര്‍ക്കു മാത്രമാണ് രോഗബാധയുണ്ടായതെന്നു കേന്ദ്ര സര്‍ക്കാര്‍.

98 ശതമാനം പേര്‍ ഇപ്പോഴും വൈറസ് ബാധക്ക് ഇരയാകാന്‍ സാധ്യതയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ആകെ ജനസംഖ്യയില്‍ 1.8 ശതമാനം പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ 15 ദിവസമായി സജീവ കേസുകളില്‍ വന്‍ കുറവാണ് കാണുന്നത്. എട്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ സജീവ കോവിഡ് ബാധിതര്‍ ഉണ്ട്. 22 സംസ്ഥാനങ്ങളില്‍ 15 ശതമാനത്തില്‍ കൂടുതലാണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും കുറഞ്ഞതായും സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2.5 കോടിയിലധികമാണ്. എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണത്തെ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണ്.

india

ബി.ജെ.പി രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കുന്നെന്ന് കപില്‍ സിബല്‍

2024ലെ ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ അതിന്റെ ട്രയിലാറണെന്നും കപില്‍ സിബല്‍ എം.പി പറഞ്ഞു.

Published

on

2024ലെ ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ അതിന്റെ ട്രയിലാറണെന്നും കപില്‍ സിബല്‍ എം.പി പറഞ്ഞു.

വര്‍ഗീയ കലാപം, വിദ്വേഷ പ്രസംഗം, ന്യൂനപക്ഷങ്ങളെ ഇരകളാക്കല്‍, സി.ബി.ഐ, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവ ഉപയോഗിച്ച് എതിരാളികളെ ലക്ഷ്യംവെക്കുകയും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.

Continue Reading

india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

Published

on

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

Continue Reading

india

മരണപ്പെട്ട സഹോദരിയെ കാണാന്‍പോയി, കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു; തമിഴ്‌നാട്ടില്‍ മലയാളി യുവാവ് മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അപകടം. കൂടെ ഉണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ സ്വദേശി അഖില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

തമിഴ്‌നാട്ടില്‍ താമസിക്കുന്ന സഹോദരി മരിച്ചപ്പോള്‍ കാണാന്‍ പോയതാണ് പ്രസന്നകുമാര്‍. യാത്രയ്ക്കിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് പ്രസന്നകുമാറിന്റെ മരണം. മൃതദേഹം ഇപ്പോള്‍ തേനി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

Trending