Connect with us

india

ന്യൂസ് ക്ലിക്ക് കേസ്: രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സാഹചര്യം: അരുന്ധതി റോയ്‌

ബിജെപി 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അരുന്ധതി റോയ് പറഞ്ഞു

Published

on

മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 50 ഓളം പേരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് അരുന്ധതി റോയ്. രാജ്യത്തെ നിലവിലെ സാഹചര്യം അടിയന്തരവാസ്ഥ കാലത്തേക്കാള്‍ ഭീകരമെന്ന് അരുന്ധതി റോയ് മാധ്യമങ്ങളോട് പറഞ്ഞു.

അടിയന്തരാവസ്ഥ ഒരു പ്രത്യേക സമയക്രമത്തില്‍ മാത്രമേ നടപ്പിലാക്കാനാകൂ, എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും തിരുത്താനും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ശ്രമം അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അവസാനമില്ലാതെ തുടരും. ബിജെപി 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. റെയ്ഡിനെതിരെ ദില്ലിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്താണ് അരുന്ധതി റോയി പ്രതികരിച്ചത്.

മുഖ്യധാരാ മാധ്യമങ്ങളെ ഇനിയും മാധ്യമങ്ങളായി കാണാനാകില്ല. ഡിജിറ്റല്‍ രം?ഗത്ത് തുടങ്ങിവച്ച പുതിയ മാധ്യമ പ്രവര്‍ത്തനം സര്‍ക്കാറിന് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെയും എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ അരുന്ധതി റോയ് പറഞ്ഞു.

ജേര്‍ണലിസവും ഭീകരവാദവും തമ്മില്‍ എങ്ങനെയാണ് വേര്‍തിരിവില്ലാതിരിക്കുന്നത്? വിശദീകരണമൊന്നും നല്‍കാതെ എങ്ങനെയാണ് മാധ്യമപ്രവ!ര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനാവുക? എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ കുറ്റമെന്തെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരിന് താത്പര്യമുള്ള വാര്‍ത്തകള്‍ മാത്രമാണ് ജനങ്ങളിലേക്ക് എത്താന്‍ അനുവദിക്കുന്നത്. മോദി സര്‍ക്കാര്‍ ഭയത്തിലാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ മുതല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഡിസംബര്‍ വരെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മെയ് മാസത്തിലുമായി നിരവധി അറസ്റ്റുകള്‍ നടക്കുമെന്ന് താന്‍ ഭയപ്പെടുന്നുവെന്നും അരുന്ധതി റോയ് വ്യക്തമാക്കി.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending