kerala
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പാളി
92 ലക്ഷത്തോളം കാര്‍ഡുടമകള്‍ ആണ് നിലവിലുള്ളത്. ഇതില്‍ 50 ലക്ഷത്തോളം കിറ്റുകളാണ് നിലവില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്
ഓണം എത്തിയിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം റേഷന്‍കടകളിലും ഓണക്കിറ്റ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുന്നു. 92 ലക്ഷത്തോളം കാര്‍ഡുടമകള്‍ ആണ് നിലവിലുള്ളത്. ഇതില്‍ 50 ലക്ഷത്തോളം കിറ്റുകളാണ് നിലവില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പല റേഷന്‍ കടകളിലും കിറ്റുകള്‍ ലഭിക്കാതെ ഉപഭോക്താക്കള്‍ മടങ്ങി പോകേണ്ട അവസ്ഥ തുടരുന്നു. പല റേഷന്‍ കടകളിലും കിറ്റ് സ്റ്റോക്കില്ല. ഇന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ് ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ സ്റ്റോക്ക് എത്താതെ തന്നെ ഈ പോസില്‍ അഡ്വാന്‍സ് കിറ്റ് സ്റ്റോക്ക് കയറ്റി നാട്ടിലേക്ക് പോയി. ആയതിനാല്‍ ഉപഭോക്തക്കള്‍ റേഷന്‍കടയില്‍ പോയാല്‍ കിറ്റ് ഇല്ല.എന്നാല്‍ ഓണ്‍ലൈന്‍ പരിശോധിക്കുമ്പോള്‍ കിറ്റ് കാണുന്നു.
ഇത് കടക്കാരന് ഉപഭോക്താവിനെ കബളിപ്പിക്കുന്നതായി പരാതി ആയി മാറുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യം ഉണ്ടായിരുന്നതാണ്. കിറ്റിലെ വിഭാഗങ്ങളായ ഏലക്കായ, മില്‍മ നെയ്യ്, ചെറുപയര്‍ പായസം ഉല്പന്നങ്ങള് എന്നിവ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതുകൊണ്ട് ആണ് കിറ്റ് നിര്‍മ്മാണം ഇത്രമേല്‍ വൈകിയത്. ഇന്നലെ മുതല്‍ ആണ് മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ എത്തി തുടങ്ങിയതും.
ജൂലൈ 31ന് തുടങ്ങി ആഗസ്റ്റ് പതിനാറാം തീയതിയോടെ ഓണക്കിറ്റ് വിതരണം പൂര്‍ത്തീകരിക്കണം എന്ന് നേരത്തെ തന്നെ വലിയ വാള് പോസ്റ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചിരുന്നെങ്കിലും ഒരുവര്‍ഷമായി കിറ്റ് വിതരണം നടത്തുന്ന സപ്ലൈകോക്ക് വിതരണ ക്രമങ്ങളില്‍ കൃത്യമായ ആസൂത്രണം നടത്താന്‍ ഇതുവരെ കഴിയാത്തതുകൊണ്ടാണ് വിതരണം തടസ്സപ്പെട്ടത് എന്ന് വ്യാപാരികള്‍ പറയുന്നു. ഇന്നുമുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവധി ആയതുകൊണ്ട് ഓണം കഴിഞ്ഞാലും കിറ്റുകള്‍ റേഷന്‍കടകളില്‍ പോലും എത്തിക്കുവാന്‍ കഴിയാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.
എല്ലാ മാസങ്ങളിലും വിതരണം ചെയ്യുന്ന കിറ്റുകള്‍ പ്രസ്തുത മാസം അവസാനിക്കുന്നതുവരെ വിതരണം നടത്താറുണ്ടെങ്കിലും ജൂണ്‍ മാസത്തെ കിറ്റുകള്‍ ജൂലൈ 20ന് ശേഷമായിരുന്നു റേഷന്‍കടകളില്‍ പൂര്‍ണമായും എത്തിച്ചിരുന്നത്
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala10 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

