News
ചരിത്രമെഴുതാന്‍ തുര്‍ക്കി
2002 ലെ ലോകകപ്പ് ഫുട്ബോളിനൊരു സവിശേഷതയുണ്ടായിരുന്നു. ഏഷ്യ എന്ന വലിയ വന്‍കര ആദ്യമായി ആതിഥേയത്വം വഹിച്ച മഹാമാമാങ്കം. ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി ഒരു മാസത്തോളം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പിനൊടുവില്‍ കപ്പുയര്‍ത്തിയത് ബ്രസീല്‍. ആ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ കന്നിക്കാരായിരുന്നു-തുര്‍ക്കി. അന്നും ഇന്നും ലോക വേദിയില്‍ തുര്‍ക്കിയുടെ ഏറ്റവും വലിയ ഫുട്ബോള്‍ നേട്ടം ഈ മൂന്നാം സ്ഥാനം തന്നെ. ആ നേട്ടത്തിലേക്ക് നാടിനെ നയിച്ചത് സിനോല്‍ ഗുനസ്. 20 വര്‍ഷം മുമ്പുള്ള ആ നേട്ടത്തിന്റെ നെറുകയില്‍ നിന്ന് ഇപ്പോള്‍ യൂറോ കളിക്കുന്ന തുര്‍ക്കി സംഘത്തിലേക്ക് വന്നാല്‍ അവിടെയുമുണ്ട് സിനോല്‍ ഗുനസ്- ടീമിന്റെ ഹെഡ് കോച്ചായി.
2002 ലെ നേട്ടത്തിന് ശേഷം 15 വര്‍ഷം അധികമാരും കേട്ടിരുന്നില്ല സിനോലിന്റെ നാമധേയം. പക്ഷേ 2019 ല്‍ അദ്ദേഹത്തെ തുര്‍ക്കി ഫുട്ബോള്‍ ഫെഡറേഷന് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചതിന് ശേഷം രാജ്യം വീണ്ടും കണ്ടത് മിന്നും നേട്ടങ്ങള്‍. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച് യോഗ്യതാ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ യൂറോ യോഗ്യത നേടിയത്.
ഡച്ചുകാരെയും തോല്‍പ്പിച്ച പാരമ്പര്യം. ശനിയാഴ്ച്ച റോമില്‍ തുര്‍ക്കിയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്-ഇറ്റലിക്കെതിരെ. ഗ്രൂപ്പ് എ യില്‍ വെയില്‍സും സ്വിറ്റ്സര്‍ലാന്‍ഡുമാണ് മറ്റ് പ്രതിയോഗികള്‍. തുര്‍ക്കി യൂറോ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നില്ല. പക്ഷേ ഗ്രൂപ്പിലെ അവരുടെ രണ്ട് മല്‍സരങ്ങള്‍ അസര്ബെയ്ജാന് നഗരമായ ബാക്കുവിലാണ്. ഇവിടെ തുര്‍ക്കി അനുകൂലികള്‍ ധാരാളമുള്ളതിനാല്‍ സ്വന്തം മൈതാനത്ത് കളിക്കുന്ന പ്രതീതിയായിരിക്കും. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും ആദ്യ മല്‍സരത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും യൂറോയിലും അത് സംഭവിക്കുമെന്നും സിനോല്‍ കരുതുന്നു.
ബുറാക് യില്‍മാസ് എന്ന 35 കാരനാണ് ടീമിന്റെ മുന്നണി പോരാളി. പി.എസ്.ജിയെ തോല്‍പ്പിച്ച് ഫ്രഞ്ച് ലീഗ് കിരീടം ലിലേക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുന്‍നിരക്കാരനാണ് യില്‍മാസ്. നായകനെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും യുവനിരയാണ്. യില്‍മാസിനെ കൂടാതെ ലാലീഗയില്‍ ഗെറ്റാഫെക്കായി കളിക്കുന്ന ഇനസ് ഉനാല്‍, ഗലറ്റസറയുടെ ഹലീല്‍ ഇബ്രാഹീം എന്നിവരാണ് മുന്‍നിരയിലെ പ്രധാനികള്‍. രാജ്യത്തെ പ്രമുഖ ക്ലബുകളായ ഫെനര്‍ബാഷേ, ഗലറ്റസറെ, ബെസികിറ്റസ് എന്നിവരുടെ താരങ്ങളാണ് ടീമിലധികവും.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News24 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്

