Connect with us

News

ചരിത്രമെഴുതാന്‍ തുര്‍ക്കി

Published

on

 

2002 ലെ ലോകകപ്പ് ഫുട്‌ബോളിനൊരു സവിശേഷതയുണ്ടായിരുന്നു. ഏഷ്യ എന്ന വലിയ വന്‍കര ആദ്യമായി ആതിഥേയത്വം വഹിച്ച മഹാമാമാങ്കം. ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി ഒരു മാസത്തോളം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പിനൊടുവില്‍ കപ്പുയര്‍ത്തിയത് ബ്രസീല്‍. ആ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ കന്നിക്കാരായിരുന്നു-തുര്‍ക്കി. അന്നും ഇന്നും ലോക വേദിയില്‍ തുര്‍ക്കിയുടെ ഏറ്റവും വലിയ ഫുട്‌ബോള്‍ നേട്ടം ഈ മൂന്നാം സ്ഥാനം തന്നെ. ആ നേട്ടത്തിലേക്ക് നാടിനെ നയിച്ചത് സിനോല്‍ ഗുനസ്. 20 വര്‍ഷം മുമ്പുള്ള ആ നേട്ടത്തിന്റെ നെറുകയില്‍ നിന്ന് ഇപ്പോള്‍ യൂറോ കളിക്കുന്ന തുര്‍ക്കി സംഘത്തിലേക്ക് വന്നാല്‍ അവിടെയുമുണ്ട് സിനോല്‍ ഗുനസ്- ടീമിന്റെ ഹെഡ് കോച്ചായി.

2002 ലെ നേട്ടത്തിന് ശേഷം 15 വര്‍ഷം അധികമാരും കേട്ടിരുന്നില്ല സിനോലിന്റെ നാമധേയം. പക്ഷേ 2019 ല്‍ അദ്ദേഹത്തെ തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചതിന് ശേഷം രാജ്യം വീണ്ടും കണ്ടത് മിന്നും നേട്ടങ്ങള്‍. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച് യോഗ്യതാ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ യൂറോ യോഗ്യത നേടിയത്.

ഡച്ചുകാരെയും തോല്‍പ്പിച്ച പാരമ്പര്യം. ശനിയാഴ്ച്ച റോമില്‍ തുര്‍ക്കിയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്-ഇറ്റലിക്കെതിരെ. ഗ്രൂപ്പ് എ യില്‍ വെയില്‍സും സ്വിറ്റ്‌സര്‍ലാന്‍ഡുമാണ് മറ്റ് പ്രതിയോഗികള്‍. തുര്‍ക്കി യൂറോ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നില്ല. പക്ഷേ ഗ്രൂപ്പിലെ അവരുടെ രണ്ട് മല്‍സരങ്ങള്‍ അസര്‍ബെയ്ജാന്‍ നഗരമായ ബാക്കുവിലാണ്. ഇവിടെ തുര്‍ക്കി അനുകൂലികള്‍ ധാരാളമുള്ളതിനാല്‍ സ്വന്തം മൈതാനത്ത് കളിക്കുന്ന പ്രതീതിയായിരിക്കും. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും ആദ്യ മല്‍സരത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും യൂറോയിലും അത് സംഭവിക്കുമെന്നും സിനോല്‍ കരുതുന്നു.

ബുറാക് യില്‍മാസ് എന്ന 35 കാരനാണ് ടീമിന്റെ മുന്നണി പോരാളി. പി.എസ്.ജിയെ തോല്‍പ്പിച്ച് ഫ്രഞ്ച് ലീഗ് കിരീടം ലിലേക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുന്‍നിരക്കാരനാണ് യില്‍മാസ്. നായകനെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും യുവനിരയാണ്. യില്‍മാസിനെ കൂടാതെ ലാലീഗയില്‍ ഗെറ്റാഫെക്കായി കളിക്കുന്ന ഇനസ് ഉനാല്‍, ഗലറ്റസറയുടെ ഹലീല്‍ ഇബ്രാഹീം എന്നിവരാണ് മുന്‍നിരയിലെ പ്രധാനികള്‍. രാജ്യത്തെ പ്രമുഖ ക്ലബുകളായ ഫെനര്‍ബാഷേ, ഗലറ്റസറെ, ബെസികിറ്റസ് എന്നിവരുടെ താരങ്ങളാണ് ടീമിലധികവും.

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

Trending