kerala
കൂലിയും ആനുകൂല്യങ്ങളുമില്ല; ഓണക്കാല മേളത്തിനിടയിലും തൊഴിലാളികള്‍ക്ക് ദുരിതജീവിതം
ഓണക്കാല മേളയുടെ ആരവത്തിനിടയിലും കൂലിയും ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലായി തൊഴിലാളികള്‍.
ഫൈസല്‍ മാടായി
കണ്ണൂര്‍
ഓണക്കാല മേളയുടെ ആരവത്തിനിടയിലും കൂലിയും ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലായി തൊഴിലാളികള്‍. ഖാദി നൂല്‍പ്പ് കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കി പരുത്തി ക്ഷാമം. വൈവിധ്യവല്ക്കരണത്തിനിടയിലും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ല.ഓണക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പന പ്രതീക്ഷകള്‍ക്കിടയിലാണ് പരുത്തി ക്ഷാമം പരിഹരിക്കാത്ത സര്‍ക്കാര്‍ നിലപാട് കാരണം ഖാദി നൂല്‍പ്പ് കേന്ദ്രങ്ങള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പ് കേന്ദ്രങ്ങളില്‍ തന്നെ സ്റ്റോക്കുള്ളത് ഏതാനും ദിവസത്തേക്കുള്ള സ്ലൈവര്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കൂലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായത്.
നേരത്തെ നടന്ന കര്‍ഷക സമരങ്ങളെ തുടര്‍ന്നാണ് നിലവിലെ പരുത്തിക്ഷാമം. ആന്ധ്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പരുത്തി വരുന്നത്. ഉല്‍പ്പാദനം കുറവിനിടയിലും കയറ്റുമതി കൂടിയതോടെ ആഭ്യന്തര വിപണിയില്‍ പരുത്തിക്ഷാമം രൂക്ഷമാണ്. പരുത്തിയുടെ വില വര്‍ധനവും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. നേരത്തെ 200 രൂപയോളം വിലയുണ്ടായിരുന്ന പരുത്തിക്ക് ഇപ്പോള്‍ 380 രൂപയാണ് വില. കയറ്റിറക്ക് ചെലവിലും വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്കരിച്ച പരുത്തി തീരെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. നിലവില്‍ ചിലയിടങ്ങളില്‍ ഒരാഴ്ചത്തേക്ക് ആവശ്യമായ സ്ലൈവര്‍ ഉണ്ടെങ്കിലും സ്റ്റോക്ക് എത്തിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരുമെന്ന് തൊഴിലാളി യൂണിയന് നേതാക്കള്‍ പറയുന്നു. വലിയ പ്രതീക്ഷയേകി വൈവിധ്യവല്‍ക്കരണം നടക്കുമ്പോഴാണ് പരുത്തിക്ഷാമം ഖാദി ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തില്‍ സമര രംഗത്താണ് ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ തൊഴിലാളിയൂണിയനുകള്‍.
കുടിശികയായി വേതനം
കണ്ണൂരില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ 10 മാസവും ഫര്‍ക്കാ ഗ്രാമോദയ ഖാദിസംഘത്തില് 13 മാസവും സര്‍വോദയ ഖാദി സ്ഥാപനങ്ങളില്‍ 20 മാസവുമായി തൊഴിലാളികള്‍ക്ക് മിനിമം കൂലിയും ആനുകൂല്യങ്ങളും കുടിശികയാണ്. ഓണം മുന്നിലെത്തിയ സമയത്തും തൊഴിലും നേരത്തെ ജോലി ചെയ്തതിന്റെ കൂലിയും ലഭിക്കാത്തതിനാല്‍ തൊഴിലാളി ജീവിതം ദുരിതപൂര്‍ണമാണ്.
വാക്ക് പാലിക്കുമോ ഓണത്തിന് മുമ്പെങ്കിലും
പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഖാദി വര്‍ക്കേഴ്സ് യൂണിയന് സമര രംഗത്തെത്തിയെങ്കിലും ബോര്‍ഡ് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സിഐടിയു നേതൃത്വത്തില്‍ ഖാദി തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവും ഉപേക്ഷിക്കുകയായിരുന്നു. കൂലി കുടിശിക ഓണത്തിന് മുമ്പ് നല്‍കുമെന്നാണ് വാഗ്ദാനം. തൊഴില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സമാശ്വാസ ധനസഹായം നല്‍കുന്നതുള്‍പ്പെടെ 26ന് ചേരുന്ന ഖാദി ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നാണ് വിവരം.സര്‍ക്കാറിന്റെയും ഖാദി ബോര്‍ഡിന്റെയും തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ ഖാദി ലേബര്‍ യൂണിയന്-ഐഎന്‍ടിയുസി 28ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

