gulf
ഫലസ്തീന് പ്രശ്നം; നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി ഒഐസി
ഫലസ്തീന്, ജറൂസലേം പ്രശ്നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.

ജിദ്ദ: ഫലസ്തീന് പ്രശ്നത്തില്‍ കാലങ്ങളായി പിന്തുടരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ ഉസൈമിന്‍. ഫലസ്തീന്, ജറൂസലേം പ്രശ്നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.
അംഗരാജ്യങ്ങളുടെ സമവായത്തിനും ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന് ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള അംഗരാജ്യങ്ങളുടെ പൊതുശ്രമത്തിനും ഫലസ്തീന് പ്രശ്നം നിദാനമാണ്. വിവിധ ഇസ്ലാമിക് ഉച്ചകോടികളും തുടര്‍ന്നുള്ള വിദേശ മന്ത്രിമാരുടെ യോഗങ്ങളും അംഗീകരിച്ച 2002ലെ അറബ് സമാധാന പദ്ധതിയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശാശ്വവും നീതിപൂര്‍വകവുമായ പരിഹാരം കാണുന്നതിനുള്ള തന്ത്രപരമായ ഉപാധിയും ഒപ്പം ചരിത്രപരമായ അവസരവും സംയുക്ത പ്രമാണവും എന്നാണ് സമീപ കാലത്തെ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരവധി കൂടിയാലോചനകള്‍ നടത്തിയതിലൂടെ താന്‍ എത്തിച്ചേര്‍ന്ന നിഗമനം.
ഒഐസി എക്കാലവും സമാധാനം മുറുകെപ്പിടിക്കുന്നു. അന്താരാഷ്്ട്ര നിയമങ്ങള്‍, തീരുമാനങ്ങള്‍, അറബ് സമാധാന പദ്ധതി, ദ്വിരാഷ്ട്ര പരിഹാരം അവലംബമാക്കിയുള്ള കാഴ്ചപ്പാട് എന്നിവയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായ ഉപാധി എന്നോണം ഇത് തുടരും. സമാധാന പ്രക്രിയ അവിഭാജ്യവുമാണ്.
ജറൂസലം അടക്കം 1967 മുതല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ഇസ്രായില്‍ അധിനിവേശം പൂര്‍ണമായും അവസാനിച്ച ശേഷമല്ലാതെ ഒഐസി അംഗ രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ സാധാരണ ബന്ധം സ്ഥാപിക്കല്‍ യാഥാര്‍ഥ്യമാകില്ല. 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രം സ്ഥാപിക്കല്‍, സ്വദേശത്തേക്കു മടങ്ങാനുള്ള ഫലസ്തീനി അഭയാര്‍ഥികളുടെ അവകാശം, സ്വയം നിര്‍ണയാവകാശം എന്നിവ അടക്കം അജയ്യമായ ദേശീയ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ ഫലസ്തീനികളെ പ്രാപ്തരാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഒഐസി പിന്തുണ നല്‍കും.
ഫലസ്തീന് ഭൂമി ഇസ്രായേലില്‍ കൂട്ടിച്ചേര്‍ക്കാനും ഇസ്രയേല്‍ അധിനിവേശത്തിനു കീഴിലുള്ള ഫലസ്തീന് ഭൂമിയിലെ രാഷ്ട്രീയവും നിയമപരവുമായ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനും ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെക്കാനും ലക്ഷ്യമിട്ടുള്ള ഏകപക്ഷീയ ഇസ്രായിലി നടപടികള്‍ നിയമവിരുദ്ധമാണ്. കിഴക്കന്‍ ജറൂസലമിന്റെ ചരിത്രപരമോ നിയമപരമോ രാഷ്ട്രീയമോ ആയ തല്‍സ്ഥിതിയെ ബാധിക്കുന്ന നടപടികളും അധിനിവേശ ഫലസ്തീന് പ്രദേശങ്ങള്‍ ഇസ്രായേലില്‍ കൂട്ടിച്ചേര്‍ക്കുന്നതും നിരാകരിക്കുന്നതായി അടുത്തിടെ നടന്ന ഇസ്ലാമിക് ഉച്ചകോടിയും വിദേശ മന്ത്രി തലത്തിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള സമാധാന സാധ്യതകളെ ദുര്‍ബലപ്പെടുത്തും. ഏകപക്ഷീയമായ ഈ നടപടികള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു ശ്രമവും ഒഐസി അംഗരാജ്യങ്ങള്‍ വിലമതിക്കുന്നതായും ഡോ.യൂസുഫ് അല്‍ ഉസൈമിന്‍ പറഞ്ഞു.
gulf
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.
gulf
ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി തീര്‍ത്ഥാടക
ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.
മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.
gulf
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന് സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന് ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്: സുബൈര്‍ (ജിദ്ദ).
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
kerala3 days ago
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
india3 days ago
വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു