Connect with us

News

പാക്കിസ്താന്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

കളി ഉച്ചക്ക് രണ്ട് മുതല്‍.

Published

on

ചെന്നൈ:സമ്മര്‍ദ്ദപ്പുകയിലാണ് പാക്കിസ്താന്‍. ജയം എന്ന ഒരേ ഒരു ലക്ഷ്യത്തില്‍ മാത്രമാണ് അവര്‍ക്കിനി ലോകകപ്പില്‍ സാധ്യത. മുന്നില്‍ നാലേ നാല് മല്‍സരങ്ങള്‍. നാലിലും വിജയിക്കുക. സെമി ഫൈനല്‍ വാതിലുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുക. പക്ഷേ ഇന്ന് ചെപ്പോക്കില്‍ പ്രതിയോഗികള്‍ ദക്ഷിണാഫ്രിക്ക എന്ന അതിശക്തരാണ്. അഞ്ചില്‍ നാല് മല്‍സരങ്ങളും തകര്‍പ്പന്‍ ഫോമില്‍ വിജയിച്ചവര്‍. പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് പിറകില്‍ രണ്ടാമത് നില്‍ക്കുന്നവര്‍. ഈ ലോകകപ്പില്‍ മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍ ഇതിനകം സമ്പാദിച്ചവര്‍. ഒരു ഏകദിന ഇന്നിംഗ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍ സ്വന്തമാക്കി കരുത്തരായി കളിക്കുന്നവര്‍. അതിവേഗ ബാറ്റിംഗിന്റെ പുത്തന്‍ രൂപമായ ഹെന്‍ട്രിച് കാള്‍സണെ പോലുള്ളവരുടെ സംഘം. അവരെ തോല്‍പ്പിക്കുക എന്നത് നിലവിലെ പ്രതിസന്ധി മുഖത്ത് പാക്കിസ്താന് കനത്ത വെല്ലുവിളിയാണ്.

ഇതിനകം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച് നാല് പോയിന്റ് സമ്പാദ്യത്തില്‍ ടേബിളില്‍ ഓസ്‌ട്രേലിയക്കും ലങ്കക്കും താഴെ ആറാം സ്ഥാനത്താണ് പാക്കിസ്താന്‍. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം പ്രശ്‌നം. ടീമിലും നാട്ടിലും കലാപം. നായകന്‍ ബബര്‍ അസമിന് ആക്രമണ വാസന ഇല്ലെന്നതാണ് സീനിയേഴ്‌സിന്റെ പരാതി. എല്ലാവര്‍ക്ക് മുന്നിലും തല കുനിക്കുന്ന ഭീരുവായാണ് മുന്‍ കളിക്കാര്‍ ബബറിനെ കുറ്റപ്പെടുത്തുന്നത്. അതിനിടെ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്നറിയിപ്പും ഇന്നലെയെത്തി. സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കാന്‍ കഴിയാത്തപക്ഷം ബബറിന്റെ കസേരയുണ്ടാവില്ല എന്നതാണ് പി.സി.ബി വകയുള്ള താക്കീത്. നായകനും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ഇന്‍സസാമുല്‍ ഹഖിനും എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടും ലോകകപ്പില്‍ ടീമിന്റെ പ്രകടനം ആശാവഹമല്ല എന്നാണ് പി.സി.ബി വിലയിരുത്തല്‍. ബൗളിംഗാണ് ബബറിന് തലവേദന. ഷഹിന്‍ഷാ അഫ്രീദി എന്ന ഏക സീമറാണ് നായകന്റെ വജ്രായുധം. ഇടം കൈയ്യന്‍ സീമറാവട്ടെ പ്രതീക്ഷിച്ച കരുത്തില്‍ വരുന്നുമില്ല. അഞ്ച് വിക്കറ്റ് നേട്ടം ഒരു മല്‍സരത്തിലുണ്ടായി. അപ്പോഴും പ്രതിയോഗികളെ വെല്ലുവിളിക്കുന്ന പ്രഹര ശേഷിയില്‍ പന്ത് എറിയാനാവുന്നില്ല. നസീം ഷാ എന്ന മറ്റൊരു അതിവേഗക്കാരന് പരുക്കേറ്റതിനെ തുടര്‍ന്ന് അവസരം ലഭിച്ച ഹസന്‍ അലിയും ഹാരിസ് റൗഫുമെല്ലാം നിറം മങ്ങിയിരിക്കുന്നു. പാക്കിസ്താന്‍ ബൗളിംഗ് കരുത്തിന് എന്നും പിന്‍ബലമാവുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റും ദുര്‍ബലം. ഉപനായകന്‍ ഷദാബ് ഖാനും ഉസാമ മിറും മുഹമ്മദ് നവാസുമെല്ലാം ശരാശരിയില്‍. ബാറ്റിംഗില്‍ ബബര്‍ അവസാന മല്‍സരത്തില്‍ അര്‍ധശതകം പിന്നിട്ടെങ്കില്‍ വിശ്വസ്ത തുടക്കം നല്‍കാന്‍ അബ്ദുല്ല ഷഫീഖിനും ഇമാമുല്‍ഹഖിനുമാവുന്നില്ല. മുഹമ്മദ് റിസ്‌വാനാണ് വിശ്വസ്തന്‍. പക്ഷേ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ വിക്കറ്റ് കീപ്പറും നിരാശപ്പെടുത്തി. മധ്യനിരയും വാലറ്റവുമെല്ലാം പ്രതിസന്ധി ഘട്ടത്തില്‍ പതറി നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കരുത്തിന്റെ വിസ്മയമാണ് മൈതാനങ്ങളില്‍ പ്രകടിപ്പിക്കുന്നത്. ഈ ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് ഇതിനകം ക്വിന്റണ്‍ ഡികോക്ക് എന്ന ഓപ്പണര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐദന്‍ മാര്‍ക്ക്‌റാം അതിവേഗം സ്‌ക്കോര്‍ ചെയ്യുന്നു. ഏത് ബൗളിംഗിനെയും നിഷ്പ്രയാസം ഗ്യാലറിയിലെത്തിക്കുന്ന വിസ്മയമാണ് ക്ലാസണ്‍. വാന്‍ഡര്‍ഡര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരും നന്നായി ബാറ്റ് ചെയ്യുന്നവര്‍. ബൗളിംഗില്‍ കാഗിസോ റബാദയും ലുന്‍ഗി എന്‍ഗിടിയും മാര്‍കോ ജാന്‍സണും ലിസാര്‍ഡ് വില്ല്യംസും കേശവ് മഹാരാജുമെല്ലാം…. മല്‍സരത്തില്‍ വ്യക്തമായ സാധ്യത ദക്ഷിണാഫ്രിക്കക്കാണ്. ചെപ്പോക്ക് നല്‍കുന്ന സ്പിന്‍ പിന്തുണ ഉപയോഗപ്പെടുത്തി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി പാക് സ്പിന്നര്‍മാര്‍ ഫോമിലെത്തിയാല്‍ പാക്കിസ്താന് നേരിയ പ്രതീക്ഷ മാത്രം. കളി ഉച്ചക്ക് രണ്ട് മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending