Connect with us

kerala

ചെറായി ബീച്ച് വഴിയേ പാലാപ്പറമ്പും; കൂത്തുപറമ്പില്‍ 500 ഏക്കര്‍ വഖഫ് ഭൂമി കയ്യാലപ്പുറത്ത്

.നിയമത്തിന്റെ വഴിയില്‍ ശക്തമായ പോരാട്ടം നടത്തി വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍ കേരളത്തില്‍.

Published

on

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്

കൊച്ചി ചെറായി ബീച്ചില്‍ ഫാറൂക്ക് കോളജിന് അവകാശപ്പെട്ട 406 ഏക്കര്‍ വഖഫ് ഭൂമി കൈവശപ്പെടുത്തിയ കോര്‍പ്പറേറ്റ് ഭീമന്മാരുള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നികുതി അടക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പുറമേ കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത പാലാപ്പറമ്പിലെ 500 ഏക്കര്‍ വഖഫ് ഭൂമിയും കയ്യാലപ്പുറത്ത്. എ.കെ കുഞ്ഞിമായിന്‍ ഹാജിയുടെ കുടുംബം വഖഫ് ചെയ്ത പാലാറമ്പിലെ ഭൂമിയിലെ സുതാര്യമായ നടത്തിപ്പിന് ഹാനികരമാകുന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടലുകളും നിയന്ത്രണങ്ങളും വന്നത് വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തുമെന്ന ആശങ്കയുയര്‍ത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് വഖഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് വഖഫ് വസ്തു ചെയര്‍മാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വഖഫിന്റെ പ്രതി വര്‍ഷവരുമാനം ലക്ഷക്കണക്കിന് രൂപ വര്‍ദ്ധിക്കുകയും വഖഫ് വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഉന്നതങ്ങളില്‍ നിന്ന് വഖഫിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

2022 ജൂലൈ 20നാണ് റവന്യൂ, വഖഫ് മന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് വഖഫ് ഭൂമി കയ്യേറിയവര്‍ക്ക് അനുകൂല തീരുമാനമെടുത്തത്. വിഷയത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെട്ട സംഘം മുഖ്യമന്ത്രിയെ കാണുവാന്‍ തീരുമാനിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാലാപറമ്പ് വിഷയത്തില്‍ വഖഫ് മന്ത്രി നിരന്തരമായി ഇടപ്പെടുന്നതിന്റെ തുടര്‍ച്ചയായി മന്ത്രി തല യോഗ നിര്‍ദ്ദേശമനുസരിച്ച് ഡിവിഷനല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ പാലാപറമ്പ് സംബന്ധിച്ച് പ്രത്യേകമായ തീരുമാനമെടുത്തത്. കണ്ണൂര്‍ ഓഫീസില്‍ നിന്ന് ഒരു സ്റ്റാഫിനെ പ്രത്യേകം നിയോഗിച്ച് വഖഫ് അട്ടിമറിക്ക് കളമൊരുക്കുകയാണ്. വഖഫ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കോടികളുടെ സ്വത്ത് അന്യാധീനപ്പെടുത്തുന്നതിന് മന്ത്രിതലത്തില്‍ തന്നെ നീക്കം നടത്തുന്നതിന്റെ തുടര്‍ച്ചയായി വഖഫ് സ്ഥാപനങ്ങളില്‍ വഴിവിട്ട ഇടപെടലിനും ബോര്‍ഡ് നേതൃത്വം നല്‍കുകയാണ്. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുള്ള എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ വിയോജന കുറിപ്പുകളിലെ പരാമര്‍ശങ്ങള്‍ മിക്കതും ശരിവെക്കുന്ന വിധമാണ് കക്കോവ്, പള്ളിക്കല്‍ ബസാര്‍, ഇരിവേരി, മുതുപറമ്പ്, പുന്നോള്‍, വാലില്ല പുഴ, വെള്ളരിതൊടിക തുടങ്ങിയ സ്ഥലങ്ങളിലെ വഖഫ് സ്ഥാപനങ്ങള്‍ സംബന്ധിച്ച കോടതിവിധികള്‍ വന്നത്.നിയമത്തിന്റെ വഴിയില്‍ ശക്തമായ പോരാട്ടം നടത്തി വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍ കേരളത്തില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

Trending