Connect with us

More

എസ് എഫ് ഐയുടെ ഫാഷിസ്റ്റ് രാഷ്ട്രീയ ശൈലിയാണ് പെരിന്തല്‍മണ്ണയിലെ അക്രമങ്ങള്‍; വി.ടി ബല്‍റാം

Published

on

മലപ്പുറം: എസ് എഫ് ഐയുടെ ഫാഷിസ്റ്റ് രാഷ്ട്രീയ ശൈലിയാണ് പെരിന്തല്‍മണ്ണയിലെ അക്രമങ്ങളുടെയും മൂലകാരണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. അസഹിഷ്ണുതയുടെയും ആധിപത്യ പ്രവണതയുടെയും കാര്യത്തില്‍ മറ്റാരേക്കാളും ഒരുപടി മുന്നിലാണ് എന്നും കേരളത്തിലെ സിപിഎമ്മും അതിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും. അക്രമരാഷ്ട്രീയത്തിന്റെ പടത്തലവന്മാരും കിം ജോംഗ് ഉന്നുമാരുമൊക്കെയാണ് അവരുടെ പൂജാവിഗ്രഹങ്ങള്‍ എന്നും വി.ടി ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

പെരിന്തല്‍മണ്ണയിലെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫീസ് എസ്എഫ്‌ഐ പ്രവത്തകര്‍ കഴിഞ്ഞ ദിവസം അടിച്ചുതകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് താലൂക്ക് തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്. ഇതുവരെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട കോളേജ് ക്യാമ്പസുകളെ ‘ചെങ്കോട്ട’കളാക്കി മാറ്റിക്കൊണ്ടുള്ള എസ് എഫ് ഐയുടെ ഫാഷിസ്റ്റ് രാഷ്ട്രീയ ശൈലി തന്നെയാണ് പെരിന്തല്‍മണ്ണയിലെ അക്രമങ്ങളുടെയും മൂലകാരണം. ഒരു ക്യാമ്പസ് എന്ത് ആകരുതോ അതിന്റെ പേരാണ് കോട്ട. പുറത്തുനിന്നൊന്നും ഉള്ളിലേക്കും ഉള്ളില്‍ നിന്നൊന്നും പുറത്തേക്കും പോകാനനുവദിക്കാത്ത നെടുംകോട്ടകളായല്ല, വ്യത്യസ്താശയഗതിക്കാര്‍ ആശയപരമായി സംവദിക്കുന്ന ജനാധിപത്യ തുറസ്സുകളായിട്ടാകണം ഓരോ കോളേജ് ക്യാമ്പസും മാറേണ്ടത്. ഓരോ വര്‍ഷവും മൂന്നിലൊന്നോളം വിദ്യാര്‍ത്ഥികള്‍ മാറിമാറിവരുന്ന കോളേജ് ക്യാമ്പസുകളില്‍ ചിലത് എങ്ങനെയാണ് പതിറ്റാണ്ടുകളായി എസ്എഫ്‌ഐയുടെ മാത്രം കുത്തകയായിരിക്കുന്നതെന്നും അവിടങ്ങളില്‍ എന്തുകൊണ്ടാണ് മറ്റ് ഒരു വിദ്യാര്‍ത്ഥി സംഘടനക്കും നോമിനേഷന്‍ കൊടുക്കാന്‍ പോലും ആളെക്കിട്ടാത്തതെന്നും ഇനിയും അര്‍ഹിക്കുന്ന ഗൗരവത്തില്‍ കേരളം ചര്‍ച്ച ചെയ്തിട്ടില്ല. ക്രൂരമായ അടിച്ചമര്‍ത്തലുകളും അതിനെ മിടുക്കായി കണ്ട് അഭിമാനിക്കുന്ന മനോഭാവവുമാണ് ഇത്തരം ഇടങ്ങളിലെല്ലാം കാണപ്പെടുന്നത്. അസഹിഷ്ണുതയുടെയും ആധിപത്യ പ്രവണതയുടെയും കാര്യത്തില്‍ മറ്റാരേക്കാളും ഒരുപടി മുന്നിലാണ് എന്നും കേരളത്തിലെ സിപിഎമ്മും അതിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും. അക്രമരാഷ്ട്രീയത്തിന്റെ പടത്തലവന്മാരും കിം ജോംഗ് ഉന്നുമാരുമൊക്കെയാണ് അവരുടെ പൂജാവിഗ്രഹങ്ങള്‍. അതുകൊണ്ടുതന്നെ കേരളത്തിലങ്ങോളമുള്ള പാര്‍ട്ടി കോളേജുകളും പാര്‍ട്ടി ഗ്രാമങ്ങളും ചെങ്കോട്ടകളും ഇല്ലാതാക്കുക എന്നത് തന്നെയാകണം ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രഥമ മുന്‍ഗണന. സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ തൊട്ട് മുന്‍പ് വരെ ബംഗാളിലെ ഗ്രാമങ്ങളിലും സിപിഎമ്മിന്റെ ഈ സമഗ്രാധിപത്യം തന്നെയായിരുന്നു നിലനിന്നിരുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്, അവിടത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending