Culture
പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; ഉദ്ഘാടന ചടങ്ങ് പൊളിഞ്ഞത് ചര്‍ച്ചയാകുന്നു
കോഴിക്കോട്: കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ആയിരം ദിനാഘോഷത്തിന് ഉദ്ഘാടന ദിവസം മുതല്‍ കല്ലുകടി. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടന പരിപാടി ആളില്ലാതെ പരാജയപ്പെട്ടതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്. പ്രളയ ദുരിതത്തില്‍ മുങ്ങിയ സംസ്ഥാനത്തെ കരകയറ്റാന്‍ ചിലവ് ചുരുക്കല്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ചിലവ് വരുത്തി നടത്തുന്ന ആയിരം ദിനാഘോഷം പരിപാടികളാണ് വഴിപാടായി മാറിയത്.
കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബുധനാഴ്ചയാണ് ആഘോഷ പരിപാടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് തുടക്കം കുറിച്ചത്. വന്‍ തുക ചിലവഴിച്ച് പ്രചരണം നടത്തിയിട്ടും പാര്‍ട്ടി ഇടപെട്ട് പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിട്ടും സദസ്സില്‍ ആളില്ലാതെ പോയത് ചര്‍ച്ചയായിട്ടുണ്ട്.
പേരില്‍ സര്‍ക്കാര്‍ പരിപാടിയായിരുന്നെങ്കിലും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതോടെ പൊളിയുന്നത്. ആളില്ലാ സദസിനു മുന്നില്‍ മുഖ്യമന്ത്രി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുന്‍ സര്‍ക്കാരുകളെയും പ്രതിപക്ഷത്തെയും എല്ലാം പ്രഹരിക്കാനായിരുന്നു പിണറായി ശ്രമിച്ചത്.
വി.എസ് അച്യുതാനന്ദന് ഉള്‍പ്പടെയുള്ളവരെ പങ്കെടുപ്പിക്കാതെയുള്ള ചടങ്ങ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരുകളെ ഇകഴ്ത്തുന്നതാണെന്നും പിണറായി ഏകാധിപത്യം പുലര്‍ത്തിയെന്നും സ്വന്തം സര്‍ക്കാരിനെ മാത്രം പുകഴ്ത്തിയതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം പ്രകടമാക്കുന്നതു കൂടിയായിരുന്നു ഉദ്ഘാടന ചടങ്ങ്.
പിണറായിയുടെ പ്രസംഗ സമയത്ത് പോലും സദസ്സില്‍ ആളില്ലാത്തത്ത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ വേദി വിട്ട പിണറായിക്ക് ശേഷം സംസാരിച്ച മന്ത്രിമാരും വിശിഷ്ടാതിഥികളും ആളില്ലാത്ത സദസ്സിന് മുന്നില്‍ പ്രസംഗം ചുരുക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പോലും മാധ്യമങ്ങളെ സര്‍ക്കാര്‍ ചിലവില്‍ കോഴിക്കോട്ടെത്തിച്ചതും വാര്‍ത്തയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും അനാവശ്യമായി പണം ചിലവഴിക്കുകയാണെന്നും പണറായി വിജയന്റെ ഏകപക്ഷീയ നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും അണിനിരത്തി ഘോഷ യാത്ര സംഘടിപ്പിച്ചെങ്കിലും ഉദ്ഘാടന പരിപാടി വേണ്ടത്ര വിജയിച്ചില്ലെന്ന് സര്‍ക്കാരും പാര്‍ട്ടിയും ഒരു പോലെ സമ്മതിക്കുകയാണ്.
ആഴ്ചകള്‍ക്ക് മുന്‍പേ സംസ്ഥാനമൊട്ടുക്കും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ആയിരം ദിനാഘോഷ പരിപാടിക്ക് വേണ്ടി മാത്രമായി സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 954 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പുറമെ ഓരോ വകുപ്പും ആഘോഷ പരിപാടികള്‍ക്കായി ലക്ഷങ്ങള്‍ വേറെയും ചിലവഴിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഇതിന് പുറമെ നടക്കുന്നുമുണ്ട്. എന്നാല്‍ ഉദ്ഘാടനം തന്നെ ആളില്ലാതായതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
സി.പി.ഐ ഉള്‍പ്പടെയുള്ള ഘടക കക്ഷികളും ഇത്തരമൊരു ആഘോഷ പരിപാടികള്‍ക്ക് വേണ്ടത്ര താല്പര്യം പ്രകടിപ്പിച്ചിരുന്നുമില്ല. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടാണ് ഇത്തരമൊരു ആഘോഷത്തിന് സര്‍ക്കാര്‍ തുനിഞ്ഞതെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് പരാതിയുണ്ട്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥകള്‍ക്ക് പിറകെ പോയതാണ് ആഘോഷ പരിപാടി പരാജയപ്പെടാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതേസമയം പാര്‍ട്ടിയുടെ കൊലക്കത്തി രാഷ്ടീയവും കാസര്‍കോട് നടന്ന ഇരട്ട കൊലപാതകവും പൊതുജനങ്ങളെ പിണറായി സര്‍ക്കാറില്‍ നിന്നും അകറ്റുന്നതായും സൂചനയുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world21 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala23 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

