Connect with us

Culture

ഗള്‍ഫ് മേഖലയില്‍ സാധാരണ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

Published

on

 

ദോഹ: എണ്ണ, വാതക സമ്പുഷ്ടമായ ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലൂകോളര്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് യുഎന്നിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ശക്തിയുടെ നല്ലൊരുപങ്കും കുടിയേറ്റ തൊഴിലാളികളാണ്.
ഈ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന മെഗാ നിര്‍മാണപദ്ധതികളാണ് ബ്ലൂകോളര്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനിടയാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തൊഴില്‍ശക്തിയില്‍ സ്വന്തംപൗരന്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുമ്പോഴാണ് ഈ പ്രവണതയെന്നും യുഎന്നിന്റെ രാജ്യാന്തര തൊഴിലാളി സംഘടനയുടെ(ഐഎല്‍ഒ) സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നു. ഐഎല്‍ഒയുടെ ഗ്ലോബല്‍ എസ്റ്റിമേറ്റ്‌സ് ഓണ്‍ നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് പഠന റിപ്പോര്‍ട്ട് പ്രകാരം കിഴക്കന്‍ അറബ് മേഖലയിലെ തൊഴില്‍ശക്തിയില്‍ 2013 മുതല്‍ 2017വരെയുള്ള കാലയളവില്‍ കുടിയേറ്റ തൊഴിലാളികളുടെ അനുപാതത്തില്‍ 5.2ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
വര്‍ധന ഏറ്റവും കാര്യമായി പ്രതിഫലിച്ചിരിക്കുന്നത് നിര്‍മാണമേഖലയിലാണ്. ജിസിസി രാജ്യങ്ങളായ ഖത്തര്‍, സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ ഉള്‍പ്പടെ പന്ത്രണ്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ തൊഴില്‍ശക്തിയില്‍ 40.8ശതമാനം പേര്‍ കുടിയേറ്റക്കാരാണ്.
ലോകത്തെ മറ്റു ചില സമ്പന്ന മേഖലകളുമായി താരതമ്യം ചെയ്താല്‍ കിഴക്കന്‍ അറബ് മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അനുപാതം കൂടുതലാണ്. ആഗോളതലത്തില്‍ ആകെ 164 മില്യണ്‍ കുടിയേറ്റ തൊഴിലാളികളെയാണ് കണക്കാക്കിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ആകെ തൊഴില്‍ശക്തിയുടെ 20.6ശതമാനവും യൂറോപ്പില്‍ തൊഴില്‍ശക്തിയുടെ 17.8ശതമാനവുമാണ് കുടിയേറ്റ തൊഴിലാളികള്‍. നേരത്തെയുള്ള കണക്കുകള്‍ പ്രകാരം ദോഹ, ദുബൈ ഉള്‍പ്പടെയുള്ള ഗള്‍ഫിലെ പ്രധാന നഗരങ്ങളില്‍ തൊഴിലാളികളില്‍ 90ശതമാനത്തോളം പേര്‍ വിദേശികളാണ്. ഐഎല്‍ഒയുടെ പുതിയ റിപ്പോര്‍ട്ടില്‍ ഓരോ രാജ്യത്തെയും കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ വേര്‍തിരിച്ചു രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗള്‍ഫ് മേഖലയില്‍ നിര്‍മാണമേഖലയിലുണ്ടായ വിപ്ലവം കുടിയേറ്റ തൊഴിലാളികളുടെ വലിയതോതിലുള്ള കടന്നുവരവിനിടയാക്കിയിട്ടുണ്ട്. ദോഹയില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പ്, ദുബൈയിലെ 2020 എക്‌സ്‌പോ എന്നിവ മുന്‍നിര്‍ത്തി വന്‍ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. ഖത്തറില്‍ വിവിധ ഭാഗങ്ങളിലായി സ്‌റ്റേഡിയങ്ങള്‍, പരിശീലന മൈതാനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനു പുറമെ ഹോട്ടലുകളും റോഡുകളും റെയില്‍പദ്ധതികളും ഉള്‍പ്പടെയുള്ളവയും പുരോഗമിക്കുന്നു.
ഇവയിലായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മേഖലയില്‍ ഗാര്‍ഹിക തൊഴിലാളികള്‍, പൂന്തോട്ട പരിപാലകര്‍,ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യകത ഗള്‍ഫ് മേഖലയില്‍ വര്‍ധിക്കുന്നതായി രാജ്യാന്തര തൊഴിലാളി സംഘടനയുടെ ബെയ്‌റൂട്ട് കേന്ദ്രീകരിച്ചു കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധന്‍ റൈസാഡ് ചുലെവിന്‍സ്‌കി പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ കുടുംബങ്ങളില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നതും ഗാര്‍ഹികതൊഴിലാളികളുടെ ആവശ്യകതയേറാന്‍ ഇടയാക്കുന്നു. അറബ് രാജ്യങ്ങളില്‍ പുരുഷ തൊഴിലാളികളുടെ ആവശ്യകത കൂടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സ്വദേശിവല്‍ക്കരണം പരിമിതമായ തലത്തിലേ വിജയിച്ചിട്ടുള്ളുവെന്നും ഐഎല്‍ഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഖത്തരിവല്‍ക്കരണം, ഇമറാത്തിവല്‍ക്കരണം, നിതാഖാത്ത് ഉള്‍പ്പടെയുള്ളവയ്ക്ക് സ്വകാര്യമേഖലയില്‍ പരിമിതമായ പ്രതികരണം മാത്രമെ സൃഷ്ടിക്കാനായിട്ടുള്ളു. സ്വദേശിവല്‍ക്കരണ നയങ്ങളിലധികവും കാര്യമായ പ്രതിഫലനങ്ങളുളവാക്കിയിട്ടില്ലെന്നും മേഖല അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണിതെന്നും റൈസാഡ് ചൂണ്ടിക്കാട്ടി.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending