Connect with us

More

ജിസിസി വിപണി സൂചിക: ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് രണ്ടാമത്

Published

on

ദോഹ: ജിസിസി വിപണി സൂചിക പ്രകടനത്തില്‍(മാര്‍ക്കറ്റ് ഇന്‍ഡക്‌സ് പെര്‍ഫോമന്‍സ്) ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(ക്യുഎസ്ഇ) രണ്ടാമത്. ഈ വര്‍ഷം ജൂണ്‍ അവസാനത്തില്‍ ക്യുഎസ്ഇ സൂചിക 5.52 ശതമാനം വര്‍ധിച്ച് 9024 പോയിന്റിലേക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ 8620 പോയിന്റാണുണ്ടായിരുന്നത്. ലിസ്റ്റഡ് കമ്പനികള്‍ ഏറ്റവും കുറവുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ക്യുഎസ്ഇ. 45 കമ്പനികളാണ് ക്യുഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടുപോലും വിപണി മൂലധനത്തിന്റെ കാര്യത്തില്‍ രണ്ടാം റാങ്ക് കൈവരിക്കാന്‍ ക്യുഎസ്ഇക്കു കഴിഞ്ഞു. ഈ വര്‍ഷം ആദ്യപകുതിയുടെ അവസാനത്തില്‍ ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂലധനം 135 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ക്യുഎസ്ഇയിലെ ശരാശരി പ്രതിദിന വ്യാപാരമൂല്യം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നുണ്ട്.

2016ന്റെ ആദ്യപകുതിയില്‍ ശരാശരി പ്രതിദിന വ്യാപാര മൂല്യം 286.67 മില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ ഇത് 14.2 ശതമാനം വര്‍ധിച്ച് 327.41 മില്യണ്‍ റിയാലായി. ഈ വര്‍ഷം ആദ്യപകുതിയില്‍ ശരാശരി പ്രതിദിന വ്യാപാരമൂല്യത്തില്‍ 2.5ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. മൂല്യം 335.48 മില്യണ്‍ ഖത്തര്‍ റിയാലിലേക്കെത്തിയതായി ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യപകുതിയില്‍ വിദേശനിക്ഷേപകരുടെ പ്രവര്‍ത്തനങ്ങളിലും മുന്നേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ആദ്യപകുതിയെ അപേക്ഷിച്ച് വാങ്ങല്‍ ഇടപാടുകളില്‍ 41 ശതമാനം വര്‍ധനവുണ്ടായി. ഇടപാടുകളുടെ മൂല്യം 21.8ബില്യണ്‍ റിയാലാണ്. വില്‍പ്പന ഇടപാടുകള്‍ 21ശതമാനം വര്‍ധിച്ച് 17.6ബില്യണ്‍ റിയാലിലേക്കെത്തി.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending