Connect with us

More

കേന്ദ്രം ഭരിക്കുന്നത് മൂവര്‍ സംഘമെന്ന് രാഹുല്‍

Published

on

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരിക്കുന്നത് ഏതാനും ചില കോര്‍പറേറ്റുകളുടെ താല്‍പര്യത്തിന് വേണ്ടിയാണെന്നും രാജ്യത്തെ കര്‍ഷകരെ അദ്ദേഹം മറന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 2.5 ലക്ഷം കോടി രൂപയോളം കോര്‍പറേറ്റ് കടം എഴുതി തള്ളിയ മോദി കര്‍ഷകരുടെ വായ്പകളുടെ കാര്യത്തില്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി ഒ.ബി.സി വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരശ്ശീലക്കു പിന്നില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് മോദി ഭരണത്തില്‍ യാതൊരു നേട്ടവും ലഭിക്കുന്നില്ലെന്നും കര്‍ഷകരുടെ പ്രയത്‌നത്തിന്റെ ഫലം കൊയ്യുന്നത് മറ്റു ചിലരാണെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യമുള്ളവര്‍ക്ക് രാജ്യത്ത് യാതൊരു പ്രതിഫലവും ലഭിക്കുന്നില്ല. കര്‍ഷകര്‍ കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ ഇത്തരക്കാരെ കുറിച്ചുള്ള യാതൊന്നും തന്നെ മോദിയുടെ ഓഫീസില്‍ കാണാനാവില്ല. രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 1000 കോടിയായി ഉയര്‍ന്നു കഴിഞ്ഞു. 15 വ്യവസായികള്‍ക്ക് 2.5 ലക്ഷം കോടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഒരു പൈസ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. കര്‍ഷകരുടെ കുട്ടികളുടെ കരച്ചില്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയാണ്. രാജ്യത്ത് നൈപുണ്യമുള്ളവരുടെ കുറവുണ്ടെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്ന് പറഞ്ഞ രാഹുല്‍ അധികൃതര്‍ ഇത് തിരിച്ചറിയാത്തതാണ് പ്രശ്‌നമെന്നും പറഞ്ഞു. സര്‍ക്കാറിലുള്ള ചിലരും ആര്‍.എസ്.എസും കാരണമാണ് ഒ.ബി.സി വിഭാഗക്കാരെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് മോദി, അമിത് ഷാ, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നീ മൂവര്‍ സംഘമാണ്. രാജ്യം 2-3 ബി.ജെ.പി നേതാക്കളുടെ അടിമയായി മാറിയിരിക്കുകയാണ്. എം.പിമാരുള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാന്‍ ഭയക്കുകയാണ്. ആരേയും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. സംസാരിച്ചാലും ബി.ജെ.പി കേള്‍ക്കാന്‍ സന്നദ്ധമല്ല. ആര്‍.എസ്.എസിന്റെ വാക്കുകള്‍ മാത്രമാണ് ഭരണകര്‍ത്താക്കള്‍ കേള്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്നത് മൂവര്‍ സംഘത്തിനു വേ ണ്ടിയാണ്. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി എങ്ങനെ ഭരിക്കണമെന്ന് ഐ ക്യ പ്രതിപക്ഷം ഒരു വര്‍ഷത്തിനകം ബി.ജെ.പിക്കും ആര്‍.എസ്.എസിനും മനസിലാക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending