Connect with us

More

ധീരചരിതം രചിച്ച് റസാന്‍ യാത്രയായി

Published

on

 

ഖാന്‍ യൂനുസ്: ഗസ്സയില പോരാട്ട ഭൂമിയില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് പിടഞ്ഞു മരിച്ച റസാന്‍ അല്‍ നജ്ജാറിനെ അവസാനമായി കണ്ട നിമിഷം സഹോദരി സബ്രീന്‍ അല്‍ നജ്ജാറിന്റെ മനസ്സില്‍ ഒരു നീറ്റലായി ഇപ്പോഴുമുണ്ട്. ദക്ഷിണ ഗസ്സയിലെ ഖുസാഅയിലുള്ള വീട്ടില്‍ സബ്രീനോട് യാത്ര ചോദിക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് റസാന്‍ എത്തിയിരുന്നു.
‘അവള്‍ എഴുന്നേറ്റ് എന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു. പ്രക്ഷോഭ ഭൂമിയിലേക്ക് പോകുകയാണെന്ന് അറിയിച്ചു. നിമിഷങ്ങള്‍ക്കകം അവള്‍ വാതില്‍ കടന്ന് പുറത്തെത്തി. അവള്‍ പോകുന്നത് കാണാന്‍ ഞാന്‍ ബാല്‍ക്കണിയിലേക്ക് ഓടി. പക്ഷെ, അപ്പോഴേക്കും അവള്‍ തെരുവില്‍നിന്ന് ഏറെ അകലെയെത്തിയിരുന്നു.’ ഫലസ്തീന്‍ ജനതയെ ഒന്നടങ്കം കണ്ണീരണിയിച്ചാണ് റസാന്‍ കടന്നുപോയതെന്നതിന് കഴിഞ്ഞ ദിവസം ഗസ്സയിലെ തെരുവുകള്‍ സാക്ഷിയാണ്. ആയിരക്കണക്കിന് ആളുകളാണ് റസാന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവിന് വേണ്ടി ഗസ്സയിലെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ റസാന്‍ ജീവന്‍ പണയപ്പെടുത്തി ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ സേവന സന്നദ്ധയായി ഓടി നടക്കുന്നുണ്ടായിരുന്നു. അവസാനം വെടിയേറ്റു വീണ പ്രക്ഷോഭകന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവര്‍ രക്തസാക്ഷിയാവുകയും ചെയ്തു. റസാന്റെ അവസാന നിമിഷങ്ങള്‍ ദൃക്‌സാക്ഷികള്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച ആളിക്കത്തിയ പ്രക്ഷോഭത്തിനിടെ ഒരാള്‍ ഇസ്രാഈല്‍ അതിര്‍ത്തിയുടെ വേലിക്കപ്പുറത്ത് വെടിയേറ്റ് വീണു. വെടിയൊച്ചകളും ഗ്രനേഡ് വര്‍ഷവും അവഗണിച്ച് റസാന്‍ ഓടിയെത്തി. വേലിക്കപ്പുറത്തുനിന്ന് അയാളെ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ റസാനുനേരെയും ഇസ്രാഈല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തു. ഒരു വെടിയുണ്ട റസാന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് തെറിച്ചുപോയി. വെള്ളക്കോട്ട് ധരിച്ച് നഴ്‌സാണെന്ന് സൂചന നല്‍കി കൈ ഉയര്‍ത്തിയായിരുന്നു അവര്‍ വെടിയേറ്റ പ്രതിഷേധക്കാരനെ പരിചരിച്ചിരുന്നതെങ്കിലും കിരാതരായ ഇസ്രാഈല്‍ പട്ടാളക്കാര്‍ റസാനെ വെടിവെച്ചുകൊല്ലാന്‍ മടിച്ചില്ല.
റസാന് വെടിയേല്‍ക്കുമ്പോള്‍ താന്‍ തൊട്ടടുത്തു തന്നെയുണ്ടായിരുന്നുവെന്ന് മറ്റൊരു മെഡിക്കല്‍ വൊളണ്ടിയര്‍ റിദ നജ്ജാര്‍ പറയുന്നു. ‘ഞങ്ങള്‍ അതിര്‍ത്തി വേലിയോട് അടുത്തപ്പോള്‍ തന്നെ ഇസ്രാഈല്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. തൊട്ടുപിന്നാലെ ഒരു പട്ടാളക്കാരന്‍ റസാന് നേരെ നിറയൊഴിച്ചു. ആ വെടിയുണ്ടയുടെ ചീളുകള്‍ പറ്റി മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുക പോലും ചെയ്തു. തനിക്ക് വെടിയേറ്റതായി റസാന് ആദ്യം മനസ്സിലായിരുന്നില്ല. ഒരു നിമിഷം തരിച്ചുനിന്ന അവര്‍ കരഞ്ഞുകൊണ്ട് നിലംപതിച്ചു. പ്രതിഷേധക്കാരെ പരിചരിക്കാനെത്തിയ മെഡിക്കല്‍ സംഘത്തില്‍ പെട്ടവരാണ് ഞങ്ങളെന്ന് യൂണിഫോമുകളും മെഡിക്കല്‍ ബാഗുകളും തെളിയിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ ഞങ്ങളല്ലാതെ പ്രക്ഷോഭകരാരും തൊട്ടടുത്തുണ്ടായിരുന്നില്ല. മെഡിക്കല്‍ സംഘത്തെ തന്നെയാണ് ഇസ്രാഈല്‍ സേന ലക്ഷ്യംവെച്ചതെന്ന് വ്യക്തമായിരുന്നു’-റിദ നജ്ജാര്‍ പറഞ്ഞു. ഫലസ്തീന്‍ രണഭൂമിയില്‍ പോരാടുന്നവരോടൊപ്പം സേവന സന്നദ്ധയായി നില്‍ക്കാന്‍ റസാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.
പരിക്കേറ്റ പ്രക്ഷോഭകരെ സഹായിക്കുകയെന്നത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ ഒരിക്കല്‍ റസാന്‍ പറയുകയുണ്ടായി. ‘പരമാവധി ആളുകളെ വെടിവെച്ചു കൊല്ലുകയെന്നതാണ് ഇസ്രാഈല്‍ സേനയുടെ ലക്ഷ്യം. എന്റെ ജനത വെടിയേറ്റ് പിടയുമ്പോള്‍ അവിടെനിന്ന് അകന്നുനില്‍ക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’-അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ആളുകള്‍ പറയുന്നതൊന്നും വകവെക്കാതെ മാര്‍ച്ച് 30 മുതല്‍ ഖാന്‍ യൂനുസിലെ അതിര്‍ത്തിക്ക് സമീപം മെഡിക്കല്‍ തമ്പില്‍ റസാന്‍ സജീവമായിരുന്നുവെന്ന് സഹോദരി സബ്രീന്‍ ഓര്‍ക്കുന്നു. ‘മെഡിക്കല്‍ വളണ്ടിയറെന്ന നിലയില്‍ ജോലിയില്‍ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. അവളുടെ പ്രവര്‍ത്തനങ്ങളില്‍ നിശ്ചദാര്‍ഢ്യവും കരുത്തും പ്രകടമായിരുന്നു എന്റെ മകളുടെ കൈയില്‍ ആയുധമൊന്നും ഉണ്ടായിരുന്നില്ല. ഒരു മെഡിക്കല്‍ വളണ്ടിയര്‍ മാത്രമായിരുന്നു അവള്‍. സേവനം മാത്രമായിരുന്നു അവളുടെ കൈമുതല്‍. എന്നിട്ടും…’-സബ്രീന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending