Connect with us

More

ധീരചരിതം രചിച്ച് റസാന്‍ യാത്രയായി

Published

on

 

ഖാന്‍ യൂനുസ്: ഗസ്സയില പോരാട്ട ഭൂമിയില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് പിടഞ്ഞു മരിച്ച റസാന്‍ അല്‍ നജ്ജാറിനെ അവസാനമായി കണ്ട നിമിഷം സഹോദരി സബ്രീന്‍ അല്‍ നജ്ജാറിന്റെ മനസ്സില്‍ ഒരു നീറ്റലായി ഇപ്പോഴുമുണ്ട്. ദക്ഷിണ ഗസ്സയിലെ ഖുസാഅയിലുള്ള വീട്ടില്‍ സബ്രീനോട് യാത്ര ചോദിക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് റസാന്‍ എത്തിയിരുന്നു.
‘അവള്‍ എഴുന്നേറ്റ് എന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു. പ്രക്ഷോഭ ഭൂമിയിലേക്ക് പോകുകയാണെന്ന് അറിയിച്ചു. നിമിഷങ്ങള്‍ക്കകം അവള്‍ വാതില്‍ കടന്ന് പുറത്തെത്തി. അവള്‍ പോകുന്നത് കാണാന്‍ ഞാന്‍ ബാല്‍ക്കണിയിലേക്ക് ഓടി. പക്ഷെ, അപ്പോഴേക്കും അവള്‍ തെരുവില്‍നിന്ന് ഏറെ അകലെയെത്തിയിരുന്നു.’ ഫലസ്തീന്‍ ജനതയെ ഒന്നടങ്കം കണ്ണീരണിയിച്ചാണ് റസാന്‍ കടന്നുപോയതെന്നതിന് കഴിഞ്ഞ ദിവസം ഗസ്സയിലെ തെരുവുകള്‍ സാക്ഷിയാണ്. ആയിരക്കണക്കിന് ആളുകളാണ് റസാന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവിന് വേണ്ടി ഗസ്സയിലെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ റസാന്‍ ജീവന്‍ പണയപ്പെടുത്തി ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ സേവന സന്നദ്ധയായി ഓടി നടക്കുന്നുണ്ടായിരുന്നു. അവസാനം വെടിയേറ്റു വീണ പ്രക്ഷോഭകന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവര്‍ രക്തസാക്ഷിയാവുകയും ചെയ്തു. റസാന്റെ അവസാന നിമിഷങ്ങള്‍ ദൃക്‌സാക്ഷികള്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച ആളിക്കത്തിയ പ്രക്ഷോഭത്തിനിടെ ഒരാള്‍ ഇസ്രാഈല്‍ അതിര്‍ത്തിയുടെ വേലിക്കപ്പുറത്ത് വെടിയേറ്റ് വീണു. വെടിയൊച്ചകളും ഗ്രനേഡ് വര്‍ഷവും അവഗണിച്ച് റസാന്‍ ഓടിയെത്തി. വേലിക്കപ്പുറത്തുനിന്ന് അയാളെ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ റസാനുനേരെയും ഇസ്രാഈല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തു. ഒരു വെടിയുണ്ട റസാന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് തെറിച്ചുപോയി. വെള്ളക്കോട്ട് ധരിച്ച് നഴ്‌സാണെന്ന് സൂചന നല്‍കി കൈ ഉയര്‍ത്തിയായിരുന്നു അവര്‍ വെടിയേറ്റ പ്രതിഷേധക്കാരനെ പരിചരിച്ചിരുന്നതെങ്കിലും കിരാതരായ ഇസ്രാഈല്‍ പട്ടാളക്കാര്‍ റസാനെ വെടിവെച്ചുകൊല്ലാന്‍ മടിച്ചില്ല.
റസാന് വെടിയേല്‍ക്കുമ്പോള്‍ താന്‍ തൊട്ടടുത്തു തന്നെയുണ്ടായിരുന്നുവെന്ന് മറ്റൊരു മെഡിക്കല്‍ വൊളണ്ടിയര്‍ റിദ നജ്ജാര്‍ പറയുന്നു. ‘ഞങ്ങള്‍ അതിര്‍ത്തി വേലിയോട് അടുത്തപ്പോള്‍ തന്നെ ഇസ്രാഈല്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. തൊട്ടുപിന്നാലെ ഒരു പട്ടാളക്കാരന്‍ റസാന് നേരെ നിറയൊഴിച്ചു. ആ വെടിയുണ്ടയുടെ ചീളുകള്‍ പറ്റി മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുക പോലും ചെയ്തു. തനിക്ക് വെടിയേറ്റതായി റസാന് ആദ്യം മനസ്സിലായിരുന്നില്ല. ഒരു നിമിഷം തരിച്ചുനിന്ന അവര്‍ കരഞ്ഞുകൊണ്ട് നിലംപതിച്ചു. പ്രതിഷേധക്കാരെ പരിചരിക്കാനെത്തിയ മെഡിക്കല്‍ സംഘത്തില്‍ പെട്ടവരാണ് ഞങ്ങളെന്ന് യൂണിഫോമുകളും മെഡിക്കല്‍ ബാഗുകളും തെളിയിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ ഞങ്ങളല്ലാതെ പ്രക്ഷോഭകരാരും തൊട്ടടുത്തുണ്ടായിരുന്നില്ല. മെഡിക്കല്‍ സംഘത്തെ തന്നെയാണ് ഇസ്രാഈല്‍ സേന ലക്ഷ്യംവെച്ചതെന്ന് വ്യക്തമായിരുന്നു’-റിദ നജ്ജാര്‍ പറഞ്ഞു. ഫലസ്തീന്‍ രണഭൂമിയില്‍ പോരാടുന്നവരോടൊപ്പം സേവന സന്നദ്ധയായി നില്‍ക്കാന്‍ റസാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.
പരിക്കേറ്റ പ്രക്ഷോഭകരെ സഹായിക്കുകയെന്നത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ ഒരിക്കല്‍ റസാന്‍ പറയുകയുണ്ടായി. ‘പരമാവധി ആളുകളെ വെടിവെച്ചു കൊല്ലുകയെന്നതാണ് ഇസ്രാഈല്‍ സേനയുടെ ലക്ഷ്യം. എന്റെ ജനത വെടിയേറ്റ് പിടയുമ്പോള്‍ അവിടെനിന്ന് അകന്നുനില്‍ക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’-അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ആളുകള്‍ പറയുന്നതൊന്നും വകവെക്കാതെ മാര്‍ച്ച് 30 മുതല്‍ ഖാന്‍ യൂനുസിലെ അതിര്‍ത്തിക്ക് സമീപം മെഡിക്കല്‍ തമ്പില്‍ റസാന്‍ സജീവമായിരുന്നുവെന്ന് സഹോദരി സബ്രീന്‍ ഓര്‍ക്കുന്നു. ‘മെഡിക്കല്‍ വളണ്ടിയറെന്ന നിലയില്‍ ജോലിയില്‍ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. അവളുടെ പ്രവര്‍ത്തനങ്ങളില്‍ നിശ്ചദാര്‍ഢ്യവും കരുത്തും പ്രകടമായിരുന്നു എന്റെ മകളുടെ കൈയില്‍ ആയുധമൊന്നും ഉണ്ടായിരുന്നില്ല. ഒരു മെഡിക്കല്‍ വളണ്ടിയര്‍ മാത്രമായിരുന്നു അവള്‍. സേവനം മാത്രമായിരുന്നു അവളുടെ കൈമുതല്‍. എന്നിട്ടും…’-സബ്രീന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം

ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

Published

on

ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending