Connect with us

kerala

സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ്; കര്‍ശന നിര്‍ദേശവുമായി രജിസ്ട്രാര്‍

സഹകരണ സംഘങ്ങളില്‍ ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ സഹകരണ രജിസ്ട്രാര്‍. സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ നീല ബോര്‍ഡ് വെക്കുന്നതിനും ‘കേരള സര്‍ക്കാര്‍ അണ്ടര്‍ ടേക്കിങ്’ എന്ന് എഴുതുവാനും മാത്രമാണ് അനുമതിയുള്ളത്.

Published

on

കോഴിക്കോട്: സഹകരണ സംഘങ്ങളില്‍ ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ സഹകരണ രജിസ്ട്രാര്‍. സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ നീല ബോര്‍ഡ് വെക്കുന്നതിനും ‘കേരള സര്‍ക്കാര്‍ അണ്ടര്‍ ടേക്കിങ്’ എന്ന് എഴുതുവാനും മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ മിക്ക സ്ഥാപനങ്ങളും ഇത് മറികടന്ന് കേരള സര്‍ക്കാര്‍ എന്ന ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍(എന്റഫോഴ്‌സ്‌മെന്റ്) നല്‍കിയ കത്തിനെ തുടര്‍ന്നാണ് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും അസി. രജിസ്ട്രാര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുള്ളത്.

സംസ്ഥാന സഹകരണ ബാങ്ക് മാനേജിഗ് ഡയറക്ടര്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മാനേജിങ് ഡയറക്ടര്‍, റബ്ബര്‍ മാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ തുടങ്ങി എല്ലാ സഹകരണ സംഘങ്ങള്‍ക്കും സഹകരണ രജിസ്ട്രാര്‍ കത്തു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 22 നാണ് രജിസ്ട്രാര്‍ സര്‍ക്കുലര്‍ നല്‍കിയത്.

കേരള മോട്ടോര്‍ വാഹന നിയമം 1989 ലെ റൂള്‍ 92 എ പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടാതെ ഇളം നീല പ്രതലത്തില്‍ വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേര് എഴുതിയിട്ടുള്ള ബോര്‍ഡാണ് സ്ഥാപിക്കേണ്ടത്. പേരിനു താഴെ ‘സംസ്ഥാന സര്‍ക്കാര്‍ അണ്ടര്‍ ടേകിങ്’ എന്നുമാണ് എഴുതേണ്ടത്.

ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് അതൊഴിവാക്കി നീല ബോര്‍ഡ് രണ്ട് ദിവസത്തിനകം സ്ഥാപിച്ച് ചിത്ര സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് അസി. രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം തന്നെ സംഘം സെക്രട്ടറിമാര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

ഇത്തരം നിര്‍ദേശങ്ങള്‍ നിരവധി തവണ നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടാറില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് കത്തു നല്‍കുമ്പോള്‍ സഹകരണ വകുപ്പ് സര്‍ക്കുലര്‍ നല്‍കുക പതിവാണെങ്കിലും കാര്യമായ നടപടി ഉണ്ടാവാത്തതിനാല്‍ മിക്ക സഹകരണ സംഘങ്ങളും ചുവന്ന ബോര്‍ഡാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ വാഹനത്തില്‍ നീല ബോര്‍ഡ് ഘടിപ്പിച്ച് ചിത്ര സഹിതം അയക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹകരണ സംഘങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്‍

Published

on

സി.പി.എം മലപ്പുറത്തെക്കുറിച്ച് മോശം ക്യാമ്പയിൻ നടത്തുന്നത് ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മലപ്പുറത്തെക്കുറിച്ച് ഏറ്റവുമധികം വർഗീയ പ്രസ്താവനകൾ നടത്തിയ എ. വിജയരാഘവനാണ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത് ഇത് മനഃപൂർവ്വമാണ്. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചിട്ടാണ് ജയിക്കുന്നത് എന്നാണ് വി.എസ് അച്യുതാനന്ദൻ പറഞ്ഞത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയെന്ന് കടകംപള്ളി സുരേന്ദ്രൻ 2017-ൽ പറഞ്ഞു.

ദേശീയപാത സർവേക്കെതിരെ മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് എ. വിജയരാഘവൻ പറഞ്ഞത്. മറ്റുള്ള സ്ഥലങ്ങളിലെല്ലാം ഹൈവേക്കെതിരെ സമരം ചെയ്തത് മിതവാദികളായിരുന്നു, മലപ്പുറത്ത് എത്തിയപ്പോൾ അത് തീവ്രവാദികളായി മാറിയെന്നും സതീശൻ പറഞ്ഞു. ആലപ്പാട് ഖനന വിരുദ്ധ സമരത്തിന് പിന്നിൽ മലപ്പുറത്തുകാരാണ് എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. മതത്തിന്റെ പേരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന മുസ്ലിംലീഗിന്റെ പ്രവർത്തനം സുപ്രിംകോടതി പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്ത് ദേശീയപാത വിരുദ്ധ സമരത്തിൽ അക്രമം നടത്തിയത് രാജ്യദ്രോഹികളെന്നും പാണക്കാട് തങ്ങൾ യോഗി ആദിത്യനാഥിനെപ്പോലെയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.

ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയെന്നാണ് വിജരാഘവൻ മലപ്പുറത്ത് പറഞ്ഞത്. മതമൗലികവാദ ചേരിലാണ് മുസ്ലിം ലീഗ്, മുന്നാക്ക സംവരണത്തെ എതിർത്തതിലൂടെ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിനാണെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു. സാദിഖലി തങ്ങളുടേത് സാകിർ നായികിന്റെ നിലപാട്, പാലത്തായിയിൽ തീവ്രവാദ സംഘടനകൾ നുണ പ്രചരിപ്പിക്കുന്നു, ദേശീയപാത വികസനം തടസ്സപ്പെടുത്തിയത് തീവ്രവാദികൾ, ദേശീയപാത സർവേക്ക് എതിരായി മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികൾ, കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസ് മുസ്ലിം തീവ്രവാദിയാണ് തുടങ്ങിയ പ്രസ്താവനകളും വിജയരാഘവൻ നടത്തിയിരുന്നു.

സിഎഎ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറി, കേരള മുഖ്യമന്ത്രി ഇത് സ്ഥിരീകരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മലപ്പുറത്തെ കുറിച്ച് ഇത്ര മോശമായ ക്യാമ്പയിൻ ഒരുപാട് വർഷമായി തുടങ്ങിയിട്ട്. ഇതിന് പിന്നിൽ സിപിഎമ്മാണ്. ഇത്രയും സൗഹാർദത്തോടെ ആളുകൾ ജീവിക്കുന്ന ഒരു ജില്ലയെ കുറിച്ചാണ് സിപിഎം വർഗീയ പ്രചാരണം നടത്തുന്നത്. മലപ്പുറത്തിനെതിരെ ഇത്രയധികം വർഗീയ പ്രചാരണങ്ങൾ നടത്തിയ എ. വിജയരാഘവന് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് മനപ്പൂർവമാണ്. ഇതിന് നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.

Continue Reading

kerala

സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സർക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് ജനം മറക്കില്ല.
ജനങ്ങളുടെ മനസ്സിൽ ഉള്ളത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് ദേശീയ പാത വീണ്ടും തകർന്ന സംഭവത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതെന്നും പൊട്ടി വീണില്ലെന്നെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒട്ടാകെ വിള്ളൽ ഉണ്ടെന്നും അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട്. കൂരിയാട് പാലം വേണ്ടി വരും. എന്ത് വേണം എന്ന് പറയേണ്ടത് അവർ ആണ്. മഴ തുടങ്ങിയിട്ടേ ഉള്ളൂ. ദേശീയപാത കണ്ട് കഴിഞ്ഞാൽ മൊത്തം അന്വേഷണം വേണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ചർച്ച നല്ലതാണ്. ഫലം സ്വീകാര്യമല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാവും’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

വൈദ്യ പരിശോധനക്കിടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം പുളിക്കലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Published

on

കോഴിക്കോട് വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. മുഖദാര്‍ സ്വദേശി ബിലാലിനെയാണ് ഇന്നലെ മലപ്പുറം പുളിക്കലില്‍ നിന്നാണ് പിടികൂടിയത്.

കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാള്‍ ഇന്നലെ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മാട് പോലീസ് പ്രതിയെ കസ്റ്റടിയിലെടുത്തത്.

Continue Reading

Trending