Connect with us

kerala

സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ്; കര്‍ശന നിര്‍ദേശവുമായി രജിസ്ട്രാര്‍

സഹകരണ സംഘങ്ങളില്‍ ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ സഹകരണ രജിസ്ട്രാര്‍. സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ നീല ബോര്‍ഡ് വെക്കുന്നതിനും ‘കേരള സര്‍ക്കാര്‍ അണ്ടര്‍ ടേക്കിങ്’ എന്ന് എഴുതുവാനും മാത്രമാണ് അനുമതിയുള്ളത്.

Published

on

കോഴിക്കോട്: സഹകരണ സംഘങ്ങളില്‍ ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ സഹകരണ രജിസ്ട്രാര്‍. സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ നീല ബോര്‍ഡ് വെക്കുന്നതിനും ‘കേരള സര്‍ക്കാര്‍ അണ്ടര്‍ ടേക്കിങ്’ എന്ന് എഴുതുവാനും മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ മിക്ക സ്ഥാപനങ്ങളും ഇത് മറികടന്ന് കേരള സര്‍ക്കാര്‍ എന്ന ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍(എന്റഫോഴ്‌സ്‌മെന്റ്) നല്‍കിയ കത്തിനെ തുടര്‍ന്നാണ് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും അസി. രജിസ്ട്രാര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുള്ളത്.

സംസ്ഥാന സഹകരണ ബാങ്ക് മാനേജിഗ് ഡയറക്ടര്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മാനേജിങ് ഡയറക്ടര്‍, റബ്ബര്‍ മാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ തുടങ്ങി എല്ലാ സഹകരണ സംഘങ്ങള്‍ക്കും സഹകരണ രജിസ്ട്രാര്‍ കത്തു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 22 നാണ് രജിസ്ട്രാര്‍ സര്‍ക്കുലര്‍ നല്‍കിയത്.

കേരള മോട്ടോര്‍ വാഹന നിയമം 1989 ലെ റൂള്‍ 92 എ പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടാതെ ഇളം നീല പ്രതലത്തില്‍ വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേര് എഴുതിയിട്ടുള്ള ബോര്‍ഡാണ് സ്ഥാപിക്കേണ്ടത്. പേരിനു താഴെ ‘സംസ്ഥാന സര്‍ക്കാര്‍ അണ്ടര്‍ ടേകിങ്’ എന്നുമാണ് എഴുതേണ്ടത്.

ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് അതൊഴിവാക്കി നീല ബോര്‍ഡ് രണ്ട് ദിവസത്തിനകം സ്ഥാപിച്ച് ചിത്ര സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് അസി. രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം തന്നെ സംഘം സെക്രട്ടറിമാര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

ഇത്തരം നിര്‍ദേശങ്ങള്‍ നിരവധി തവണ നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടാറില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് കത്തു നല്‍കുമ്പോള്‍ സഹകരണ വകുപ്പ് സര്‍ക്കുലര്‍ നല്‍കുക പതിവാണെങ്കിലും കാര്യമായ നടപടി ഉണ്ടാവാത്തതിനാല്‍ മിക്ക സഹകരണ സംഘങ്ങളും ചുവന്ന ബോര്‍ഡാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ വാഹനത്തില്‍ നീല ബോര്‍ഡ് ഘടിപ്പിച്ച് ചിത്ര സഹിതം അയക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹകരണ സംഘങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

kerala

പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

Published

on

പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading

Trending