Connect with us

Sports

റോയല്‍സിനും കിങ്‌സ് ഇലവനും നോട്ടം കിരീടത്തില്‍

Published

on

 

രാജകീയ പേരും വന്‍ താര നിരയുണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും ഐ.പി.എല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടാനായിട്ടില്ല. വമ്പന്‍ പ്രതീക്ഷളുമായി എത്തി ടൂര്‍ണമെന്റിനൊടുവില്‍ ആരാധകരെ നിരാ ശരാക്കുന്ന സ്ഥിതി ഇത്തവണയുണ്ടാവില്ലെന്ന സൂചനയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം നല്‍കുന്നത്. പരിചയ സമ്പന്നരും യുവ നിരയും അണിനിരക്കുന്ന സന്തുലിത ടീമാണ് ഇത്തവണ ആര്‍.സി.ബിയുടേത്. വിരാട് കോഹ്‌ലി തന്നെയാണ് നായക കുപ്പായത്തില്‍. ഡിവില്ലിയേഴ്‌സ്, ഡികോക്ക്, മനന്‍ വോറ, സര്‍ഫ്രാസ് ഖാന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ കരുത്ത്. ഓള്‍റൗണ്ടര്‍മാരായ മൊയീന്‍ അലി, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സന്‍, ഗ്രാന്‍ഡ്‌ഹോം എന്നിവരടങ്ങുന്നതാണ് ടീമിന്റെ ഓള്‍റൗണ്ട് നിര. ബോളിങിലും കരുത്തരുണ്ട്. ടി സൗത്തി നയിക്കുന്ന ബോളിങ് നിരയില്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുരുകന്‍ അശ്വിന്‍ എന്നിവരാണ് പ്രമുഖര്‍.
പോയ സീസണുകളില്‍ ചെന്നൈയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആര്‍.അശ്വിനാണ് ഇത്തവണ പഞ്ചാബ് കിങ്‌സ് ഇലവനെ നയിക്കുന്നത്. സെവാഗാണ് മെന്ററുടെ റോളില്‍. ഏറെക്കാലം ബംഗളൂരിന്റെ ജഴ്‌സിയണിഞ്ഞ ക്രിസ് ഗെയ്‌ലും ഇത്തവണ പഞ്ചാബിനൊപ്പമാണ്. ഡേവിഡ് മില്ലറും ആരോണ്‍ ഫിഞ്ചും യുവ്‌രാജ് സിങും കെ.എല്‍ രാഹുലും കൂടി ബാറ്റിങ് നിരയില്‍ ചേരുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ക്യാപ്റ്റന്‍ അശ്വിന്‍ തന്നെ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. അക്ഷര്‍ പട്ടേലും അഫ്ഗാന്റെ മുജീബ് സദ്രാനുമാണ് അശ്വിന്റെ സ്പിന്‍ പങ്കാളികള്‍. ഓസീസ് പേസര്‍ ആന്‍ഡ്രു ടൈയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും നയിക്കുന്ന പേസ് നിരയും മോശമല്ല. ബെന്‍ ഡ്വാര്‍ഷൂയിസും അങ്കിത് രാജ്പുത്തും ബരീന്ദര്‍ സ്രാനും മോഹിത് ശര്‍മയും ഉള്‍പ്പെടുന്നതോടെ ബോളിങ് നിര പൂര്‍ണം.
ഒരു ഇടവേളക്ക് ശേഷം ഗൗതം ഗംഭീര്‍ നായകനായി തിരിച്ചെത്തുന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനും കിരീടത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഇതുവരെ ഐ.പിഎല്‍ കിരീടം നേടാത്ത മൂന്നിലൊരു ടീം ഡല്‍ഹിയാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരുടെ സംഘമാണ് ഡല്‍ഹിയുടേത്. കോളിന്‍ മണ്‍റോ, ജാസണ്‍ റോയ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രെന്റ് ബോള്‍ട്ട്, ക്രിസ് മോറിസ്, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നീ താരങ്ങളുടെ സാനിധ്യം ടീമിന് ഏറെ ഗുണകരമാവും. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, നമന്‍ ഓജ, അമിത് മിശ്ര, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ഷഹബാസ് നദീം, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ തുടങ്ങിയവരാണ് റിക്കി പോണ്ടിങ് പരിശീലകനാവുന്ന ടീമിലെ മറ്റു ശ്രദ്ധേയ താരങ്ങള്‍. പരിക്കിനെ തുടര്‍ന്ന് ലീഗില്‍ നിന്ന് പിന്‍മാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയുടെ അസാനിധ്യം ടീമിന് ക്ഷീണമാവുമെന്നുറപ്പ്.
2016ല്‍ ഐ.പി.എല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തമായ താര നിരയുമായാണ് പുതിയ സീസണിനെത്തുന്നത്. ബോള്‍ ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനം തെറിച്ച ഡേവിഡ് വാര്‍ണറിന് പകരം ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസാണ് ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും റാഷിദ് ഖാനും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും പോലുള്ള മിന്നും താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, യൂസഫ് പഠാന്‍, ഷാക്കിബ് ഹസന്‍, ബ്രാത്ത്‌വെയ്റ്റ്, അലക്‌സ് ഹെയ്ല്‍സ് എന്നീ താരങ്ങള്‍ ബാറ്റിങിലും ക്രിസ് ജോര്‍ഡനും ബില്ലി സ്റ്റാന്‍ലേക്കും സന്ദീപ് ശര്‍മയും ബോളിങിലും ടീമിന് കരുത്താകും. ബോളിങില്‍ കരുത്ത് പ്രകടിപ്പിക്കുന്ന ബേസില്‍ തമ്പി, സച്ചിന്‍ ബേബി എന്നീ രണ്ടു മലയാളി താരങ്ങളുടെ സാനിധ്യവും ടീമിന് മുതല്‍കൂട്ടാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ആദ്യ താരം: ഷായ് ഹോപ്

ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‌ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.

Published

on

നേപിയര്‍ (ന്യൂസിലാന്‍ഡ്): ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതുമയാര്‍ന്ന നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് താരം ഷായ് ഹോപ്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‌ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.

ഈ നേട്ടത്തോടെ ഇന്ത്യയുടെ ‘ദി വാള്‍’ രാഹുല്‍ ദ്രാവിഡിനെ ഹോപ് പിന്നിലാക്കി. ദ്രാവിഡ് തന്റെ കാലത്ത് ടെസ്റ്റ് കളിച്ചിരുന്ന 10 രാജ്യങ്ങളില്‍ 9 ടീമുകള്‍ക്കെതിരെയാണ് ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നത്. ദ്രാവിഡ് വിരമിച്ച ശേഷം 2017ലാണ് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ടെസ്റ്റ് പദവി നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയാണ് സെഞ്ച്വറികളോടെ നിറഞ്ഞത്.

6000 ഏകദിന റണ്‍സ്: വിവിയന്‍ റിച്ചാര്‍ഡ്സിന് ശേഷം വേഗത്തില്‍ (142 ഇന്നിംഗ്സ്) 6000 റണ്‍സ് നേടുന്ന കരീബിയന്‍ താരം. റിച്ചാര്‍ഡ്‌സ് 141 ഇന്നിംഗ്സില്‍ നേട്ടം നേടിയിരുന്നു.

ഏകദിന സെഞ്ച്വറികള്‍ 19: ബ്രയന്‍ ലാറയുമായി രണ്ടാം സ്ഥാനത്ത്. ക്രിസ് ഗേള്‍ (25) ഒന്നാമത്. 6097 റണ്‍സ്, 50.8 ശരാശരി, 19 സെഞ്ചുറി, 30 അര്‍ധസെഞ്ചുറി. കിവീസ് 5 വിക്കറ്റിന് ജയിച്ചു

അതേസമയം മഴ രസംകൊല്ലിയായ മത്സരത്തില്‍ കിവീസാണ് വിജയം സ്വന്തമാക്കിയത്. ഹോപിന്റെ സെഞ്ച്വറിക്കരുത്തില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. കിവികള്‍ക്കായി നേഥന്‍ സ്മിത്ത് നാലും കൈല്‍ ജേമിസന്‍ മൂന്നും വിക്കറ്റുകള്‍ പിഴുതു. മറുപടി ബാറ്റിങ്ങില്‍ ഡെവണ്‍ കോണ്‍വെയും (84 പന്തില്‍ 90) രചിന്‍ രവീന്ദ്രയും (46 പന്തില്‍ 56) ആതിഥേയരുടെ ചേസിങ് എളുപ്പമാക്കി. ടോം ലാഥം (29 പന്തില്‍ 39*), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (15 പന്തില്‍ 34) എന്നിവരുടെ ഇന്നിങ്‌സ് ജയമുറപ്പിച്ചു. ഹോപ് കളിയിലെ താരമായെങ്കിലും അഞ്ച് വിക്കറ്റിന് കിവീസ് വിജയെ സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ് ന്യൂസിലന്‍ഡ്.

 

Continue Reading

Sports

2026 ലോകകപ്പിനോട് സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ലോകകപ്പുമായി റഷ്യ

യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.

Published

on

മോസ്‌കോ: 2026-ല്‍ മെക്‌സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പിനോടൊപ്പം തന്നെ യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ (ആര്‍.എഫ്.യു) മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ആശയം, റഷ്യയെ വീണ്ടും ആഗോള കായിക ഭൂപടത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകകപ്പിന്റെ ദിവസങ്ങളിലേയ്ക്ക് തന്നെ റഷ്യയില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതാണ് പ്രാഥമിക രൂപരേഖ.

റഷ്യയുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് തുടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍, അതോടൊപ്പം 2022 മുതല്‍ ഫിഫ ടൂര്‍ണമെന്റുകളില്‍നിന്നുള്ള വിലക്ക്മഹഹ രീായശില ചെയ്തുറഷ്യയെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രാധാന്യം നേടുന്നത്.

സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയാണ് ലോകകപ്പ് യോഗ്യത നേടാത്ത പ്രധാന ടീമുകള്‍

ചരിത്രപരമായി ശക്തരായതും ലോകകപ്പ് പാരമ്പര്യമുള്ളതുമായ ഈ ടീമുകള്‍, കൂടാതെ പുതിയ ആശയം പിന്തുണക്കുന്ന രാജ്യങ്ങള്‍ എന്നിവയെ ഒറ്റ വേദിയിലേയ്ക്കു കൊണ്ടുവരുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം.

ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ആര്‍.എഫ്.യു വ്യക്തമാക്കുന്നു.

 

Continue Reading

Sports

ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ

കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.

Published

on

കിങ്സ്റ്റണ്‍: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.

1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്‌ബോളില്‍ വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്‍ഡിന്റെ റെക്കോര്‍ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.

യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്‍ 12 പോയിന്റ്, തോല്‍വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്‍മുഡക്കെതിരെ 70ന്റെ വമ്പന്‍ ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.

78 കാരനായ ഡച്ച് പരിശീലകന്‍ ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്‍ പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്‍ലാന്‍ഡ്‌സ് ടീമിനൊപ്പം 1994 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.

ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്‍ലാന്‍ഡ്‌സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്‍ക്കുണ്ട്.

യു.എസ്, കാനഡ, മെക്‌സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്‍-മധ്യ അമേരിക്കന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്‍ കൈവരിച്ചത്.

 

Continue Reading

Trending