kerala
കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം ഇനിയും വൈകും
കെ.എസ്. ആര്.ടി.സിയില്‍ ശമ്പളവിതരണം അനിശ്ചിതത്വത്തില്‍. ഇന്ന് ശമ്പളം പ്രതീക്ഷിക്കുന്ന ജീവനക്കാര്‍ക്ക് അത് ലഭിക്കാനിടയില്ല.
തിരുവനന്തപുരം: കെ.എസ്. ആര്.ടി.സിയില്‍ ശമ്പളവിതരണം അനിശ്ചിതത്വത്തില്‍. ഇന്ന് ശമ്പളം പ്രതീക്ഷിക്കുന്ന ജീവനക്കാര്‍ക്ക് അത് ലഭിക്കാനിടയില്ല. പത്താം തിയതി ശമ്പളം നല്‍കുമെന്നാണ് ചര്‍ച്ചയില്‍ നല്കിയ ഉറപ്പെങ്കിലും ശമ്പളത്തുക കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. എല്ലാക്കാലത്തും കെ.എസ്. ആര്.ടി.സിക്ക് ശമ്പളം നല്കാന് കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
വിവിധയിടങ്ങളില്‍ നിന്ന് വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഈ മാസം 15ന് ശേഷമെങ്കിലും ശമ്പളവിതരണം നടത്താനാകുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. ഗയാഗതമന്ത്രി ആന്റണി രാജു ഇക്കാര്യത്തില്‍ ഉറപ്പുനല്കിയിട്ടുമില്ല. അതേസമയം ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ബസുകള്‍ കഴുകുന്നതിനായി ഓട്ടോമാറ്റിക് വാഷിങ് മെഷീന് വാങ്ങുന്നതില്‍ യൂണിയനുകള്‍ പ്രതിഷേധം അറിയിച്ചു.
സര്‍ക്കാര്‍ തുകയില്‍ വാങ്ങുന്ന മെഷീന്റെ ചുമതല കരാറെടുക്കുന്ന കമ്പനിക്കായിരിക്കുമെന്നതാണ് വിചിത്രം. ശമ്പളത്തിനായി സര്‍ക്കാര്‍ കൊടുത്ത 30 കോടി രൂപ ധനവകുപ്പ് കെ. എസ്.ആര്. ടി.സിയുടെ അക്കൗണ്ടിലേക്ക് അയക്കും. എന്നാല്‍ 52 കോടി രൂപ കൂടി ഉണ്ടെങ്കില്‍ മാത്രമേ ശമ്പളം നല്‍കാനാകൂ. ഇത് കെ.ടി. ഡി. എഫ്. സിയില്‍ നിന്നും എസ്.ബി.ഐയില്‍ നിന്നും വായ്പ ആയി എടുക്കാനാണ് ശ്രമം.
നിലവില്‍ കെ.എസ്.ആര്.ടി.സി പ്രതിമാസം 217 കോടി രൂപയുടെ നഷ്ടത്തിലാണ്. ബസുകളില്‍ നിന്നുള്ള വരുമാനം 151 കോടിയും ടിക്കറ്റ് ഇതര വരുമാനം 7 കോടിയുമാണ്. ആകെ 158 കോടി. ശമ്പളവും ആനുകൂല്യങ്ങളും 98 കോടി വേണം. പെന്ഷന് 69 കോടി, ഡീസല്‍ ചെലവ് 89 കോടി, തിരിച്ചടവ് 91 കോടി, സ്പെയര്‍ പാര്‍ട്സ് 7 കോടി, പ്രോവിഡന്റ് ഫണ്ട് 3 കോടി, ഇന്‍ഷൂറന്‍സ് 10 കോടി, മറ്റു ചെലവുകള്‍ 8 കോടി. ആകെ ചെലവ് 375 കോടി. ഇതാണ് കെ.എസ്.ആര്.ടി.സിയുടെ ഇപ്പോഴത്തെ നില.
kerala
ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
തിരുവല്ല പൊലീസ് സ്റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.
പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണില്‍ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന് പത്തനംതിട്ട ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്. പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് ആണ് സസ്പെന്‍ഷനിലായത്. തിരുവല്ല പൊലീസ് സ്റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.
പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതില്‍ ജില്ല പൊലീസ് മേധാവി ആര്. ആനന്ദ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്?.പിയോട്? റിപ്പോര്‍ട്ട് തേടിയിരുന്നു.
അടുത്തിടെ തിരുവല്ലയില്‍നിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മില്‍ പൊലീസ് അസോ. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നവംബര്‍ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
world24 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

