Connect with us

kerala

ഉത്തരവുകൾ കാറ്റിൽ പറത്തി സ്കൂൾ പഠനയാത്രകൾ; രാത്രിയാത്ര പാടില്ലെന്നതടക്കമുള്ള ചട്ടങ്ങൾ മിക്കപ്പോഴും പാലിക്കുന്നില്ല

ജലയാത്രകൾ, വനയാത്രകൾ തുടങ്ങിയവ നടത്തുമ്പോൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നാണ് നിയമം

Published

on

സ്കൂളുകളിൽ ഇത് പഠനയാത്രക്കാലമാണ്. പേരിൽ പഠനയാത്രയാണെങ്കിലും മിക്ക സ്കൂളുകളിലും ഉത്തരവുകൾ കാറ്റിൽ പറത്തി മൂന്നും നാലും ദിവസം നീളുന്ന വിനോദയാത്രകളാണ് നടക്കുന്നത്. രാത്രിയാത്ര പാടില്ലെന്ന് കർശന നിയമമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.

പഠനയാത്രക്കായി അകലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്രാനിരക്ക് വർധിപ്പിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ബാധിക്കുന്നുണ്ട്. എല്ലാ വിഭാഗം വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് യാത്രക്കായി തിരഞ്ഞെടുക്കേണ്ടതെന്നും കുട്ടികളിൽനിന്ന് അമിത തുക ഈടാക്കാൻ പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുണ്ട്. എന്നാൽ, 4,000 മുതൽ 7,000 വരെ വാങ്ങി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും മൂന്നും നാലും ദിവസങ്ങൾ നീളുന്ന യാത്രകൾ ഇപ്പോഴും നടക്കുന്നുണ്ട്.

അക്കാദമിക് വർഷം ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്നുദിവസം മാത്രമേ പഠനയാത്രക്കായി ഉപയോഗിക്കാവൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തുടർച്ചയായ ദിനങ്ങൾ യാത്രക്ക് ഉപയോഗിക്കുമ്പോൾ അവധി ദിവസങ്ങൾകൂടി ചേർത്ത് ക്രമീകരിക്കണമെന്നും ഉത്തരവുണ്ട്. പ്രവൃത്തിദിനങ്ങൾ പരമാവധി രണ്ടു മാത്രമേ പാടുള്ളൂവെന്ന് സാരം.

ഉത്തരവ് വിദ്യാർഥിക്കാണോ സ്കൂളിനാണോ ബാധകമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കൂടുതൽ ഡിവിഷനുകളുള്ള സ്കൂളുകളിൽ എല്ലാ വിദ്യാർഥികളെയും പഠനയാത്രക്ക് കൊണ്ടുപോകാൻ ആഴ്ചകൾ വേണ്ടിവരും. ഒരു മാസമെങ്കിലും നീളുന്ന ടൂർ മഹോത്സവമാണ് ഇത്തരം സ്കൂളുകളിൽ. പെൺകുട്ടികൾക്കടക്കം സുരക്ഷ ഒരുക്കേണ്ടതിനാൽ കൂടുതൽ അധ്യാപികമാർ യാത്രയെ അനുഗമിക്കേണ്ടിവരും. ഫലത്തിൽ ഇത്രയും ദിവസം പഠനം മുടങ്ങും. മറ്റു ക്ലാസുകളിലെ കുട്ടികളുടെ പഠനത്തെയും ബാധിക്കും.

രാത്രിയാത്ര പാടില്ലെന്ന കർശന നിർദേശം ഭൂരിഭാഗം യാത്രകളിലും പാലിക്കപ്പെടാറില്ല. രാത്രിയാത്ര നടത്തിയില്ലെങ്കിൽ താമസത്തിനും മറ്റുമായി അധികതുകയും കൂടുതൽ യാത്രാദിനങ്ങളും വേണ്ടിവരുമെന്നതിനാലാണ് മിക്ക സ്കൂളുകളും രാത്രിയാത്ര പ്രോത്സാഹിപ്പിക്കുന്നത്. ജലയാത്രകൾ, വനയാത്രകൾ തുടങ്ങിയവ നടത്തുമ്പോൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നാണ് നിയമം. ഇതും മുഴുവനായും പാലിക്കപ്പെടാറില്ല. അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ യാത്രക്ക് ഉപയോഗിക്കാൻ അനുമതിയില്ല. എന്നാൽ, അരോചകമായ ശബ്ദവും കണ്ണടിച്ചുപോകുന്ന ലൈറ്റുകളുമുള്ള വാഹനങ്ങളിലാണ് മിക്ക യാത്രകളും. ആഡംബര ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഇല്ലാത്ത ബസുകൾ യാത്രക്കായി തിരഞ്ഞെടുക്കാൻ വിദ്യാർഥികളും തയാറാവുന്നില്ലെന്നാണ് ബസ് ഉടമകളുടെ വാദം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending