Connect with us

kerala

ഉത്തരവുകൾ കാറ്റിൽ പറത്തി സ്കൂൾ പഠനയാത്രകൾ; രാത്രിയാത്ര പാടില്ലെന്നതടക്കമുള്ള ചട്ടങ്ങൾ മിക്കപ്പോഴും പാലിക്കുന്നില്ല

ജലയാത്രകൾ, വനയാത്രകൾ തുടങ്ങിയവ നടത്തുമ്പോൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നാണ് നിയമം

Published

on

സ്കൂളുകളിൽ ഇത് പഠനയാത്രക്കാലമാണ്. പേരിൽ പഠനയാത്രയാണെങ്കിലും മിക്ക സ്കൂളുകളിലും ഉത്തരവുകൾ കാറ്റിൽ പറത്തി മൂന്നും നാലും ദിവസം നീളുന്ന വിനോദയാത്രകളാണ് നടക്കുന്നത്. രാത്രിയാത്ര പാടില്ലെന്ന് കർശന നിയമമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.

പഠനയാത്രക്കായി അകലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്രാനിരക്ക് വർധിപ്പിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ബാധിക്കുന്നുണ്ട്. എല്ലാ വിഭാഗം വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് യാത്രക്കായി തിരഞ്ഞെടുക്കേണ്ടതെന്നും കുട്ടികളിൽനിന്ന് അമിത തുക ഈടാക്കാൻ പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുണ്ട്. എന്നാൽ, 4,000 മുതൽ 7,000 വരെ വാങ്ങി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും മൂന്നും നാലും ദിവസങ്ങൾ നീളുന്ന യാത്രകൾ ഇപ്പോഴും നടക്കുന്നുണ്ട്.

അക്കാദമിക് വർഷം ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്നുദിവസം മാത്രമേ പഠനയാത്രക്കായി ഉപയോഗിക്കാവൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തുടർച്ചയായ ദിനങ്ങൾ യാത്രക്ക് ഉപയോഗിക്കുമ്പോൾ അവധി ദിവസങ്ങൾകൂടി ചേർത്ത് ക്രമീകരിക്കണമെന്നും ഉത്തരവുണ്ട്. പ്രവൃത്തിദിനങ്ങൾ പരമാവധി രണ്ടു മാത്രമേ പാടുള്ളൂവെന്ന് സാരം.

ഉത്തരവ് വിദ്യാർഥിക്കാണോ സ്കൂളിനാണോ ബാധകമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കൂടുതൽ ഡിവിഷനുകളുള്ള സ്കൂളുകളിൽ എല്ലാ വിദ്യാർഥികളെയും പഠനയാത്രക്ക് കൊണ്ടുപോകാൻ ആഴ്ചകൾ വേണ്ടിവരും. ഒരു മാസമെങ്കിലും നീളുന്ന ടൂർ മഹോത്സവമാണ് ഇത്തരം സ്കൂളുകളിൽ. പെൺകുട്ടികൾക്കടക്കം സുരക്ഷ ഒരുക്കേണ്ടതിനാൽ കൂടുതൽ അധ്യാപികമാർ യാത്രയെ അനുഗമിക്കേണ്ടിവരും. ഫലത്തിൽ ഇത്രയും ദിവസം പഠനം മുടങ്ങും. മറ്റു ക്ലാസുകളിലെ കുട്ടികളുടെ പഠനത്തെയും ബാധിക്കും.

രാത്രിയാത്ര പാടില്ലെന്ന കർശന നിർദേശം ഭൂരിഭാഗം യാത്രകളിലും പാലിക്കപ്പെടാറില്ല. രാത്രിയാത്ര നടത്തിയില്ലെങ്കിൽ താമസത്തിനും മറ്റുമായി അധികതുകയും കൂടുതൽ യാത്രാദിനങ്ങളും വേണ്ടിവരുമെന്നതിനാലാണ് മിക്ക സ്കൂളുകളും രാത്രിയാത്ര പ്രോത്സാഹിപ്പിക്കുന്നത്. ജലയാത്രകൾ, വനയാത്രകൾ തുടങ്ങിയവ നടത്തുമ്പോൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നാണ് നിയമം. ഇതും മുഴുവനായും പാലിക്കപ്പെടാറില്ല. അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ യാത്രക്ക് ഉപയോഗിക്കാൻ അനുമതിയില്ല. എന്നാൽ, അരോചകമായ ശബ്ദവും കണ്ണടിച്ചുപോകുന്ന ലൈറ്റുകളുമുള്ള വാഹനങ്ങളിലാണ് മിക്ക യാത്രകളും. ആഡംബര ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഇല്ലാത്ത ബസുകൾ യാത്രക്കായി തിരഞ്ഞെടുക്കാൻ വിദ്യാർഥികളും തയാറാവുന്നില്ലെന്നാണ് ബസ് ഉടമകളുടെ വാദം.

 

kerala

സര്‍ക്കാര്‍ പിരിച്ചത് 750 കോടി; വാടക കൊടുക്കാന്‍ പണമില്ലാതെ തെരുവിലിറഞ്ഞി മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍

അഞ്ചാംതീയതിക്കകം വാടക കൊടുത്തില്ലെങ്കില്‍ ഉടമകള്‍ പുറത്താക്കുമെന്ന് സമരക്കാര്‍ പറയുന്നു

Published

on

750 കോടി രൂപ പിരിച്ചെടുത്തിട്ടും വയനാട് ദുരന്ത ബാധിതരെ കൈവിട്ട് സര്‍ക്കാര്‍. വാടക കൃത്യമായി നല്‍കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച 9000 രൂപ കൃത്യമായി നല്‍കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ച് പ്രതിഷേധവുമായി ദുരന്ത ബാധിതര്‍ തെരുവിലിറങ്ങി. അഞ്ചാംതീയതിക്കകം വാടക കൊടുത്തില്ലെങ്കില്‍ ഉടമകള്‍ പുറത്താക്കുമെന്ന് സമരക്കാര്‍ പറയുന്നു. ചിലര്‍ക്ക് മാത്രമാണ് വാടക കയറിയതെന്നും വാടക കിട്ടിയില്ലെങ്കില്‍ കുടില്‍കെട്ടി സമരം നടത്തുമെന്നും ജനങ്ങള്‍ പറഞ്ഞു. വൈത്തിരി താലൂക്ക് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്.

Continue Reading

kerala

അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.

Continue Reading

kerala

കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

Published

on

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.

ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

Continue Reading

Trending