kerala
ഉത്തരവുകൾ കാറ്റിൽ പറത്തി സ്കൂൾ പഠനയാത്രകൾ; രാത്രിയാത്ര പാടില്ലെന്നതടക്കമുള്ള ചട്ടങ്ങൾ മിക്കപ്പോഴും പാലിക്കുന്നില്ല
ജലയാത്രകൾ, വനയാത്രകൾ തുടങ്ങിയവ നടത്തുമ്പോൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നാണ് നിയമം
സ്കൂളുകളിൽ ഇത് പഠനയാത്രക്കാലമാണ്. പേരിൽ പഠനയാത്രയാണെങ്കിലും മിക്ക സ്കൂളുകളിലും ഉത്തരവുകൾ കാറ്റിൽ പറത്തി മൂന്നും നാലും ദിവസം നീളുന്ന വിനോദയാത്രകളാണ് നടക്കുന്നത്. രാത്രിയാത്ര പാടില്ലെന്ന് കർശന നിയമമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
പഠനയാത്രക്കായി അകലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്രാനിരക്ക് വർധിപ്പിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ബാധിക്കുന്നുണ്ട്. എല്ലാ വിഭാഗം വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് യാത്രക്കായി തിരഞ്ഞെടുക്കേണ്ടതെന്നും കുട്ടികളിൽനിന്ന് അമിത തുക ഈടാക്കാൻ പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുണ്ട്. എന്നാൽ, 4,000 മുതൽ 7,000 വരെ വാങ്ങി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും മൂന്നും നാലും ദിവസങ്ങൾ നീളുന്ന യാത്രകൾ ഇപ്പോഴും നടക്കുന്നുണ്ട്.
അക്കാദമിക് വർഷം ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്നുദിവസം മാത്രമേ പഠനയാത്രക്കായി ഉപയോഗിക്കാവൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തുടർച്ചയായ ദിനങ്ങൾ യാത്രക്ക് ഉപയോഗിക്കുമ്പോൾ അവധി ദിവസങ്ങൾകൂടി ചേർത്ത് ക്രമീകരിക്കണമെന്നും ഉത്തരവുണ്ട്. പ്രവൃത്തിദിനങ്ങൾ പരമാവധി രണ്ടു മാത്രമേ പാടുള്ളൂവെന്ന് സാരം.
ഉത്തരവ് വിദ്യാർഥിക്കാണോ സ്കൂളിനാണോ ബാധകമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കൂടുതൽ ഡിവിഷനുകളുള്ള സ്കൂളുകളിൽ എല്ലാ വിദ്യാർഥികളെയും പഠനയാത്രക്ക് കൊണ്ടുപോകാൻ ആഴ്ചകൾ വേണ്ടിവരും. ഒരു മാസമെങ്കിലും നീളുന്ന ടൂർ മഹോത്സവമാണ് ഇത്തരം സ്കൂളുകളിൽ. പെൺകുട്ടികൾക്കടക്കം സുരക്ഷ ഒരുക്കേണ്ടതിനാൽ കൂടുതൽ അധ്യാപികമാർ യാത്രയെ അനുഗമിക്കേണ്ടിവരും. ഫലത്തിൽ ഇത്രയും ദിവസം പഠനം മുടങ്ങും. മറ്റു ക്ലാസുകളിലെ കുട്ടികളുടെ പഠനത്തെയും ബാധിക്കും.
രാത്രിയാത്ര പാടില്ലെന്ന കർശന നിർദേശം ഭൂരിഭാഗം യാത്രകളിലും പാലിക്കപ്പെടാറില്ല. രാത്രിയാത്ര നടത്തിയില്ലെങ്കിൽ താമസത്തിനും മറ്റുമായി അധികതുകയും കൂടുതൽ യാത്രാദിനങ്ങളും വേണ്ടിവരുമെന്നതിനാലാണ് മിക്ക സ്കൂളുകളും രാത്രിയാത്ര പ്രോത്സാഹിപ്പിക്കുന്നത്. ജലയാത്രകൾ, വനയാത്രകൾ തുടങ്ങിയവ നടത്തുമ്പോൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നാണ് നിയമം. ഇതും മുഴുവനായും പാലിക്കപ്പെടാറില്ല. അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ യാത്രക്ക് ഉപയോഗിക്കാൻ അനുമതിയില്ല. എന്നാൽ, അരോചകമായ ശബ്ദവും കണ്ണടിച്ചുപോകുന്ന ലൈറ്റുകളുമുള്ള വാഹനങ്ങളിലാണ് മിക്ക യാത്രകളും. ആഡംബര ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഇല്ലാത്ത ബസുകൾ യാത്രക്കായി തിരഞ്ഞെടുക്കാൻ വിദ്യാർഥികളും തയാറാവുന്നില്ലെന്നാണ് ബസ് ഉടമകളുടെ വാദം.
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

