Connect with us

News

സെപ്തംബര്‍ 11: അമേരിക്കയെ ഞെട്ടിച്ച ഭീകര ദിനത്തിന് 21 ആണ്ട്

അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണങ്ങള്‍ക്ക് ഇന്നേക്ക് 21 വയസ്.

Published

on

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണങ്ങള്‍ക്ക് ഇന്നേക്ക് 21 വയസ്. 2001 സെപ്തംബര്‍ 11ന് യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച് ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രവും യു.എസ് പ്രതിരോധ ആസ്ഥാനവും ഉള്‍പ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നടന്ന ആക്രമങ്ങള്‍ക്ക് ലോകചരിത്രത്തില്‍ സമാനതകളില്ല.

ലോക വ്യാപാര കേന്ദ്രത്തിന്റെ കൂറ്റന്‍ ഇരട്ട ടവറുകളാണ് വിമാനങ്ങള്‍ ഇടിച്ചിറക്കി തകര്‍ത്തത്. അതിനുശേഷം അമേരിക്ക ലോകമെങ്ങും ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയെങ്കിലും ആരാണ് ആക്രമണം നടത്തിയതെന്ന ചോദ്യം ഇന്നും ഉത്തരമില്ല. 3000ത്തോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. തീവ്രവാദ സംഘടനയായ അല്‍ഖാഇദയാണ് ചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് യു.എസ് വാദിക്കുമ്പോഴും കുറ്റക്കാരെ ഇതുവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല.

ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെ അഞ്ചുപേര്‍ ഇപ്പോഴും ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ തടങ്കല്‍ പാളയത്തില്‍ കഴിയുകയാണ്. ഇവരെ സൈനിക ട്രൈബ്യൂണല്‍ മുമ്പാകെ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും വിചാരണ അറ്റമില്ലാതെ നീണ്ടുപോകുകയാണ്. ഗ്വാണ്ടനാമോയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് വിദേശത്തെ രഹസ്യ തടവറകളിലാണ് ഖാലിദിനെയും സഹ കുറ്റവാളികളെയും താമസിപ്പിച്ചിരുന്നത്. സി.ഐ.എ ഉദ്യോഗസ്ഥര്‍ ഖാലിദിനെ 183 തവണ വാട്ടര്‍ബോഡിങിന് വിധേയനാക്കി ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. വിചാരണ സിവിലിയന്‍ കോടതിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടപടികള്‍ വഴിമുടക്കി നില്‍ക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകള്‍ ഒരുക്കുക.

Published

on

ദില്ലി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനു പിന്നാലെ ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പ്രധാന ദീര്‍ഘദൂര റൂട്ടുകളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകള്‍ ഒരുക്കുക. 30 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇന്‍ഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇന്‍ഡിഗോ റദ്ദാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇന്‍ഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി ജമ്മു ഇന്‍ഡിഗോ വിമാനം റദ്ദാക്കി. രാവിലെ10.30നുള്ള കൊച്ചി മുംബൈ ഇന്‍ഡിഗോ വൈകും.

അതുപോലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആകെ ഒമ്പത് ആഭ്യന്തര സര്‍വീസുകള്‍ തടസ്സപ്പെട്ടു. രാത്രി പുറപ്പെടേണ്ട ഷാര്‍ജ വിമാനവും വൈകിമാത്രമേ സര്‍വീസ് നടത്തൂ.പ്രതിസന്ധിയിലായ യാത്രക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.

Continue Reading

News

‘ഭക്ഷണത്തിന് രുചിയില്ല’ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍

നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു

Published

on

ആലപ്പുഴ: പട്ടണക്കാട് വെട്ടയ്ക്കല്‍ പുറത്താംകുഴിയില്‍ താമസിക്കുന്ന ആശാകുമാറിന്റെ മകന്‍ ഗോകുല്‍ (28) പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ചേര്‍ത്തല കോടതി റിമാന്‍ഡില്‍ അയച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയിലായ ഗോകുല്‍ വീട്ടില്‍ ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അസഭ്യം പറഞ്ഞത് തര്‍ക്കത്തിന് കാരണമായി.

ചോദ്യം ചെയ്ത പിതാവ് ആശാകുമാറിന്റെ തലയില്‍ ഗോകുല്‍ ഭക്ഷണ പ്ലേറ്റ് കൊണ്ട് അടിച്ചു. തര്‍ക്കം ശമിപ്പിക്കാന്‍ എത്തിയ സഹോദരന്‍ അനന്തുവിനെ കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു.നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആശാകുമാര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും അനന്തു തുറവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയില്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്യപിച്ച് ബഹളം സൃഷ്ടിക്കാറുള്ളത് ഗോകുലിന്റെ പതിവാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്‌സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading

Trending