Connect with us

india

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്

Published

on

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലെ ഹാദിപോര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ബറോസ് യാത്ര

മുഖ്യമന്ത്രി ഭൂപേഷ് ബാഗലും എം.എല്‍.എമാരും സ്വന്തം മണ്ഡലങ്ങളിലാണ് റാലിയില്‍ പങ്കെടുക്കുക.

Published

on

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ബറോസ(വിശ്വാസ) യാത്ര. 90 നിയോജക മണ്ഡലങ്ങളിലും ഒരേ സമയം നടക്കുന്ന പടുകൂറ്റന്‍ റാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും അണി നിരക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു.

മുഖ്യമന്ത്രി ഭൂപേഷ് ബാഗലും എം.എല്‍.എമാരും സ്വന്തം മണ്ഡലങ്ങളിലാണ് റാലിയില്‍ പങ്കെടുക്കുക. എം.പിമാരും മറ്റ് നേതാക്കളും സ്വന്തം വീട് ഉള്‍കൊള്ളുന്ന മണ്ഡലങ്ങളിലും. ബൈക്കുകളിലും കാറുകളിലുമായി നടക്കുന്ന റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഓരോ മണ്ഡലങ്ങളിലും അണി നിരക്കും. ചുരുങ്ങിയത് 25-30 കിലോമീറ്റര്‍ ദൂരമെങ്കിലും റാലി കടന്നു പോകും. റാലി സമാപിക്കുന്ന സ്ഥലങ്ങളില്‍ നുക്കാഡ് സഭ എന്ന പേരില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനമാണ് ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ബറോസ മീറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബറോസ റാലി ആസൂത്രണം ചെയ്തിരിക്കുന്നത്.

Continue Reading

india

തനിക്കെതിരെ ആരൊക്കെ കൂടോത്രം നടത്തുന്നു; പരാതിയുമായി യു.പിയിലെ ബി.ജെ.പി എം.എല്‍.എ

താന്‍ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തനിക്കെതിരെ കൂടോത്രം നടത്താന്‍ ശ്രമം നടന്നുവെന്ന പരാതിയുമായി ബി.ജെ.പി എം.എല്‍.എ ലോകേന്ദ്ര പ്രതാപ് സിങ്. ഫേസ്ബുക്കിലൂടെയാണ് കൂടോത്രത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. യു.പിയില്‍ നിന്നുള്ള എം.എല്‍.എയാണ് ലോകേന്ദ്ര പ്രതാപ് സിങ്.

വിത്തുകള്‍, എം.എല്‍.എയുടെ ഫോട്ടോ, ചുവന്ന തുണി, കുങ്കുമം, കു?പ്പിയിലുള്ള ചുവന്ന നിറത്തിലുള്ള ദ്രാവകം എന്നിവ കൂടോത്രത്തിനായി ഉപയോഗിച്ചുവെന്ന് എം.എല്‍.എ പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

താന്‍ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്‍ ചന്ദ്രനിലെത്തുമ്പോഴാണ് അശാസ്ത്രീയമായ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. നമ്മള്‍ ചന്ദ്രനിലെത്തി. എന്നാല്‍, ഇപ്പോഴും ചില ആളുകള്‍ ദുര്‍മന്ത്രവാദത്തിലാണ് വിശ്വസിക്കുന്നത്. ദൈവം അവര്‍ക്ക് ബുദ്ധി നല്‍കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Continue Reading

india

ബി.ജെ.പിക്ക് മിയ മുസ്‌ലിംകളുടെ വോട്ട് പത്ത് വര്‍ഷത്തേക്ക് വേണ്ട; എന്നാല്‍ തനിക്കും മോദിക്കും വേണ്ടി സിന്ദാബാദ് വിളിച്ചോളൂ; അസം മുഖ്യമന്ത്രി

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.

Published

on

അടുത്ത പത്ത് വര്‍ഷത്തേക്ക് സംസ്ഥാനത്തെ മിയ മുസ്‌ലിംകളുടെ വോട്ട് ബി.ജെ.പിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ. എന്നാല്‍, അവര്‍ക്ക് തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും മറ്റെല്ലാ രീതിയിലും പിന്തുണയ്ക്കുന്നതും കാവി ബ്രിഗേഡിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും തുടരാമെന്നും ശര്‍മ അഭിപ്രായപ്പെട്ടു.

ബിജെപി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മിയ മുസ്‌ലിംകള്‍ ഞങ്ങളെ പിന്തുണച്ചോട്ടെ. അതില്‍ വിരോധമില്ല. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടതില്ല. ഹിമാന്ത ബിശ്വ ശര്‍മയ്ക്കും നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി സിന്ദാബാദ് വിളിക്കട്ടെ’ ബിജെപി നേതാവ് കൂടിയായ ശര്‍മ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കും. നിങ്ങള്‍ കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ. ഇവ പൂര്‍ത്തീകരിക്കാന്‍ 10 വര്‍ഷമെടുക്കും. 10 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വോട്ട് തേടും, ഇപ്പോഴല്ല’ മുഖ്യമന്ത്രി പറഞ്ഞു.

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ‘മിയ’. ബംഗ്ലാദേശ് വംശജരായ മുസ്‌ലിം കുടിയേറ്റക്കാരാണ് ഇവര്‍. നേരത്തെ, മിയ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിമാന്ത ബിശ്വ ശര്‍മ രംഗത്തെത്തിയിരുന്നു.

പച്ചക്കറി വിലക്കയറ്റത്തെ മുസ്‌ലിംകളുമായി ചേര്‍ത്തുകെട്ടിയായിരുന്നു അധിക്ഷേപം. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം മിയ മുസ്‌ലിംകളാണെന്നായിരുന്നു ഹിമാന്ത ആക്ഷേപിച്ചത്. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണെന്നും ഹിമാന്ത ആരോപിച്ചിരുന്നു.

അസം യുവാക്കള്‍ കടന്നുവന്നാല്‍ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താന്‍ നഗരത്തില്‍നിന്ന് തുടച്ചുനീക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിരുന്നു. മിയ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തിരുന്നു. രാജ്യസഭാ എം.പി അജിത് ഭൂയാന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അസമിലെ ദിസ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അജിത് ഭൂയാന്‍ പരാതി നല്‍കിയത്. മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകള്‍. മുസ്‌ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന മിയാന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ‘മിയ’ വരുന്നതെന്ന അഭിപ്രായമുണ്ട്. പില്‍ക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.

Continue Reading

Trending