Connect with us

crime

പിതാവ് ആറു വയസ്സുകാരിയെ വെട്ടിക്കൊന്ന സംഭവം: മഴു കണ്ടെടുത്തു; കൊലപാതകം ആസൂത്രിതം

പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇയാളെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നത്

Published

on

മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയെ അച്ഛന്‍ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ് റിപ്പോര്‍ട്ട്. പ്രതിയുടെ വീട്ടില്‍ വച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലക്കുപയോഗിച്ച മഴു കണ്ടെടുത്തു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇയാളെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നത്.

കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ എഫ് ഐ ആറിലാണ് വിവരങ്ങള്‍ ഉള്ളത്. കൊലപാതകത്തിന് വേണ്ടി പ്രത്യാകം തയ്യാറാക്കിയതാണ് കണ്ടെടുത്ത മഴു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഡാനിഷ് അലി എം.പിക്കെതിരെ വധഭീഷണി

പാർലമെന്റിൽ ബി.ജെ.പി എം.പി രമേശ് ബിധൂരി തനിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഫോണിലൂടെ നിരന്തരമായി വധഭീഷണിയുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വധഭീഷണി. പാർലമെന്റിൽ ബി.ജെ.പി എം.പി രമേശ് ബിധൂരി തനിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഫോണിലൂടെ നിരന്തരമായി വധഭീഷണിയുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ ത​നിക്കെതിരെ കാമ്പയിനും നടക്കുന്നുണ്ട്.

പാർലമെന്റിൽ താൻ വാക്കുകൾ കൊണ്ട് ആക്രമിക്കപ്പെട്ടു. ഇപ്പോൾ ശാരീരികമായി ആ​ക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബി.ജെ.പി ഐ.ടി സെൽ അവരുടെ ജോലി ചെയ്യുന്നുണ്ട്. പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്.

‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.

Continue Reading

crime

ഘോഷയാത്രയ്ക്കിടെ പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം

വീട്ടില്‍ മകന്‍ മരിച്ചതിന്റെ വിഷമത്തിലാണ് കുടുംബാംഗങ്ങളെന്നും പാട്ട് വെയ്ക്കരുതെന്നും ആവശ്യപ്പെട്ടു.

Published

on

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. മകന്‍ മരിച്ചതിനാല്‍ ഘോഷയാത്ര വീടിനു സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ഉച്ചത്തിലുള്ള സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാന്‍ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍നാണ് 21 പേര്‍ അടങ്ങുന്ന സംഘം കുടുംബത്തെ ആക്രമിച്ചത്.

പൂനെയില്‍ സെപ്റ്റംബര്‍ 25 തിങ്കളാഴ്ചയാണ് സംഭവം. സുനില്‍ പ്രഭാകര്‍ ഷിന്‍ഡെയും കുടുംബവും മകന്റെ മരണത്തില്‍ ദുഃഖത്തിലായിരുന്നു. വീടിന് സമീപത്തുകൂടി ഉച്ചത്തില്‍ പാട്ട് വെച്ച് ഘോഷയാത്ര പോകുന്നതിനിടെ സുനില്‍ മകന്‍ മരിച്ച കാര്യം സംഘാടകരോട് പറഞ്ഞു. വീട്ടില്‍ മകന്‍ മരിച്ചതിന്റെ വിഷമത്തിലാണ് കുടുംബാംഗങ്ങളെന്നും പാട്ട് വെയ്ക്കരുതെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ സംഘാടകര്‍ അതിന് തയ്യാറായില്ല. പിന്നീട് ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം മടങ്ങിയെത്തിയ സംഘം ഇരുമ്പ് വടി അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് കുടുംബത്ത ആക്രമിക്കുകയായിരുന്നു.

സുനില്‍ ഷിന്‍ഡെ, സഹോദരന്‍, അമ്മ, അച്ഛന്‍, െ്രെഡവര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുടുംബം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 21 പേര്‍ക്കെതിരെ വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Continue Reading

crime

എ.ഐ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; വലയിലായത് 14കാരന്‍

ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയെ പിടികൂടിയത്.

Published

on

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ച് നഗ്‌നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പതിനാലുകാരന്‍ പിടിയില്‍. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയെ പിടികൂടിയത്.

സാമൂഹികമാധ്യമങ്ങളില്‍നിന്നും സ്‌കൂള്‍ ഗ്രൂപ്പുകളില്‍നിന്നുമാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തത്. ഒട്ടേറെ വിദ്യാര്‍ഥിനികളാണ് ഇതിന് ഇരയായത്. സാമൂഹികമാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനുപുറമെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.

ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു. അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വി.പി.എന്‍. സാങ്കേതികവിദ്യയും ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഐ.പി. അഡ്രസുകള്‍ വിശകലനംചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളില്‍നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പൊലീസ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

 

Continue Reading

Trending