Connect with us

Sports

ആരുണ്ട് തോല്‍പ്പിക്കാന്‍ പഞ്ചാബിനെയും മുട്ടുകുത്തിച്ചു

Published

on

 

കരുത്തരായ പഞ്ചാബിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കി കേരളം ഗ്രൂപ്പ് ജേതാക്കളായി. ആന്ധ്രയും രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടുന്ന പുരുഷന്‍മാരുടെ എ ഗ്രൂപ്പില്‍ നിന്നാണ് ഒന്നാം സ്ഥാനക്കാരായി കേരളം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അവസരത്തിനൊത്തുണര്‍ന്ന് കളിച്ച കേരളം പഞ്ചാബ് ഉയര്‍ത്തിയ വെല്ലുവിളികളെ അനായാസം മറികടക്കുകയായിരുന്നു. പോയിന്റ് നില (25-20, 25-20, 27-25).ആദ്യ സെറ്റില്‍ ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ തകര്‍പ്പന്‍ സ്മാഷുകളുടെയും അഖിനും രോഹിത്തും കെട്ടിയ പ്രതിരോധ കോട്ടയും കേരളത്തിന് തുടക്കം മുതല്‍ ലീഡ് നേടിക്കൊടുത്തു. അഖിനും ജെറോമും അഞ്ച് പോയിന്റുകള്‍ വീതം നേടിക്കൊടുത്തു. വിപിന്‍ ജോര്‍ജ്ജിന്റെ രണ്ട് ഉഗ്രന്‍ സര്‍വ്വുകളും പഞ്ചാബിന്റെ കോര്‍ട്ടില്‍ പതിച്ചതോടെ 6-2 എന്ന വ്യക്തമായ ലീഡും നേടിയെടുത്തു. എന്നാല്‍ ഒരു ഘട്ടത്തില്‍ പഞ്ചാബും മുന്നിലെത്തുകയുണ്ടായി. ഗഗന്‍ ദീപ് സിംഗിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും കേരളത്തെ പ്രതിരോധത്തിലാക്കിയിരുന്നു. 13-12 എന്ന നിലയില്‍ കേരളം പിന്നിലാവുകയും ചെയ്തു. മുത്തുസ്വാമിയുടേയും അജിത് ലാലിന്റെയും പിഴവുകളാണ് കേരളത്തിന് വിനയായത്. ആദ്യ സെറ്റില്‍ മൂന്ന് സര്‍വീസുകള്‍ കേരളം പാഴാക്കുകയും ചെയ്തു. പിന്നിലായതോടെ ജെറോമും അഖിനും നടത്തിയ അക്രമണം ഫലം കാണുകയും ചെയ്തു. ആദ്യ സെറ്റ് വ്യക്തമായ ലീഡോടെ (25-20) തന്നെ കേരളം സ്വന്തമാക്കുകയും ചെയ്തു.രണ്ടാം സെറ്റിലും തുടക്കം മുതല്‍ കേരളം കളി വരുതിയിലാക്കിയിരുന്നു. അജിത്ത് ലാലും ഫോമിലേക്കുയര്‍ന്നതോടെ വമ്പന്‍ അടികളില്‍ ട്രേഡ് സെന്റര്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. ലിബറോ രതീഷിന്റെ കളം നിറഞ്ഞ പ്രകടനം നിര്‍ണായകമായി. ആദ്യ സെറ്റ് നേടിയ അതേ സ്‌കോറില്‍ (25-20) തന്നെ കേരളത്തിന് രണ്ടാം സെറ്റും നേടാന്‍ കഴിഞ്ഞു.
മുന്നാം സെറ്റില്‍ പൊരുതിയ പഞ്ചാബിന് കേരള താരങ്ങളുടെ പരിചയസമ്പത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. 15-13 ന് പിന്നിലായ കേരളത്തെ ജെറോമും അജിത്തും പിടിച്ചു കയറ്റുകയായിരുന്നു. രോഹിത്തിന് പകരമെത്തിയ അബ്ദുല്‍ റഹീമിന്റെ തുടര്‍ച്ചയായ നാല് സര്‍വ്വീസുകള്‍ പോയിന്റായി മാറിയതോടെ വീണ്ടും കേരളം 20-17 എന്ന നിലയിലേക്കുയര്‍ന്നു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പഞ്ചാബും ഫോമിലേക്കുയര്‍ന്നതോടെ മത്സരം ഒപ്പത്തിനൊപ്പമായി. എന്നാല്‍ ഫോമിലേക്കുയര്‍ന്ന അജിത്തിന്റെ ഉഗ്രന്‍ പ്രകടനത്തോടെ കേരളം മൂന്നാം സെറ്റും (27-25) നേടിയെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെ മുന്നേറുന്ന കേരളം ഉജ്ജ്വല ഫോമിലാണ്. നിലവിലെ ജേതാക്കളായ കേരളത്തിന് ക്വാര്‍ട്ടറിലും കാര്യമായ വെല്ലുവിളികളുണ്ടാകില്ല. ഇന്ന് കേരള ടീമുകള്‍ക്ക് മത്സരമില്ല. നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കും.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending