Connect with us

More

അര്‍ധരാത്രിയില്‍ സുപ്രീംകോടതി വിധി: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാറിന് സത്യപ്രതിജ്ഞ ചെയ്യാം

Published

on

ന്യൂഡല്‍ഹി: അതിനാടകീയതകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ അനുമതി. ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വസതിയിലെത്തി നല്‍കിയ അടിയന്തര ഹര്‍ജിയിലാണ് കോടതിയുടെ വിധി. പുലര്‍ച്ചെ നാലു മണിക്കാണ് അപൂര്‍വമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചത്.

അതേസമയം, കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളുന്നില്ലെന്നും ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മുന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അശോക് ഭൂഷന്‍, ജസ്റ്റിസ് എസ്.എ ബോബ്ഡേ എന്നിവരാണ് സിക്രിയെ കൂടാതെ ബെഞ്ചിലുണ്ടായിരുന്ന മറ്റു അംഗങ്ങള്‍. രാത്രി വൈകി 2.08നാണ് വാദം തുടങ്ങിയത്. രണ്ടു മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവിലാണ് കോടതിയുടെ വിധി. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന വിശേഷാധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കോണ്‍ഗ്രസിനായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായി മനു അഭിഷേക് സിംഗ്വിയാണ് ഹാജരായത്. കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയും കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയും ഹാജരായി.

അര്‍ധരാത്രി ഒരു മണിക്കാണ് കര്‍ണാടക ഗവര്‍ണറുടെ തീരുാനത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് വരാതിരിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് സുപ്രീം കോടതി രജിസ്ട്രാര്‍ മുഖേന കേസ് ഫയല്‍ ചെയ്തപ്പോള്‍, മുതിര്‍ന്ന ജഡ്ജിമാരില്ലാത്ത മൂന്നംഗ ബെഞ്ചാണ് വിധി കേട്ടത്.

കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകള്‍ ആവശ്യമായിരിക്കുകയും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം അത് അവകാശപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വെറും 104 സീറ്റുള്ള ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനയോടുള്ള വെല്ലുവില്‍യാണെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി വാദിച്ചു. എന്നാല്‍, ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം ബി.ജെ.പിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു വേണുഗോപാല്‍, തുഷാര്‍ മേത്ത, മുകുള്‍ റോഹത്ഗി എന്നിവരുടെ വാദം.

കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ ബി.ജെ.പിയുടെ അവകാശവാദത്തിന് പ്രസക്തിയെന്ത് എന്ന് കോടതി ചോദിച്ചെങ്കിലും ഗവര്‍ണറുടെ വിചിത്ര തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാവില്ലെന്ന ഭരണഘടനാ വകുപ്പുദ്ധരിച്ചായിരുന്നു കോടതിയുടെ നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending