Connect with us

Culture

പരമ്പര തൂത്തുവാരി പാകിസ്താന്‍; ശ്രീലങ്കക്കെതിരെ 36 റണ്‍സിന്റെ വിജയം

Published

on

ലാഹോര്‍ : ശ്രീലങ്കക്കെതിരായ അവസാന ടി-20യില്‍ പാകിസ്താന് 36 റണ്‍സിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന്‍ തൂത്തുവാരി. ലാഹോര്‍ ഭീകരക്രമണത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്ക പാക് മണ്ണില്‍ ഒരുമത്സരം കളിക്കുന്നതെന്ന പ്രതേകതകൂടി മത്സരത്തിനുണ്ടായിരുന്നു. ആദ്യം ബാറ്റുചെയ്ത പാക്‌സിതാന്‍ 20 ഓവര്‍ ശുഹൈബ് മാലിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ മൂന്നു വിക്കറ്റ് 180 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കക്ക് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

2009-ല്‍ കായികലോകത്തെ നടുക്കിയ ലാഹോര്‍ ഭീകരാക്രമണപശ്ചാത്തലത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വിലക്കിയിരുന്നു. ഭീകരാക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും കളിക്കാരും സ്റ്റാഫുള്‍പ്പെടുന്ന ശ്രീലങ്കന്‍ സംഘത്തിലെ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാക് ടീം തങ്ങളുടെ ഹോം മത്സരങ്ങള്‍ യുഎഇയിലാണ് കളിച്ചുവരുന്നത്. പാക് മണ്ണില്‍ ക്രിക്കറ്റ് തിരിച്ചുക്കൊണ്ടുവരുന്നതിന്റെ ഭാഗമായി നേരത്തെ വേള്‍ഡ് ഇലവനുമായി മൂന്ന് ടി20 മത്സരങ്ങഴള്‍ നടത്തിയിരുന്നു. ഇതുവിജയകരമായി അവസാനിച്ചത് പാക് മണ്ണില്‍ ക്രിക്കറ്റിന് പുത്തന് ഉണര്‍വാണ് നല്‍കിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്‌സിതാന്‍ മുന്‍നായകന്‍ ശുഹൈബ് മാലി്ക്കിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 180 റണ്‍സ്‌നേടിയത്. 24 പന്ത് നേരിട്ട മാലിക്ക് രണ്ടു സിക്‌സും അഞ്ചു ഫോറുമുള്‍പ്പടെ 51 റണ്‍സ് നേടി. മാലിക്ക് തന്നെയാണ് കളിയിലേയും പരമ്പരയിലേയും താരം. ഉമര്‍ അമിന്‍ (45), ബാബര്‍ അസം പുറത്താകാതെ 45 റണ്‍സും പാക്‌സിതാനുവേണ്ടി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കക്ക് പാക് പേസിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ദാഷുണ്‍ ശനക(36പന്തില്‍ 54)യുടെ പ്രകടനമാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമിര്‍ നാലു ഓവറില്‍ 13 റണ്‍സ് വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കി.

ഭീകരാക്രമണ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് മത്സരത്തിനായി ഒരുക്കിയത്. ഇരുപത്തിമൂവായിരം കാണികളാണ് കളി വീക്ഷിക്കാന്‍ ഗ്രൗണ്ടിലെത്തിയത്. ശുഹൈബ് മാലിക് മാത്രമാണ് ഭീകരാക്രമണസമയത്തും ഞാറാഴ്ച്ചയും കളിച്ച ഇരുടീമിലേയും ഏക താരം

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending