രാജ്യത്തെ ആദ്യ ജലവിമാനം സംസ്ഥാനത്ത് പറന്നിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസ്ലിം ലീഗ് രാഷ്ട്രീയമായും, നിയമപരമായും ഇതിനെ നേരിടുക തന്നെ ചെയ്യും.
പൂരം കലക്കിയെന്ന ആരോപണം ഗൗരവമുള്ളതാണ്. അത് തങ്ങള്‍ വിടാന്‍ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ സംരക്ഷകരായി സി.പി.എമ്മും ഭൂരിപക്ഷത്തിന്റെ സ്വന്തം ആളുകളെന്ന നിലയില്‍ ബി.ജെ.പിയും രംഗത്തെത്തുകയാണ് ഇവിടെ. പൂരം അലങ്കോലമായത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാറിനാണ് ഈ സംഭവങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമായിരിട്ടും എല്ലാം പ്രതിപക്ഷം വെറുതെ പറയുകയാണെന്ന് പറയുന്നത് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന് ചേര്‍ന്ന കാര്യമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.
ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സാമ്പത്തിക മാനേജ്മെന്റ് തികഞ്ഞ പരാജയമാണൈന്നു വൈദ്യുതി ചാര്‍ജ് ഇത്രയും വര്‍ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.