Connect with us

india

ആരവമൊഴിഞ്ഞ്, പ്രതീക്ഷ നശിച്ച് സി.പി.എമ്മിന്റെ പഞ്ചാബ് പോര്‌

117 ല്‍ 14 സീറ്റില്‍ മത്സരിക്കുന്നെങ്കിലും മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് തീരുമാനമെന്ന് ഷഹനാസ് ചന്ദ്രിക യോട് പറഞ്ഞു.

Published

on

പഞ്ചാബില്‍നിന്ന്
കെ.പി. ജലീല്‍

കേരളത്തില്‍ ഉറപ്പാണ് ഭരണമെന്ന് അഹങ്കരിക്കുന്ന സി.പി.എമ്മിന്റെ പഞ്ചാബ് സംസ്ഥാന ഓഫീസ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും ശോകമൂകം. 20ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാന നിയമസഭയിലേക്ക് പാര്‍ട്ടി തനിച്ച് 14 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ഇടതുമുന്നണി പോലും കൂടെയില്ല. വിജയത്തില്‍ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ പ്രതീക്ഷ ഒട്ടുമില്ല. എല്ലാ സീറ്റിലും പരാജയം തന്നെയാകും സാധ്യതയെന്ന് തുറന്നു പറയുകയാണ് നേതൃത്വം. ചണ്ഡീഗഡിലെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ ബാബ കരം സിംഗ് ചീമയുടെ പേരിലുള്ള റോഡിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ആകെയുള്ളത് ജില്ലാ കമ്മിറ്റിയംഗം അഡ്വ. മുഹമ്മദ് ഷഹനാസ് മാത്രം.

117 ല്‍ 14 സീറ്റില്‍ മത്സരിക്കുന്നെങ്കിലും മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് തീരുമാനമെന്ന് ഷഹനാസ് ചന്ദ്രിക യോട് പറഞ്ഞു. പഴയ കമ്യൂണിസ്റ്റ് കേന്ദ്രത്തില്‍ തനിച്ചാണ് പാര്‍ട്ടിയുടെ പോര്. സി.പിഐ യാകട്ടെ മറ്റൊരു മുന്നണിയിലാണ്. സി.പി.എമ്മിനേക്കാള്‍ വോട്ടുകള്‍ സി.പി.ഐക്ക് ഇവിടെയുണ്ട്. ആര്‍.എം.പി ഐ, സി.പി.ഐ (യു), സി.പി.ഐഎം.എല്‍ (ലിബറേഷന്‍) എന്നിവയാണ് മുന്നണിയിലെ കക്ഷികള്‍.ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് പാര്‍ട്ടിയുടെ തളര്‍ച്ചക്ക് കാരണമെന്നാണ് അഡ്വ.ഷഹനാസ് പറയുന്നത്. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നന്നായി സ്വീകരിച്ചു. സ്വാതന്ത്ര്യ കാലത്ത് പഞ്ചാബിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ജീവന്‍ നിലനിര്‍ത്താനായ അപൂര്‍വം കുടുംബങ്ങളിലൊന്നാണ് ഷഹനാസിന്റേത്.
പഞ്ചാബില്‍ 1999 ലാണ് പാര്‍ട്ടിക്ക് അവസാനമായി എം.എല്‍.എമാരുണ്ടായിരുന്നത്. അന്ന് 3 ശതമാനമുണ്ടായിരുന്ന പിന്തുണ ഇപ്പോള്‍ 0.4 ലെത്തി. 2002 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.ഐ 2 സീറ്റുകള്‍ നേടിയെങ്കിലും അവരും ഇപ്പോള്‍ സംപൂജ്യരാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ അടിച്ചുതകർത്തു

‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു

Published

on

അമേഠി: അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്. പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു. ‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

അക്രമം അറിഞ്ഞതിന് പിന്നാലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് ഓഫീലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും പാർട്ടി ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പൊലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചു. അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending