kerala
ഐ.എന്‍.എല്‍ പിളര്‍പ്പില്‍ ഇടപെടാനാവാതെ എല്‍.ഡി.എഫ്
അധികാര വടംവലിയെ തുടര്‍ന്ന് തെരുവുയുദ്ധം വരെയെത്തിയ ഐ.എന്‍.എല്ലിലെ ഭിന്നത പൊട്ടിത്തെറിയിലെത്തിയിട്ടും ഇടപെടാനാവാതെ എല്‍.ഡി.എഫ്.

കോഴിക്കോട്: അധികാര വടംവലിയെ തുടര്‍ന്ന് തെരുവുയുദ്ധം വരെയെത്തിയ ഐ.എന്‍.എല്ലിലെ ഭിന്നത പൊട്ടിത്തെറിയിലെത്തിയിട്ടും ഇടപെടാനാവാതെ എല്‍.ഡി.എഫ്. മന്ത്രിസഭയിലെ ഒരംഗം തന്നെ പിളര്‍പ്പിന് ചുക്കാന്‍ പിടിച്ചതോടെ സംസ്ഥാന പ്രസിഡന്റിനെ കൊള്ളാനും തളളാനുമാവാതെ മുഖ്യമന്ത്രി പിണറായി വിജയനും കുഴങ്ങി. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിനോടാണ് സി.പി.എമ്മിന് ഏറെ അടുപ്പം. എന്നാല്‍, ദേശീയ ജനറല്‍ സെക്രട്ടറിയും ഔദ്യോഗിക പക്ഷത്തിന്റെ പുതിയ അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് നിശ്ചയിച്ച കാലാവധിയായ രണ്ടര വര്‍ഷത്തിന് മുമ്പ് ഒഴിവാക്കാനും തരമില്ലാത്തതാണ് നേതാക്കളുടെ മാത്രം പാര്‍ട്ടിയായ ഐ.എന്‍.എല്‍ ഊരാക്കുടുക്കായത്.
അതേസമയം, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിച്ചില്ലെന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ബോധിപ്പിച്ചതായി എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഇടപെട്ട് നടത്തിവന്ന ഒത്തുതീര്‍പ്പു നീക്കം പാളിയതോടെയാണ് പിളര്‍പ്പ് പൂര്‍ണ്ണമായതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനും ബി. ഹംസ ഹാജി കണ്‍വീനറുമായി രൂപീകരിച്ച ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന് തീരുമാനിച്ചതിന് പിന്നാലെ പിരിച്ചുവിട്ട കമ്മിറ്റിയിലെ പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് സ്വന്തം നിലക്കും മെമ്പര്‍ഷിപ്പ് കാമ്പയിന് പ്രഖ്യാപിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ.എ അമീന്, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്, ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍, വൈസ് പ്രസിഡന്റ് എം.എം മാഹീന് എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഏഴില്‍ എ.പി അബ്ദുല്‍ വഹാബ് ഒഴികെ ആറു പേരും അഹമ്മദ് ദേവര്‍കോവില്‍ പക്ഷക്കാരാണ്.
kerala
കോഴിക്കോട് മണ്ണിടിഞ്ഞുവീണുണ്ടായ അപകടം; കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു
രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല.

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരുമരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണിരുന്നു. സ്ഥലത്ത് നിര്‍മാണത്തിന് സ്റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
kerala
തൃശൂരില്‍ നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍
ആമ്പല്ലൂര്‍ സ്വദേശി ഭവിന്, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് യുവതിയും യുവാവും ചേര്‍ന്ന് കുഴിച്ചിട്ടത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
2021ലും 2024 ലുമായി ജനിച്ച കൂട്ടികളെയാണ് പ്രതികള്‍ ചേര്‍ന്ന് കുഴിച്ചിട്ടത്. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഭവിന് സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആദ്യ പ്രസവം വീട്ടിലെ ശുചി മുറിയില്‍ വെച്ച് നടന്നു. തുടര്‍ന്ന് രഹസ്യമായി അനീഷയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ പ്രസവം നടന്നത് യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ചായിരുന്നുവെന്നും പിന്നീട് കുഞ്ഞിന്റെ മൃതദേഹം സ്കൂട്ടറില്‍ അനീഷ ഭവിന്റെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നും ഭവിന് മൊഴി നല്കി.
കുട്ടികളുടെ അസ്ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും.
kerala
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു.

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിര്‍മാണത്തിന് സ്റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സ്ഥലത്തെ അശാസ്ത്രീയ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസാരമായ പരിക്കുകളേറ്റ ഈ വ്യക്തിയാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയം പറഞ്ഞത്.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍