Connect with us

News

പുതിയ പാക് പട്ടാള മേധാവിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെ

പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി.

Published

on

ഇസ്‌ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി. ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നീറുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തെ വേട്ടയാടുമ്പോഴാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ചരിത്രപരമായി പാകിസ്താന്റെ ഭരണനിര്‍വഹണത്തില്‍ ഏറെ സ്വാധീനം ചെലുത്തുകയും മുപ്പത് വര്‍ഷത്തിലേറെക്കാലം നേരിട്ട് ഭരിക്കുകയും ചെയ്ത സൈന്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ മുനീര്‍ വിയര്‍ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ശേഷം രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാഖാനും അനുയായികളും പ്രക്ഷോഭം തുടരുകയാണ്. അതിനിടെ അദ്ദേഹത്തിനുനേരെയുണ്ടായ വധശ്രമത്തിനും സൈന്യം പഴി കേള്‍ക്കുന്നുണ്ട്. സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലിനെതിരെ ഇമ്രാന്‍ഖാന്റെ പ്രചാരണവും ശക്തമാണ്. ഭരണഘടനാ വിരുദ്ധമാണെന്നതുകൊണ്ട് അത്തരം ഇടപെടലുകള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്ന് പുറത്തുപോകുന്ന സൈനിക മേധാവി ഖമര്‍ ജാജേദ് ബജ്‌വ വ്യക്തമാക്കിയിരുന്നു. ലോകത്തെ ആണവ ശക്തികളിലൊന്നാണ് പാകിസ്താന്‍. പക്ഷെ, പാക് സേനയുടെ പ്രതിച്ഛായക്ക് സമീപകാലത്ത് മങ്ങലേറ്റിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ തന്നെ സൈന്യത്തില്‍ വിശ്വാസം കുറവാണ്. സൈന്യത്തിന്റെ മനോവീര്യം തകര്‍ന്നു തുടങ്ങിയത് പാകിസ്താന്റെ കുറച്ചൊന്നുമല്ല വേട്ടയാടുന്നത്. സൈന്യത്തെ ശക്തിപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും മുനീറിന്റെ തലയിലാണ്. തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളും കടുത്ത ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഭരണകൂടവുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ച ശേഷം താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പൊലീസുകാരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായത് സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പരമ്പരാഗതമായി അമേരിക്കയുടെ സഖ്യകക്ഷിയാണെങ്കിലും ചൈനയുമായും പാകിസ്താന്‍ കൈകോര്‍ത്താണ് മുന്നോട്ടുപോകുന്നത്. ആഗോളതലത്തില്‍ ബദ്ധവൈരികളായ അമേരിക്കയോടും ചൈനയോടും സന്തുലിത സമീപനം സ്വീകരിക്കാന്‍ പാകിസ്താന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. പാകിസ്താനില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തുന്നത്. അതോടൊപ്പം അമേരിക്കയെ പിണക്കാനും വയ്യ. അത്തരമൊരു സാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സൈനിക നേതൃത്വം നിര്‍ബന്ധിതമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

Published

on

പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണില്‍ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് ആണ് സസ്‌പെന്‍ഷനിലായത്. തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതില്‍ ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്?.പിയോട്? റിപ്പോര്‍ട്ട് തേടിയിരുന്നു.

അടുത്തിടെ തിരുവല്ലയില്‍നിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മില്‍ പൊലീസ് അസോ. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

Continue Reading

india

യുഎസ് വിസ നിരസിച്ചു; ഹൈദരാബാദില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.

Published

on

ഹൈദരാബാദില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005നും 2010നും ഇടയില്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്‍ യുഎസില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസേഷന്‍ നേടാനാണ് അവര്‍ ആഗ്രഹിച്ചത്.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending