india
കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്.

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാം.രാവിലെ പത്തു മണി മുതല്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും.ഉച്ചയോടെ ഫലം പുറത്ത് വന്നേക്കും.എല്ലാ സംസ്ഥാനത്തെയും വോട്ടുകള്‍ ഒരുമിച്ച് വെച്ചാകും എണ്ണുക.കേരളത്തില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തും.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്. 29 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സജ്ജീകരിച്ച 65 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പില്‍ 96 ശതമാനം പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി. ആകെയുള്ള 9900 വോട്ടര്‍മാരില്‍ 9500 പേരാണ് വോട്ടു രേഖപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും കോണ്‍ഗ്രസ് സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി പറഞ്ഞു.
കാലത്ത് 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലു മണിക്ക് സമാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക – ആന്ധ്രാ അതിര്‍ത്തിയിലെ ബെല്ലാരി സങ്കനക്കല്ലിലുള്ള ഭാരത് ജോഡോ യാത്രാ ക്യാമ്പ് സൈറ്റില്‍ സജ്ജീകരിച്ച പ്രത്യേക ബൂത്തിലുമാണ് വോട്ടു രേഖപ്പെടുത്തിയത്.പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബെംഗളൂരുവിലും ശശി തരൂര്‍ തിരുവനന്തപുരത്തുമാണ് വോട്ടു ചെയ്തത്. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും പി ചിദംബരവും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു വോട്ടു രേഖപ്പെടുത്തി.
ഭാരത് ജോഡോ യാത്രികര്‍ക്ക് താമസിക്കാന്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്നറുകളില്‍ ഒന്നിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയെക്കൂടാതെ 40ഓളം പേര് വെറെയും ഇവിടെ വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ ഓരോ മണിക്കൂറിലും എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് പോളിങ് നില പുറത്തുവിട്ടിരുന്നു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ സംഘര്‍ഷങ്ങളോ ഉടലെടുത്തതായി വിവരമില്ലെന്ന് മിസ്ത്രി കൂട്ടിച്ചേര്‍ത്തു. സുതാര്യമായും നിഷ്പക്ഷമായുമാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനു പിന്നാലെ രണ്ടു സ്ഥാനാര്‍ത്ഥികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു രംഗത്തെത്തി. പാര്‍ട്ടി കേന്ദ്രങ്ങള്‍ അനായാസ വിജയം പ്രവചിക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്, വിജയം അനായാസമാണോ അല്ലയോ എന്ന് 19നല്ലേ അറിയൂ എന്നായിരുന്നു ഖാര്‍ഗേയുടെ മറുപടി. ഈ ഘട്ടത്തില്‍ താന്‍ അങ്ങനെ എന്തെങ്കിലും പറയുന്നത് വലിയ ഈഗോയായി കണക്കാക്കില്ലേയെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. തനിക്ക് ആത്മവിശ്വാസമുണ്ടെന്നായിരുന്നു തിരുവനന്തപുരത്ത് ശശി തരൂരിന്റേയും പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി അതിന്റെ പ്രവര്‍ത്തകരുടെ കൈകളിലാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഈ ദിവസത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോടുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം.
india
ഹരിദ്വാറിലെ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര് മരിച്ചു
25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മന്‍സ ദേവി ക്ഷേത്ര റോഡിലെ പടിക്കെട്ടുകളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര് മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ‘ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തിക്കിലും തിരക്കിലും പെട്ടെന്നുണ്ടായ വാര്‍ത്ത വളരെ ദുഃഖകരമാണ്. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നടക്കുകയാണ്. വിഷയത്തില്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും’ മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
ശിവഭക്തരായ കന്‍വാരിയകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹരിദ്വാര്‍. ശ്രാവണ മാസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.

കാനഡയില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ്.
കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയിലായിരുന്നു ജൂലൈ 9 ന്പ്രാദേശിക സമയം രാവിലെ 8:45 ന് അപകടം ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ കാനഡ സര്‍ക്കാരില്‍ നിന്ന് രേഖകള്‍ കിട്ടാന്‍ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത്.
india
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ. മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഗോവയില്‍ നിന്നുള്ള നിരവധി ആളുകളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ആ യാത്രക്കാര്‍ ഇനി മുതല്‍ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
നേരിട്ടുള്ള സര്‍വീസ്, ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് -ഗോവ സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഇനി പ്രവാസികള്‍ കൂടുതല്‍ പണം മുടക്കി മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരും.
സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ പുതിയ വ്യോമയാന കരാര്‍ ഒപ്പു വെച്ചതോടെ മറ്റു കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടികള്‍ ആരംഭിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്കി.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം