Connect with us

More

സൂപ്പര്‍ ഗോളുകള്‍; ഇന്ന് കേരളത്തിന് അതിജാഗ്രത

Published

on

രണ്ട് സൂപ്പര്‍ ഗോളുകള്‍-അതായിരുന്നു ഇന്നലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സമനില പോരാട്ടത്തിലെ ഹൈലൈറ്റ്‌സ്. ആദ്യ ഗോള്‍ സ്വന്തമാക്കിയ ചെന്നൈ താരം ജെജെയുടെ പക്വതയെയും ഗെയിം വീക്ഷണത്തെയും അഭിനന്ദിക്കണം.

പോയ സീസണില്‍ അരങ്ങ് തകര്‍ത്ത ജെജെ മൂന്നാം സീസണില്‍ ഇത് വരെ നിറം മങ്ങിയ പ്രകടനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞില്ലെങ്കില്‍ ഇന്നലെ ബാലേവാടിയില്‍ അദ്ദേഹം നേടിയ ഗോള്‍ സുന്ദരമായിരുന്നു.

അപകടകരമല്ലാത്ത ഒരു പെനാല്‍ട്ടി ബോക്‌സ് റെയ്ഡിഡിനൊടുവില്‍ മുന്നോട്ട് നോക്കുമ്പോള്‍ ജെജെ കാണുന്നത് അഡ്വാന്‍സ് ചെയ്ത് നില്‍ക്കുന്ന ഗോള്‍ക്കീപ്പറെ… തിരക്കില്‍ പന്തടിച്ചാല്‍ ഇദലിനെ പോലെ ശക്തനായ ഗോള്‍ക്കീപ്പര്‍ക്ക് പന്ത് തടയാന്‍ പ്രയാസമില്ലെന്ന് മനസ്സിലാക്കി വലത് കാല് കൊണ്ട് മനോഹരമായ ഒരു പ്ലേസിംഗ് ഷോട്ട്- പന്തിനെ രക്ഷിക്കാന്‍ ഗോള്‍ക്കീപ്പര്‍ക്കായില്ല.

കളിയുടെ മര്‍മ്മമറിയുന്ന ഒരു താരത്തിന് മാത്രം സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുന്ന ഈ ഗോള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരിലാണെന്നതും ശ്രദ്ധിക്കണം. മൂന്നാം സീസണില്‍ ജെജെയുടെ ആദ്യ ഗോള്‍ തന്നെ ഈ വിധമാവുമ്പോള്‍ അത് ആ താരത്തിനും ചെന്നൈക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

പൂനെയുടെ മറുപടി ഗോള്‍ സ്‌ക്കോര്‍ ചെയ്തത് മെക്‌സിക്കന്‍ താരം അനിബാള്‍ സന്തോറാ റോഡ്രിഗസ്. പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും ലഭിച്ച ഫ്രീകിക്ക്. ആ സമയത്ത് മാത്രം സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്ത് പ്രവേശിച്ച റോഡ്രിഗസ് ചെന്നൈയുടെ ജമൈക്കന്‍ ഗോള്‍ക്കീപ്പറുടെ പൊസിഷന്‍ മനസിലാക്കി പായിച്ച ആ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ തൊട്ടുരുമ്മി കയറിയ കാഴ്ച്ചയും ചേതോഹരമായിരുന്നു.
രണ്ട് ടീമുകളും വിടാനില്ലെന്ന മട്ടില്‍ കളിച്ച മല്‍സരത്തിന് അനുയോജ്യ ഫലമായിരുന്നു 1-1. ഇന്ന് ഗോവയില്‍ കേരളം കളിക്കുന്നു. ടേബിളില്‍ കേരളമിപ്പോള്‍ ഏഴാമതാണ്. ഗോവക്കാര്‍ ഫോമിലേക്ക് വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അവര്‍ മുംബൈയെ ഒരു ഗോളിന് കീഴടക്കിയിരുന്നു. സീക്കോയുടെ സംഘം സ്വന്തം മൈതാനത്ത് കളിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് അതിജാഗ്രത പാലിക്കേണ്ടി വരും.

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending