Connect with us

More

സൂപ്പര്‍ ഗോളുകള്‍; ഇന്ന് കേരളത്തിന് അതിജാഗ്രത

Published

on

രണ്ട് സൂപ്പര്‍ ഗോളുകള്‍-അതായിരുന്നു ഇന്നലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സമനില പോരാട്ടത്തിലെ ഹൈലൈറ്റ്‌സ്. ആദ്യ ഗോള്‍ സ്വന്തമാക്കിയ ചെന്നൈ താരം ജെജെയുടെ പക്വതയെയും ഗെയിം വീക്ഷണത്തെയും അഭിനന്ദിക്കണം.

പോയ സീസണില്‍ അരങ്ങ് തകര്‍ത്ത ജെജെ മൂന്നാം സീസണില്‍ ഇത് വരെ നിറം മങ്ങിയ പ്രകടനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞില്ലെങ്കില്‍ ഇന്നലെ ബാലേവാടിയില്‍ അദ്ദേഹം നേടിയ ഗോള്‍ സുന്ദരമായിരുന്നു.

അപകടകരമല്ലാത്ത ഒരു പെനാല്‍ട്ടി ബോക്‌സ് റെയ്ഡിഡിനൊടുവില്‍ മുന്നോട്ട് നോക്കുമ്പോള്‍ ജെജെ കാണുന്നത് അഡ്വാന്‍സ് ചെയ്ത് നില്‍ക്കുന്ന ഗോള്‍ക്കീപ്പറെ… തിരക്കില്‍ പന്തടിച്ചാല്‍ ഇദലിനെ പോലെ ശക്തനായ ഗോള്‍ക്കീപ്പര്‍ക്ക് പന്ത് തടയാന്‍ പ്രയാസമില്ലെന്ന് മനസ്സിലാക്കി വലത് കാല് കൊണ്ട് മനോഹരമായ ഒരു പ്ലേസിംഗ് ഷോട്ട്- പന്തിനെ രക്ഷിക്കാന്‍ ഗോള്‍ക്കീപ്പര്‍ക്കായില്ല.

കളിയുടെ മര്‍മ്മമറിയുന്ന ഒരു താരത്തിന് മാത്രം സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുന്ന ഈ ഗോള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരിലാണെന്നതും ശ്രദ്ധിക്കണം. മൂന്നാം സീസണില്‍ ജെജെയുടെ ആദ്യ ഗോള്‍ തന്നെ ഈ വിധമാവുമ്പോള്‍ അത് ആ താരത്തിനും ചെന്നൈക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

പൂനെയുടെ മറുപടി ഗോള്‍ സ്‌ക്കോര്‍ ചെയ്തത് മെക്‌സിക്കന്‍ താരം അനിബാള്‍ സന്തോറാ റോഡ്രിഗസ്. പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും ലഭിച്ച ഫ്രീകിക്ക്. ആ സമയത്ത് മാത്രം സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്ത് പ്രവേശിച്ച റോഡ്രിഗസ് ചെന്നൈയുടെ ജമൈക്കന്‍ ഗോള്‍ക്കീപ്പറുടെ പൊസിഷന്‍ മനസിലാക്കി പായിച്ച ആ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ തൊട്ടുരുമ്മി കയറിയ കാഴ്ച്ചയും ചേതോഹരമായിരുന്നു.
രണ്ട് ടീമുകളും വിടാനില്ലെന്ന മട്ടില്‍ കളിച്ച മല്‍സരത്തിന് അനുയോജ്യ ഫലമായിരുന്നു 1-1. ഇന്ന് ഗോവയില്‍ കേരളം കളിക്കുന്നു. ടേബിളില്‍ കേരളമിപ്പോള്‍ ഏഴാമതാണ്. ഗോവക്കാര്‍ ഫോമിലേക്ക് വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അവര്‍ മുംബൈയെ ഒരു ഗോളിന് കീഴടക്കിയിരുന്നു. സീക്കോയുടെ സംഘം സ്വന്തം മൈതാനത്ത് കളിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് അതിജാഗ്രത പാലിക്കേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്തു

സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെ പാലം പണിത വ്യക്തിത്വം: രാഹുൽ ഗാന്ധി

Published

on

കോഴിക്കോട്: ലോകത്ത് എല്ലായിടത്തും പാലങ്ങൾ തകർക്കപ്പെടുന്ന കാലത്ത് സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെ പാലം പണിത വ്യക്തിത്വമായിരുന്നു എന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് പാലങ്ങൾ കെട്ടുന്ന വ്യക്തികളെയാണ് ആവശ്യം. സീതി ഹാജിയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഒരു നേതാവിന്റെ ഏറ്റവും വലിയ സവിശേഷത വിനയമാണ്. വിനയാന്വിതനാകാൻ കഴിയില്ലെങ്കിൽ അയാളൊരു നേതാവല്ല. സീതി ഹാജിക്ക് സൗമ്യതയുടെ ഗുണമുണ്ടായിരുന്നു. – രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു നേതാവ് എന്താണെന്ന് അറിയണമെങ്കിൽ അവരുടെ മക്കളെ നോക്കിയാൽ മതി. ബഷീറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ചലനാത്മക വ്യക്തിത്വമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം പിതാവ് സീതി ഹാജിയുടെ പൂർണമായ പ്രതിരൂപമാണ്. അദ്ദേഹത്തിന്റെ പിതാവിനെ കാണാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിലേക്ക് നോക്കിയാൽ എനിക്കതിന് സാധിക്കും. ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. ലളിതമായി ജീവിച്ച് സമൂഹത്തിനും സമുദായത്തിനും വേണ്ടി സേവനം അർപ്പിച്ച നേതാവായിരുന്നു സീതി ഹാജി.- രാഹുൽ പറഞ്ഞു. സ്വന്തം കുടുംബത്തിലേക്കുള്ള വരവ് പോലെയാണ് കേരളത്തിലേക്കുള്ള ഓരോ വരവും അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന പ്രകാശന ചടങ്ങിൽ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. പി.കെ ബഷീർ എം.എൽ.എ സ്വാഗതം പറഞ്ഞു. മനോരമ ബുക്‌സ് എഡിറ്റർ ഇൻ ചാർജ്ജ് തോമസ് ഡൊമനിക് ആമുഖ പ്രഭാഷണം നടത്തി. നിഷ പുരുഷോത്തമൻ പുസ്തകം പരിചയപ്പെടുത്തി. കെ.സി വേണുഗോപാൽ എം.പി, ഇ.പി ജയരാജൻ, കെ. മുരളീധരൻ എ.പി എന്നിവർ പ്രസംഗിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള സീതി ഹാജി കുടുംബത്തിന്റെ ഉപഹാരം രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പുസ്തകം തയ്യാറാക്കിയ നിഷ പുരുഷോത്തമനും ആനന്ദ് ഗംഗനുമുള്ള ഉപഹാരങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഡോ. എം.പി അബ്ദുസ്സമദ് സമദാനി പരിഭാഷപ്പെടുത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. ഹാരിസ് ബീരാൻ, പി.കെ അബ്ദുൽ കരീം, പി.കെ ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

kerala

ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം ഇന്ന് 

വൈകിട്ട് 3:30ന് മാവൂർ റോഡ് ജംഗ്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്

Published

on

കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് ഇന്ന് (29 ബുധൻ) സമർപ്പിക്കും. വൈകിട്ട് 3:30ന് മാവൂർ റോഡ് ജംഗ്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്. അബുദാബി മലപ്പുറം ജില്ലാ കെ എം സി സിയുടെ സഹകരണത്തോടെ നൽകുന്ന അവാർഡ് അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉത്ഘാടനവും അവാർഡ് സമർപ്പണവും നടത്തും. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽ ഹൈജ മുഖ്യാതിഥിയാവും.

പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ ടി മുഹമ്മദ് ബഷീർ എം പി തങ്ങൾ സ്മൃതി പ്രഭാഷണവും, ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി അനുമോദന പ്രഭാഷണവും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി, എം. കെ രാഘവൻ എം.പി ,പി എം എ സലാം സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും നടത്തും. സി പി സൈതലവി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ പി എ മജീദ് എം എൽ എ, ഡോ എം കെ മുനീർ എം എൽ എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Continue Reading

kerala

രാഹുല്‍ ഗാന്ധി മൂന്നു ദിവസം കേരളത്തില്‍; 4 ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കും

മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്

Published

on

മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്.

ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കെപിസിസിയുടെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗണ്‍ഹാളില്‍ സുപ്രഭാതം ദിനപത്രത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

Continue Reading

Trending