Connect with us

News

ഇന്ന് മഞ്ഞപ്പടയും ഹൈദരാബാദും

7-30 മുതലാണ് മല്‍സരം.

Published

on

മഡ്ഗാവ്: അവസാന എട്ട് മല്‍സരങ്ങളില്‍ തോറ്റിട്ടില്ല കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഹൈദരാബാദിന്റെ മികവും അത് തന്നെ. എട്ട് കളികളിലും തോല്‍ക്കാത്തവര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും ഇന്ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ മുഖാമുഖം വരുമ്പോള്‍ തീപ്പാറും. ജയിച്ചാല്‍ ഹൈദരാബാദുകാര്‍ക്ക് ഒന്നാം സ്ഥാനം നേടാം. മൂന്ന് പോയിന്റാണ് സമ്പാദ്യമെങ്കില്‍ മഞ്ഞപ്പടക്ക് രണ്ടാം സ്ഥാനത്തേക്കും കയറാം.

അഡ്രിയാന്‍ ലുന എന്ന സ്പാനിഷ് മധ്യനിരക്കാരനിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷകള്‍. അവസാന രണ്ട് മല്‍സരങ്ങളിലും ടീമിന് ജയിക്കാനായില്ലെങ്കിലും ലുനയും സംഘവും ഫോമിലേക്കുയര്‍ന്നാല്‍ വ്യക്തമായും മൂന്ന് പോയിന്റ് സ്വന്തമാക്കനാവുമെന്നാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറയുന്നത്. ഗോവക്കെതിരെ 2-2 ല്‍ അവസാനിച്ച മല്‍സരത്തില്‍ ലൂന നേടിയ ഗോള്‍ അതിസുന്ദരമായിരുന്നു. മറ്റൊരു ഗോളിലേക്ക് പന്ത് നല്‍കിയതും അദ്ദേഹം തന്നെ. തുടക്കത്തില്‍ രണ്ട് ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഫോമിലുള്ള ഗോള്‍ വേട്ടക്കാരന്‍ സഹല്‍ അബ്ദുള്‍ സമദാണ് കോച്ചിന്റെ മറ്റൊരു പ്രതീക്ഷ.

മല്‍സരത്തില്‍ പ്രധാനം ഗെയിമിന്റെ താളമാണെന്ന് കോച്ച് പറഞ്ഞു. നല്ല തുടക്കം ലഭിക്കണം. എങ്ങനെ മല്‍സരം ആരംഭിക്കുന്നു എന്നതാണ് പ്രധാനം. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നല്ല തുടക്കമായാല്‍ താളം ലഭിക്കും. ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്നതാണ് ഈ സീസണിലെ പ്രത്യേകതയെന്നും വുകാമനോവിച്ച് പറഞ്ഞു. ഹൈദരാബാദ് സംഘത്തിലെ കരുത്തന്‍ ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന പഴയ ബ്ലാസ്‌റ്റേഴ്‌സ് താരമാണ്. ഇതിനകം 44 ഗോളുകളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നൈജീരിയക്കാരന്റെ നാമധേയത്തിലുള്ളത്. നാല് ഗോളുകള്‍ കൂടി സ്‌ക്കോര്‍ ചെയ്യാനായാല്‍ ഐ.എസ്.എല്‍ ചരിത്രത്തിലെ ടോപ് സ്‌ക്കോററായി അദ്ദേഹത്തിന് മാറാനാവും. എഫ്.സി ഗോവക്കായി കളിച്ച ഫെറാന്‍ കോറോമിനസിന്റെ നാമധേയത്തിലാണ് നിലവില്‍ കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡുള്ളത്. 57 മല്‍സരങ്ങളില്‍ നിന്നായി 48 ഗോളുകളാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. ഈ സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് ഗോളുകളാണ് ഓഗ്ബജേ സ്‌ക്കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സ് മനോഹരമായി കളിക്കുന്ന ടീമാണെന്ന് ഹൈദരാബാദ് കോച്ച് മനാലോ മാര്‍ക്കസ് പറഞ്ഞു. അവരുടെ മൂന്ന് വിദേശ മുന്‍നിരക്കാരും അപകടകാരികളാണ്. ഒപ്പം മികച്ച ഇന്ത്യന്‍ താരങ്ങളുമാവുമ്പോള്‍ അവരെ തോല്‍പ്പിക്കുക പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. 7-30 മുതലാണ് മല്‍സരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

kerala

സഖ്യത്തിൽ ചില ബി.ജെ.പി നേതാക്കൾ സഹകരിക്കുന്നില്ലെന്ന് ദേവഗൗഡ

ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു.

Published

on

കർണാടകയിൽ ജെ.ഡി-എസ്- ബി.ജെ.പി സഖ്യത്തിലെ അനൈക്യം വെളിപ്പെടുത്തി ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. വ്യാഴാഴ്ച ഹാസനിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കോലാർ, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുന്നത്. മണ്ഡ്യയിൽ സിറ്റിങ് എം.പി സുമലതയുടെ നിസ്സഹകരണത്തെ കുറിച്ച് ദേവഗൗഡ പേരെടുത്ത് പറഞ്ഞു.

ഹാസനിൽ ബി.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രീതംഗൗഡ ജെ.ഡി-എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കോലാറിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ പൊതുവേദിയിൽ തമ്മിലടിച്ചിരുന്നു. എന്നാൽ, ദേവഗൗഡയുടേത് വെറും ഊഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു.

Continue Reading

kerala

‘കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു’; പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ

ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.

Published

on

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.

 

Continue Reading

Trending