Connect with us

News

നിയമപോരാട്ടങ്ങള്‍ പരിമിതം; ട്രംപ് ഭരണത്തിന് അന്ത്യമായി- മുന്‍ ഉപദേഷ്ടാവ്

തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്‍. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്.

Published

on

വാഷിങ്ടണ്‍: ജനവിധിക്കെതിരെ നിയമപോരാട്ടം നടത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്ന് മുന്‍ ഉപദേഷ്ടാവ്. നിയമപോരാട്ടം പരിമിതമാണ് എന്നും ട്രംപ് ഭരണത്തിന്റെ അന്ത്യമായി എന്നും അദ്ദേഹം വാര്‍ത്താ മാധ്യമമായ എന്‍പിആറിനോട് പറഞ്ഞു. ഉപദേഷ്ടാവിന്റെ പേരു വെളിപ്പെടുത്താതെയാണ് എന്‍പിആര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘അദ്ദേഹം തോല്‍ക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. ട്രംപ് ലോകത്തുള്ള ഞങ്ങളാരും. ഞങ്ങളും അദ്ദേഹം തോല്‍ക്കുമെന്ന് കരുതിയില്ല’ – അദ്ദേഹം പറഞ്ഞു.

ട്രംപ് പതിയെ തോല്‍വിക്കു വഴങ്ങുമെന്നാണ് വിശ്വസിക്കുന്നത്. ട്രംപിന് മുമ്പിലുള്ള നിയമസാധ്യതകള്‍ പരിമിതമാണ്. 270ന് അടുത്തെത്താത്ത സാഹചര്യത്തില്‍ നിയമപോരാട്ടത്തിലും അര്‍ത്ഥമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 270ന് ആറു സീറ്റുകള്‍ മാത്രം അകലെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് തട്ടിയെടുത്തു എന്ന ആരോപണത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുകയാണ് ട്രംപ്. അദ്ദേഹം വൈറ്റ് ഹൗസ് വിടാന്‍ കൂട്ടാക്കുന്നുമില്ല.

അതിനിടെ, തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്‍. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്. പെന്‍സില്‍വാനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് ഉയര്‍ത്തി. പെന്‍സില്‍വേനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും. 2016ല്‍ ട്രംപ് നേടിയ സംസ്ഥാനമാണ് പെനിസില്‍വേനിയ. ജോ ബൈഡന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്‌സ്‌കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്‍ബിന്‍ ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.

Continue Reading

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

Trending