Connect with us

india

‘യു എ പി എ റദ്ദാക്കണം’; സ്വകാര്യ ബില്ലുമായി ശശി തരൂര്‍

. 2014 മുതല്‍ യുഎപിഎ കേസുകളിലെ ശിക്ഷാ നിരക്ക് 2.4 ശതമാനം മാത്രമാണെന്നും സംസ്ഥാനങ്ങള്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂര്‍ എംപി സ്വകാര്യ ബില്ലില്‍ വിമര്‍ശിച്ചു.

Published

on

യുഎപിഎ നിയമം റദ്ദാക്കണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആവശ്യം ഉന്നയിച്ച് ശശി തരൂര്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുഎപിഎ നിയമം ജനാധിപത്യത്തിന് കളങ്കമാണ്. അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യുഎപിഎ കേസുകളില്‍ 66 ശതമാനം അറസ്റ്റുകളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മുതല്‍ യുഎപിഎ കേസുകളിലെ ശിക്ഷാ നിരക്ക് 2.4 ശതമാനം മാത്രമാണെന്നും സംസ്ഥാനങ്ങള്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂര്‍ എംപി സ്വകാര്യ ബില്ലില്‍ വിമര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

india

കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു

Published

on

മൊഹാലി: കർഷക സമരത്തെ ഇകഴ്ത്തിയതിനുള്ള പ്രതികാരമായി ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ. കുല്‍വിന്ദര്‍ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗർ മർദിച്ചത്.

Continue Reading

india

മഹാരാഷ്ടയിലും എൻ.ഡി.എക്ക് തിരിച്ചടി; അജിത് പവാർ വിളിച്ച യോഗത്തിൽ 5 എം.എൽ.എമാർ എത്തിയില്ല

എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 5 എം.എല്‍.എമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്.

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനിന്ന് 5 എം.എല്‍.എമാര്‍. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും അഞ്ച് പേര്‍ വിട്ടുനിന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനാണ് അജിത് പവാര്‍ യോഗം വിളിച്ചത്.

എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 5 എം.എല്‍.എമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. പാര്‍ട്ടിയിലെ നിരവധി എം.എല്‍.എമാര്‍ ശരത് പവാറിനൊപ്പം പോകാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ എം.എല്‍.എമാര്‍ യോഗത്തിനെത്താത്തത് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

ധര്‍മ്മറാവു ബാബ അത്‌റാം, നര്‍ഹരി സിര്‍വാള്‍, സുനില്‍ ടിംഗ്രെ, രാജേന്ദ്ര ഷിംഗനെ, അന്ന ബന്‍സോഡെ എന്നീ എം.എല്‍.എമാരാണ് യോഗത്തിനെത്താത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രമായ ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ സുപ്രിയ സുലെയോട് തോറ്റത് കടുത്ത തിരിച്ചടിയായി.

നാല് ലോക്‌സഭ സീറ്റുകളിലാണ് മഹാരാഷ്ട്രയില്‍ എന്‍.സി.പി അജിത് പവാര്‍ വിഭാഗം മത്സരിച്ചത്. ഇതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. റായ്ഗഢില്‍ മാത്രമാണ് പാര്‍ട്ടിക്ക് നിലംതൊടാനായത്.നേരത്തെ 15ഓളം എം.എല്‍.എമാര്‍ അജിത് പവാര്‍ വിഭാഗത്തില്‍ നിന്നും കൂറുമാറി ശരത് പവാറിനൊപ്പമെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്‍.സി.പി ശരത് പവാര്‍ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. എന്നാല്‍, അവകാശവാദം തള്ളി അജിത് പവാര്‍ രംഗത്തെത്തുകയും ചെയ്തു.

Continue Reading

Trending