Connect with us

kerala

കബനീ നീർത്തട സംരക്ഷണ പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതി; UDYF പ്രതിഷേധ ജൈവ വേലി തീർത്തു

കബനീ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി റീ ബിൽഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് കോട്ടത്തറ പഞ്ചായത്തിലെ തോടുകളിലും നീർത്തടങ്ങളിലും വെച്ച് പിടിപ്പിക്കുന്ന ജൈവ വേലി നിർമാണത്തിൽ മൂപ്പെത്താത്ത കവുങ്ങിൻ ചീളുകൾ ഉപയോഗിച്ചു ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയവർക്കെതിരേ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു യു.ഡി. വൈ. എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ട് കെട്ടിനെതിരേ ജൈവ വേലി തീർത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു

Published

on

കോട്ടത്തറ: കബനീ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി റീ ബിൽഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് കോട്ടത്തറ പഞ്ചായത്തിലെ തോടുകളിലും നീർത്തടങ്ങളിലും വെച്ച് പിടിപ്പിക്കുന്ന ജൈവ വേലി നിർമാണത്തിൽ മൂപ്പെത്താത്ത കവുങ്ങിൻ ചീളുകൾ ഉപയോഗിച്ചു ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയവർക്കെതിരേ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു യു.ഡി. വൈ. എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ട് കെട്ടിനെതിരേ ജൈവ വേലി തീർത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സാധരണ ഗതിയിൽ രാമച്ചം , ചെമ്പരത്തി , കൈത തുടങ്ങിയ ചെടികൾ ഉപയോഗിച്ചാണ് ജൈവവേലി നിർമ്മിക്കാറുള്ളത്. മണ്ണിന്റെ ഘടനയോ ശാസ്‌ത്രീയമായ പഠനങ്ങളോ ഇല്ലാതെ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ കർഷകർക്ക് ദ്രോഹമായി തീരുകയാണ്. മണ്ണും ജലവും വയലും തോടും സംരക്ഷിണത്തിനുള്ള പണം കൊള്ളയടിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരുന്നതിനുള്ള അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും യു ഡി വൈ എഫ് ആവശ്യപ്പെട്ടു.

പദ്ധതി പ്രദേശങ്ങളിലേ വിവിധ കേന്ദ്രങ്ങളിലായിരുന്നു വൈവിധ്യമായ പ്രതിഷേധങ്ങൾ നടത്തിയത്. ജൈവ വേലി കെട്ടിയും തോട്ടുവരമ്പിൽ പ്ലേക്കാർഡുകൾ ഉയർത്തിയും വയലിൽ പ്രതിഷേധ ജ്വാല തീർത്തുമാണ് സമരം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ സമരം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് ഉദ്ഘാടനം ചെയ്തു. പി. എ.വിനോജ് അദ്ധ്യക്ഷത വഹിച്ചു.മറ്റു കേന്ദ്രങ്ങളിൽ ഗഫൂർ വെണ്ണിയോട്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് ഫസൽ,എം.സിറാജ് സിദ്ധീഖ്‌,ജിത്തു വാളൽ,വി പി സി ഹക്കീം,ജിതിൻ കുഴിക്കാട്ടിൽ,കെ.കെ.മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ദേശീയപാത തകര്‍ന്ന വിഷയത്തില്‍ എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മലപ്പുറത്ത് ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം, തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ പറഞ്ഞു. ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.

Continue Reading

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

Trending