Connect with us

Culture

‘ധീരനായ ആണ്‍കുട്ടി, സമര്‍ത്ഥനായ വിദ്യാര്‍ത്ഥി’; ഉമര്‍ ഫയാസിന്റെ ഓര്‍മ്മകളില്‍ ഗ്രാമം

Published

on

ശ്രീനഗര്‍: പാക്കിസ്താന്‍ പതാകകള്‍ പതിച്ച ചുമരുകള്‍ക്കും ‘ആസാദി’ മുദ്രാവാക്യങ്ങള്‍
ഉയര്‍ന്നു കേള്‍ക്കുന്ന തെരുവുകള്‍ക്കുമപ്പുറം തെക്കേ കാശ്മീരിലെ ഒരു രണ്ടുമുറി വീട്ടിലേക്കെത്തി നോക്കിയാല്‍ അവിടെ 22- കാരന്‍ മകനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാം. ധീരനായ ലഫ്. ഉമര്‍ ഫയാസിന്റെ അകാല വിയോഗത്തില്‍ കുടുംബത്തിനൊപ്പം ആ ഗ്രാമവും തേങ്ങുകയാണ്. മകന്റെ ഓര്‍മ്മകളില്‍ വെന്തുനീറുമ്പോള്‍ ആ പിതാവ് പറയുകയാണ് ‘എന്റെ മകന്‍ ധീരനായ ഒരാണ്‍കുട്ടിയായിരുന്നുവെന്ന്’. കഴിഞ്ഞ ദിവസമാണ് കുടുംബത്തിലെ വിവാഹപാര്‍ട്ടിക്കെത്തിയ ഉമറിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നാണ് ക്രൂരമായി കൊലചെയ്യപ്പെട്ട ഉമറിന്റെ മൃതദേഹം കണ്ടെടുത്തത്.

kidnapped-suspected-militants-hindustan-function-srinagar-lieutenant_90e023ba-3592-11e7-b30b-76e7402dac55

‘1994-ല്‍ ആണ് എന്റെ മകന്‍ ജനിക്കുന്നത്. ഏതാനും ആഴ്ച്ചകള്‍ കഴിഞ്ഞാല്‍ അവന് 23വയസ്സ് തികയുമായിരുന്നു. അവന്‍ ധീരനായിരുന്നു…’ മകനെക്കുറിച്ച് രണ്ടു വാചകം പറയുന്നതിന് മുമ്പ് ആ പിതാവിന്റെ കണ്ണീര്‍ ഉതിര്‍ന്നുവീണു. പിന്നെ നീണ്ട നിശബ്ദതയായിരുന്നു. ഉമറിനെക്കുറിച്ച് പറയാനുള്ളത് പൂര്‍ത്തീകരിച്ചത് അയല്‍വാസികളായിരുന്നു. 96ശതമാനം മാര്‍ക്കുനേടി പ്ലസ്ടുവിന് വിജയിച്ച ഉമര്‍ എഞ്ചിനീയറിംഗ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നാഷ്ണല്‍ ഡിഫന്‍സ് ആര്‍മിയില്‍ ജോലി നേടുന്നത്. കൃഷിക്കാരനായ പിതാവിന് ഉമര്‍ ഒരു പൈലറ്റാവണമെന്നായിരുന്നു ആഗ്രഹമെന്ന് സഹോദരി അസ്മാറ്റ് പറഞ്ഞുവെച്ചു. ചുറ്റിലും കൂടിയിരിക്കുന്ന ഓരോ മുഖത്തേക്കും മിഴിച്ചുനോക്കി നില്‍ക്കുന്ന ഉമറിന്റെ മാതാവിനെയാണ് വീട്ടിലെ കുഞ്ഞുമുറിയില്‍ കണ്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അവരില്‍ നിന്ന് ഉത്തരമുണ്ടായില്ല.

kidnapped-suspected-militants-hindustan-lieutenant-marriage-kashmiri_6cd7660e-3592-11e7-b30b-76e7402dac55

‘ഉമര്‍ ഒരു ഭീരുവായിരുന്നില്ല. വളരെ ഫ്രീയായി ആര്‍മിയില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുമായിരുന്നു. ഒരിത്തിരി പോലും പൊങ്ങച്ചമില്ലാത്ത മനുഷ്യനായിരുന്നു ഉമര്‍’ -ഉമറിന്റെ സുഹൃത്ത് സൊഹൈല്‍ അഹമ്മദ് പറഞ്ഞു. സഹോദരിയുടെ വിവാഹത്തിന് ഉമറിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഉമറിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ക്ഷമാപണവുമായി ഉമര്‍ പിന്നീട് തന്നെ വന്ന് കണ്ടിരുന്നു. അവസാനമായി കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചത് ക്രിക്കറ്റിനെക്കുറിച്ചായിരുന്നു. വിരാട് കോഹ്‌ലിയുടെ ആരാധകനായിരുന്നു ഉമറെന്നും സൊഹൈല്‍ പറഞ്ഞു. ഉമറിനെ ലക്ഷ്യമാക്കിയാണ് തോക്കുധാരികള്‍ എത്തിയതെന്നും കസിന്റെ വിവാഹത്തിനാണ് അവനെ തട്ടിക്കൊണ്ടുപോയതെന്നും ബന്ധുവായ മുഹമ്മദ് അഷ്‌റഫ് പറയുന്നു. വിവരം പോലീസിലറിയച്ചതിന് ശേഷമാണ് മനസ്സിലായത് ആ ആണ്‍കുട്ടി ഇനി തിരിച്ചുവരില്ലെന്ന് അറിഞ്ഞത്.-അയല്‍വാസി പറഞ്ഞു.

kidnapped-suspected-militants-hindustan-colleague-procession-lieutenant_4876a944-3585-11e7-b30b-76e7402dac55

നൂറ് കണക്കിനാളുകളാണ് ഉമറിന്റെ സംസ്‌ക്കാരചടങ്ങുകളില്‍ പങ്കെടുത്തത്. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ ഒന്നും ഉമറിന്റെ വീട്ടിലെത്തിയില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആ ധീരഹൃദയത്തിന് വിട നല്‍കാന്‍ അയല്‍വാസികളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending