Connect with us

More

യുപി മന്ത്രിസഭയില്‍ പൊട്ടിത്തെറി; മൗര്യയെ ഒതുക്കി ആഭ്യന്തരം മുഖ്യമന്ത്രിക്ക്, മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ…

Published

on

ലക്‌നോ: അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുമ്പേ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പൊട്ടിത്തെറി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഒതുക്കി ആഭ്യന്തരം സ്വന്തമാക്കിയതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉണര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ല. ആഭ്യന്തരത്തിനു പുറമെ ധനവകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കേശവ് പ്രസാദ് മൗര്യയെ ആദ്യം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് തഴഞ്ഞപ്പോള്‍ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍ താരതമ്യേന പ്രധാന്യം കുറഞ്ഞ വകുപ്പാണ് ഉപമുഖ്യമന്ത്രിമാരായ മൗര്യക്കും ദിനേശ് ശര്‍മക്കും നല്‍കിയത്. മൗര്യക്ക് പൊതുമരാമത്ത് വകുപ്പാണ് ലഭിച്ചതെങ്കില്‍ ശര്‍മ്മക്ക് വിദ്യാഭ്യാസ വകുപ്പാണ് നല്‍കിയത്. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ റീത്ത ബഹുഗുണക്ക് ടൂറിസം വകുപ്പും വനിതാശിശു സംരക്ഷണ വകുപ്പുകളും നല്‍കിയത് മൗര്യയുടെയും ശര്‍മ്മയുടെയും അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്. അനുനയമെന്ന രീതിയിലാണ് ഇരുവര്‍ക്കും ഉപമുഖ്യമന്ത്രിപദം നല്‍കിയതെങ്കിലും വകുപ്പു വിഭജനത്തിലെ പാളിച്ച ബിജെപി നേതൃനിരയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. യു.പിയില്‍ അധികാരത്തിലെത്തിയതിനു ശേഷം വകുപ്പ് വിഭജനം പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാണ് നല്‍കിയത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.

മറ്റ് പ്രമുഖ മന്ത്രിമാരുടെ വകുപ്പുകള്‍:

സുരേഷ് ഖന്ന                             – പാര്‍ലമെന്ററികാര്യം
സതീഷ് മഹാന                           – വ്യവസായം
സ്വാമി പ്രസാദ് മൗര്യ                    – തൊഴില്‍, കോ-ഓപ്പറേറ്റീവ്
ശ്രീകാന്ത് ശര്‍മ്മ                         – ഊര്‍ജം
സിദ്ധാര്‍ത്ഥ്‌നാഥ് സിങ്                – ആരോഗ്യം
സൂര്യപ്രതാപ് ശാഹി                    – കൃഷി
മുഹ്‌സിന്‍ റാസ                          – ന്യൂനപക്ഷം
ചേതന്‍ ചൗഹാന്‍                       – യുവജനക്ഷേമം, സ്‌പോര്‍ട്‌സ്, വാണിജ്യ വിദ്യാഭ്യാസം,
വൈദഗ്ധ്യ വികസനം
സ്വാതി സിങ്                              – എന്‍ആര്‍ഐ, കുടുംബക്ഷേമം
ജയ് പ്രകാശ് സിങ്                      – എക്‌സൈസ്
ശ്രീകാന്ത് ശാമ                            – ഊര്‍ജ്ജം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

Education

സി എച്ച് അനുസ്മരണം ഇന്ന്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

Published

on

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന്‌ രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.

Continue Reading

Trending