Connect with us

kerala

വിഷു വരവായി…കൊന്നപൂക്കള്‍ കണികാണാനില്ല

കേരളത്തിന്റെ തനത് ആഘോഷമായി അറിയപ്പെടുന്ന വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂക്കള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണികളിലും തിരയേണ്ട അവസ്ഥയാണ് ഇക്കുറിയും സംജാതമായിരിക്കുന്നത്.

Published

on

ബെന്നി കളപ്പുരയ്ക്കല്‍
കട്ടപ്പന

മലയാളക്കരയുടെ മാത്രം ആഘോഷങ്ങളിലൊന്നായ വിഷു വീണ്ടും വരവായി.വിഷുവിന്റെ ആചാര അനുശാഷടനങ്ങളില്‍ ഏറെ
കല്‍പ്പിച്ചിരിക്കുന്ന ഒന്നാണ് കണികാണല്‍. കണിയൊരുക്കുന്നതിന് അനിവാര്യമായ കണിക്കൊന്നപ്പൂക്കള്‍ മാറിയ സാഹചര്യത്തില്‍ കണികാണാനില്ലാത്ത അവസ്ഥയിലാണ്. മീനച്ചൂടിന്റെ മൂര്‍ദ്ധന്യവസ്ഥയിലും ഇലകളെപ്പോലും പൂക്കളാക്കിമാറ്റി പൂത്തുലയുന്ന കണിക്കൊന്നകള്‍ ഒരു കാലത്ത് സര്‍വസാധാരണമായ കൗതുകക്കാഴ്ചയായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത് അപൂര്‍വ്വ കാഴ്ചകളിലൊന്നായി മാറിയെന്നുമാത്രമല്ല, വിഷു വിപണിയിലെ വില്‍പന വസ്തുവായി മാറുകയും ചെയ്തു. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം കൂടിയാണ് കണികാരം അഥവാ കണിക്കൊന്നപ്പൂവ്. കാടും മേടും വയലുമൊക്കെ കോണ്‍ക്രീറ്റ് വനമായി മാറിയതും പുരയിടങ്ങളുടെ വിസ്തൃതി കുറഞ്ഞതും സംരക്ഷണമില്ലായ്മയുമാണ് കണിക്കൊന്നകളുടെ വ്യാപക നാശത്തിന് കാരണമായത്.

കാസിക എന്നാണ് കണിക്കൊന്നയുടെ ശാസ്ത്രീയ നാമം. മരമായി വളരുമെങ്കിലും കണിക്കൊന്ന പയറുവര്‍ഗത്തില്‍പ്പെടുന്ന ചെടികളുടെ കുടുംബമായ ഫാസിയയില്‍പ്പെട്ടതാണെന്നാണ് സസ്യശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കണിക്കൊന്ന കേരളത്തിന്റെ സ്വന്തമാണെന്ന് അവകാശപ്പെടുമ്പോള്‍ ഇതേ സസ്യകുടുംബത്തില്‍പ്പെടുന്ന കണിക്കൊന്നയ്ക്ക് സമാനമായ കാസിയ ഫിസ്റ്റുല അഥവാ ലാബൂര്‍ണം മരങ്ങള്‍ യൂറോപ്പില്‍ വ്യാപകമായി വളര്‍ത്തുന്നുമുണ്ട്.

യൂറോപ്പില്‍ സംരക്ഷിത മരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ലാബൂര്‍ണം. ലാബൂര്‍ണത്തിന് യൂറോപ്പുകാര്‍ നല്‍കിയിരിക്കുന്ന ഗോള്‍ഡന്‍ ചെയിന്‍ എന്ന പേരും അര്‍ത്ഥവത്താണ്. കണിക്കൊന്നയുടെയും ലാബൂര്‍ണത്തിന്റെയും പൂക്കളുടെ സ്വര്‍ണവര്‍ണമാണ് ഏറെ ആകര്‍ഷകം.മലയാളിക്ക് കേരളത്തിന്റെ തനത് ആഘോഷമായി അറിയപ്പെടുന്ന വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂക്കള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണികളിലും തിരയേണ്ട അവസ്ഥയാണ് ഇക്കുറിയും സംജാതമായിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല

എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു. കഴിഞ്ഞയാഴ്ച ‌വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വാസുവിന് ജാമ്യം നല്‍കുന്നത് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശക്തമായി എതിര്‍ത്തിരുന്നു. കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വര്‍ണക്കൊള്ള കേസില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്‌ഐടിയുടെ നിഗമനം.

സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയതില്‍ തനിക്ക് പങ്കില്ലെന്നും അത് താന്‍ വിരമിച്ച ശേഷമാണ് നടന്നതെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

 

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.

Published

on

തൃശൂര്‍: തൃശൂരിലെ ചേലക്കര ഉദുവടിയില്‍ ഇന്ന് പുലര്‍ച്ചെ 7.15 ഓടെ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങി, അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ട്. ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റു, എങ്കിലും അവരുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മണിക്കൂറുകളായി തൃശൂരില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണു പ്രാഥമിക നിഗമനം.

മഴയെ തുടര്‍ന്ന് റോഡില്‍ ബസ് തെന്നി നിയന്ത്രണം വിട്ടതായി അന്വേഷണ സംഘം സൂചന നല്‍കി. യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു.

 

Continue Reading

kerala

ലഹരി പരിശോധനയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

Published

on

ആലപ്പുഴ : കാര്‍ത്തികപ്പള്ളി മേഖലയിലെ എയ്ഡഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളാണ് കണ്ടെത്തിയത്. വീടിനു സമീപമുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് വെടിയുണ്ട കിട്ടിയതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറഞ്ഞതായി അറിയുന്നു. കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending