Connect with us

gulf

സഖ്യസര്‍ക്കാര്‍ പ്രതിനിധികള്‍ വിമാനമിറങ്ങുന്നതിനിടെ യമന്‍ വിമാനതാവളത്തില്‍ ഭീകരാക്രമണം; നിരവധി മരണം

യമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : യമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ സഖ്യ സര്‍ക്കാര്‍ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു ആക്രമണമെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.  അക്രമത്തിനു പിന്നില്‍ യമനിലെ വിമത വിഭാഗമായ ഹൂത്തികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഊദിയില്‍ നിന്ന് ഏദന്‍ വിമാനത്താവളത്തിലെത്തി വിമാനത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിനിടെയാണ് അത്യുഗ്രന്‍ സ്‌ഫോടനം നടന്നത്. ആദ്യം അഞ്ച് പേര്‍ മരണപെട്ടെന്നായിരുന്നു വാര്‍ത്ത. പിന്നീട് 25 ലധികം പേര്‍ മരണപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തിലെത്തിയ
പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍മാലിക്, യമനിലെ സഊദി അംബാസിഡര്‍ മുഹമ്മദ് സെയ്ദ് അല്‍ ജാബര്‍, പുതിയ മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യമനില്‍ സഖ്യ സര്‍ക്കാരിന്റെ രൂപീകരണത്തിന് തുടക്കമാകുന്നതിനാല്‍ സര്‍ക്കാര്‍ അംഗങ്ങള്‍ സഊദിയില്‍ നിന്നും വന്നിറങ്ങുന്നത് തത്സമ സംപ്രേഷണം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ സ്‌ഫോടനം ലൈവായി ലോകം കണ്ടു .

വര്‍ഷങ്ങള്‍ക്ക് ശേഷം യമനില്‍ സുസ്ഥിര സര്‍ക്കാര്‍ സ്ഥാപിക്കാനായി സഊദി അറേബ്യ മുന്‍കയ്യെടുത്ത് ഉണ്ടാക്കിയ റിയാദ് കരാറിന്റെ ഭാഗമായി ഉണ്ടാക്കിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച ശേഷമാണ് പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭാ പ്രതിനിധികള്‍ രാജ്യത്ത് തിരിച്ചെത്തിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലിക്ക് വ്യക്തമാക്കി. യമനില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങളുടെ സഹകരണത്തോടെ മുഴുവന്‍ വെല്ലുവിളികളെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭീകരാക്രമണം സ്ഥിരതയും സുരക്ഷയും ആഗ്രഹിക്കുന്ന യമനിലെ ജനതക്ക് നേരെയുള്ളതാണെന്ന് യമനിലെ സഊദി അംബാസിഡര്‍ മുഹമ്മദ് സെയ്ദ് അല്‍ ജാബിര്‍ പറഞ്ഞു. ഭീകരക്രമണത്തെ സഊദിയും അറബ് ലോകവും ലോക രാജ്യങ്ങളും ശക്തമായി അപലപിച്ചു.

 

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending