Video Stories
മോദി ഭക്തരുടെ അറിവില്ലായ്മ പുറത്താക്കി ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: പ്രശസ്ത യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദവസങ്ങളില്‍ അദ്ദേഹത്തിന്റ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ട് വഴി നിരത്തിയ ചില ചോദ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. നടത്തിയ ഒരു പോളിനായുള്ള ചില ചോദ്യങ്ങളുമായാണ് ചേതന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ എത്തിയത്. നോട്ട് നിരോധനം, പ്രധാന മന്ത്രി നരേന്ദ്രമോദി, ജനാധിപത്യം, അഴിമതി തുടങ്ങിയ വിശങ്ങളെ ബന്ധപ്പെട്ടാണ് ചേതന്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന് മുമ്പില്‍ ചോദ്യങ്ങള്‍ വെച്ചത്. ചേതന്‍ എഴുതുന്ന പുതിയൊരു ആര്‍ട്ടിക്കിളിന് വേണ്ടിയുള്ള വിവരശേഖരണത്തിനായാണ് അദ്ദേഹം ഇത്തരം ചില ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നാണ് വിവരം.
അതേസമയം ചേതന്‍ ഉന്നയിച്ച ചോദ്യത്തിന്റെ രാഷ്ട്രീയവും മറുപടികളും ഗൗരവമേറിയ ചര്‍ച്ചയായിക്കഴിഞ്ഞു.
അഴിമതി തടയാനും അഴിമതിക്കാരെ ശിക്ഷിക്കാനും വേണ്ടി മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ചേതന്റെ ഒരു ചോദ്യം.
Hypothetically, if Modi wanted to declare emergency for a while to totally eradicate corruption and punish corrupt, will you support him?
— Chetan Bhagat (@chetan_bhagat) December 27, 2016
ഗൗരവമേറിയ ഈ ചോദ്യത്തിന് എന്നാല്‍, ആശ്ചര്യപ്പെടുത്തുന്ന മറുപടികളാണ് ലഭിച്ചത്. ആകെ 9,298 പേരാണ് ഈ ചോദ്യത്തിന് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 57 ശതമാനവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മോദിയെ അനുകൂലിക്കുമെന്നാണ് രേഖപ്പെടുത്തിയത്.
നരേന്ദ്രമോദിയെ നമ്മുടെ നേതാവായി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയും അതേസമയം രാജ്യത്ത് മോദി ജനാധിപത്യത്തിന് വിലകല്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ചേതന്‍ ഉന്നയിച്ച മറ്റൊരു ചോദ്യം.
If u had a choice of keeping Modi as our leader but with less democracy, would u be ok with it?
— Chetan Bhagat (@chetan_bhagat) December 26, 2016
ചേതന്റെ ചോദ്യത്തിന് 10,188ല്‍ അധികം ആള്‍ക്കാരാണ് വോട്ട് ചെയ്തത്. ഇതില്‍ 55 ശതമാനം പേരും പറഞ്ഞത് ജനാധിപത്യം ഇല്ലെങ്കിലും മോദിയെ തിരഞ്ഞെടുക്കും എന്നും ഉത്തരം കിട്ടി.
അതേസമയം, ഓണ്‍ലൈന്‍ മേഖലകളിലുള്ള മോദി ഭക്തരുടെ അപ്രമാദിത്യവും മോദിയെ പിന്തുണക്കാനായി അവര്‍ സ്വീകരിക്കുന്ന പൊതുനിലപാടുമാണ് വോട്ടെടുപ്പിലൂടെ ഇപ്പോള്‍ പുറത്തായത്. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച ചോദ്യത്തിലൂടെ പൊതു കാര്യങ്ങളില്‍ വ്യക്തത വരുത്താതെ എതിരാളികളെ കടന്നാക്രമിക്കുന്ന മോദി ഭക്തരുടെ രീതിയും പുറത്തായിരിക്കുയാണ്.
After his ‘earthquake’ revelations against the PM, will you ever take Rahul Gandhi seriously again?
— Chetan Bhagat (@chetan_bhagat) December 27, 2016
മോദിക്കെതിരെയുള്ള അഴിമതി ആരോപണ വിഷയത്തിനു ശേഷം നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെ ഗൗരവമായി എടുക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ വോട്ടു ചെയ്ത 6700 പേരില്‍ 70 ശതമാനവും ഇല്ലെന്ന് തറപ്പിച്ചു പറയുകയാണ് ചെയ്തത്. 16 ശതമാനം ആളുകള്‍ നിലപാടുകള്‍ നോക്കി പരിഗണിക്കും എന്നും രേഖപ്പെടുത്തി.
അതിനിടെ, ചേതന്‍ ഭഗത് പോളിന്റെ റിസള്‍ട്ട് ട്വീറ്റായി പോസ്റ്റ് ചെയ്തു. ജനാധിപത്യം എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവരാണ് മോദിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതെന്ന് ചേതന്‍ ഭഗത് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. നേതാക്കളെ ഇത്തരത്തില്‍ കണ്ണടച്ച് പിന്തുണക്കന്നത് അവര്‍ക്കും രാജ്യത്തിനും ജനാധിപത്യത്തിനും ദോശകരമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറിച്ചു.
Blind support in a leader only hurts the leader and the country. Democracy works when govt held accountable. Valid criticism is a must.
— Chetan Bhagat (@chetan_bhagat) December 27, 2016
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
News
ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു
ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.
അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.
അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.
Video Stories
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്പോര്‍ട്സ് മന്ത്രി വി അബ്ദു റഹ്മാന് സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
EDUCATION2 days ago
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
kerala2 days ago
‘എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തി’; അടൂർ ഉദ്ഘാടകനായ പരിപാടി ബഹിഷ്കരിച്ച് ഡോ. ടി.എസ് ശ്യാംകുമാർ
-
kerala2 days ago
ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികള്‍: വി.ഡി സതീശന്
-
kerala3 days ago
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് തൊഴിലാളികള്‍ മരിച്ച സംഭവം; ഇന്ന് അന്വേഷണം ആരംഭിക്കും
-
kerala3 days ago
തിരുവനന്തപുരം വിമാനത്താവളത്തില്‍ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍