Connect with us

Video Stories

ഈമന്ത്രി ഒരുനിമിഷം പോലും തുടരരുത്

Published

on

ഇന്നേക്ക് കൃത്യം രണ്ടുവര്‍ഷംമുമ്പ് യു.ഡി.എഫ് സര്‍ക്കാരിലെ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് അന്നത്തെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ നടത്തിയ പരാമര്‍ശം മാണിയുടെ രാജിയിലേക്ക് വഴിവെക്കുകയുണ്ടായി. വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയൊരു പ്രസംഗത്തിലെ വാചകം ഇവിടെ ഉദ്ധരിക്കുന്നത് ഇപ്പോള്‍ പ്രസക്തമാകും. ‘ഇത്തരമൊരു ആരോപണം ഉണ്ടായിക്കഴിഞ്ഞാല്‍ തല്‍കാലത്തേക്ക് മാറിനില്‍ക്ക് എന്ന് പറയാനുള്ള സാമാന്യമായ ഉത്തരവാദിത്തമെങ്കിലും മുഖ്യമന്ത്രി കാട്ടേണ്ടതല്ലേ?’ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്ന ചൊല്ല് എടുത്തുദ്ധരിച്ചായിരുന്നു കോടതിയുടെ മന്ത്രിക്കെതിരായ പരാമര്‍ശമെങ്കില്‍ ഇന്നലെ അതേ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പിണറായി മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ നടത്തിയ പരാമര്‍ശം ഇതിലുമെത്രയോ കടുപ്പമുള്ളതാണ്. എന്നിട്ടും ഇപ്പോള്‍ പിണറായി വിജയന്‍ തന്റെ ആ പഴയ ആര്‍ജവബോധം മറന്നുകളയുന്നതിലാണ് സാധാരണക്കാരുടെ അത്ഭുതം.
ഗതാഗത വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ കുട്ടനാട്ടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നടത്തിയ പൊതുമുതല്‍ കയ്യേറ്റം സംബന്ധിച്ച പരാതിയിലാണ് ഇന്നലെ കോടതി നടത്തിയ പരാമര്‍ശം. ‘മന്ത്രി തോമസ്ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷണം എന്തായി. ഇക്കാര്യത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണന നല്‍കുകയാണോ സര്‍ക്കാര്‍. പാവപ്പെട്ടവന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ. റോഡരികില്‍ താമസിക്കുന്നവരോട് സര്‍ക്കാരിന് ഇതേ നിലപാടാണോ ഉള്ളത്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. പൊതുമുതല്‍ കയ്യേറ്റത്തോട് സര്‍ക്കാരിന്റെ നിലപാട് എന്താണ്? ഇക്കാര്യത്തില്‍ മന്ത്രിയെന്നോ സാധാരണക്കാരനെന്നോ എന്ന വ്യത്യാസമില്ല.’ കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു. ഇത് പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നുമാത്രമല്ല, രാജിവെച്ചൊഴിയേണ്ട മന്ത്രിയുടെ ഓഫീസ് പറയുന്നത്, ഇത് ഗൂഢാലോചനയാണെന്നാണ്. ആരാണ് ഗൂഢാലോചന നടത്തുന്നത്. അത് കോടതിയാണോ. തൃശൂര്‍ വേലുപ്പാടം സ്വദേശി ടി.എന്‍ മുകുന്ദന്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍. അദ്ദേഹം ഉന്നയിച്ച ആവശ്യം മന്ത്രിയുടെ കമ്പനി കേരള ഭൂ വിനിയോഗ നിയമവും നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമവും ലംഘിച്ചതിന് കേസെടുത്ത് അന്വേഷിക്കണമെന്നാണ്. എന്നാല്‍ കോടതി അതിലുംകടന്ന് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാജിക്ക് തയ്യാറാകാത്ത നിലക്ക് മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങേണ്ട മുഖ്യമന്ത്രി മൗനവാല്‍മീകത്തിലുമാണ്.
മന്ത്രിയായശേഷം പോലും ഭൂമികയ്യേറ്റം നടന്നുവെന്നത് വ്യക്തമാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തിലെ തെളിവുകള്‍ പുറത്തുകൊണ്ടുവന്നിട്ട് മൂന്നുമാസമായി. സമ്മര്‍ദം ശക്തിപ്പെട്ടപ്പോള്‍ റവന്യൂവകുപ്പാണ് അന്വേഷണം നടത്തി കയ്യേറ്റം നടന്നെന്ന് സ്ഥിരീകരിച്ചത്. ജില്ലാകലക്ടര്‍ തന്നെ നേരിട്ടുചെന്ന് അന്വേഷണം നടത്തി സര്‍ക്കാരിനുമുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയിട്ടും രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ടര്‍ വേള്‍ഡ് കമ്പനി ഭൂ സംരക്ഷണ നിയമം ലംഘിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. തണ്ണീര്‍തട-നെല്‍വയല്‍ നിയമമനുസരിച്ച് കലക്ടറാണ് ഇതുസംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തി കേസെടുക്കേണ്ടത്. ജില്ലാസെഷന്‍സ് കോടതിയില്‍ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത കലക്ടറുടേതാണ്. എന്നാല്‍ ഒരു സാധാരണ പൗരനാണ് ഇതൊക്കെ ചെയ്തതെങ്കില്‍ നടക്കുമായിരുന്ന കേസും നടപടികളും മന്ത്രിയുടെ കാര്യത്തില്‍ മാസങ്ങളായിട്ടും ഇല്ലാതെ പോകുന്നു. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ട പാര്‍ക്കിങിനായി കായലും റോഡിനായി നെല്‍വയലും മണ്ണിട്ടു നികത്തുകയും അതിനുവേണ്ടി എം.പി ഫണ്ടുകളില്‍ നിന്ന ്പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത മന്ത്രിചാണ്ടി ഏപ്രിലില്‍ അധികാരത്തിലേക്ക് കടന്നുവന്നശേഷവും സമാനമായ ഒട്ടേറെ നിയമലംഘനങ്ങളാണ് നടത്തിയത്. എം.പി ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ കഴിഞ്ഞദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അവിടെയും മന്ത്രിക്കനുകൂലമായ നിലപാടെടുത്ത വിജിലന്‍സും സര്‍ക്കാരും ഇന്നലെ ഹൈക്കോടതിയിലും കലക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കള്ളം പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 22ന ്തന്നെ മന്ത്രിയുടെ ഓഫീസിനും റവന്യൂവകുപ്പു സെക്രട്ടറിക്കും കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇതറിയാതെയാവില്ല മന്ത്രിയെ സഹായിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സോഹന്‍ പ്രത്യേക താല്‍പര്യം കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. എ.ജിയുടെ കീഴിലുള്ള സ്റ്റേറ്റ് അറ്റോര്‍ണിയാണ് പിണറായിയുടെ അടുത്ത സഹയാത്രികനായ സോഹന്‍ എന്നത് പരസ്യമായ രഹസ്യമാണ്. ഇദ്ദേഹം ഇനിയും മന്ത്രിക്കെതിരായ റിപ്പോര്‍ട്ട് കാത്തിരിക്കുന്നുവെന്ന് കോടതിയെ ധരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നത് പരസ്യമാണ്. പിണറായി മിണ്ടുന്നില്ലെങ്കില്‍ സോഹന്‍ മിണ്ടുന്നത് പിണറായിയുടെ നാവ് കൊണ്ടാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടതിയുടെ എതിരായ പരാമര്‍ശങ്ങളുണ്ടായപ്പോഴൊക്കെ കെ.പി വിശ്വനാഥനും പി.പി ജോര്‍ജും എം.പി ഗംഗാധരനും ബാലകൃഷ്ണപിള്ളയും മാണിയുമൊക്കെ കാട്ടിയ വഴി ഇടതുമുന്നണിക്ക് എന്തുകൊണ്ട് ബാധകമാകുന്നില്ല.
എന്താണ് ഇത്തരമൊരു രൂക്ഷമായ സാഹചര്യം ഉണ്ടായിട്ടും കോടീശ്വരനായ മന്ത്രിയെ താങ്ങാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. ഒരു ഘടകക്ഷിയായ മന്ത്രിക്ക് ലഭിക്കുന്ന പരിഗണന സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന് എന്തുകൊണ്ട് ലഭിച്ചിരുന്നില്ല. അപ്പോള്‍ പണംതന്നെയാണ് ഇടതുപക്ഷ സര്‍ക്കാരിനെയും മുന്നണിയെയും നയിക്കുന്നതെന്ന് സുവ്യക്തം. മറ്റൊരു പ്രധാന ഘടകക്ഷിയായ സി.പി.ഐയുടെ മന്ത്രിയും വകുപ്പും ആവശ്യപ്പെട്ടയുടന്‍ അതിന് അനുമതി നല്‍കേണ്ടുന്ന നിയമപരമായ ബാധ്യതയാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് ചിരിച്ചുകാട്ടി പരിഹസിക്കാന്‍ നോക്കുന്നത്. ഇത് ചുരുക്കിപ്പറഞ്ഞാല്‍ തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ്. ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ കൂടാതെ തന്റെ മന്ത്രിയെന്ന നിലയിലുള്ള കര്‍ത്തവ്യം നിറവേറ്റുമെന്ന് മൂന്നുവട്ടം ഊന്നിപ്പറഞ്ഞ് മന്ത്രിക്കസേരയിലേറിയവരാണ് തോമസ് ചാണ്ടിയും പിണറായി വിജയനും. അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും യാത്ര ചെയ്യുന്നതുമെല്ലാം ഇന്നാട്ടിലെ പാവപ്പെട്ടവന്റെ അധ്വാന ഫലം കൊണ്ടാണെന്ന തോന്നല്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യനെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടാകുന്നില്ല എന്നത് കേരളത്തിന്റെ നാണക്കേടാണ്. നിയമവ്യവസ്ഥയുടെ പച്ചയായ ലംഘനമാണിത്. ഒരു നിമിഷം പോലും താമസിക്കാതെ മന്ത്രിയെ പുറത്താക്കി കേസെടുത്ത് ജയിലിലടയ്ക്കുകയാണ് ആര്‍ജവം ലവലേശമെങ്കിലുമുണ്ടെങ്കില്‍ ഭരണമുന്നണി ചെയ്യേണ്ടത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending