Connect with us

Culture

ഗുജറാത്ത് വംശഹത്യ: മോദി സര്‍ക്കാറിന്റെ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെടാന്‍ സാകിയ ജാഫ്രിക്ക് കോടതി അനുമതി

Published

on

അഹമ്മദാബാദ്: 2002 ഗുജറാത്ത് വംശഹത്യയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഭരണകൂടത്തിനെതിരെ വിപുലമായ അന്വേഷണം ആവശ്യപ്പെടാന്‍ സാകിയ ജാഫ്രിക്ക് ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയായ സാകിയ, നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ തന്റെ പരാതി തള്ളിയ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഭാഗികമായ അനുകൂല വിധി സമ്പാദിച്ചത്. മോദിക്കും മറ്റുമെതിരെ വിപുല അന്വേഷണത്തിന് ഹര്‍ജി നല്‍കാന്‍ സാകിയയെ അനുവദിച്ചെങ്കിലും വംശഹത്യയിലെ ഗൂഢാലോചന തള്ളിക്കളഞ്ഞു കൊണ്ട് പ്രത്യേകാന്വേഷണ സംഘ(എസ്.ഐ.ടി)ത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു.

മുസ്‌ലിംള്‍ക്കെതിരായ വംശഹത്യയില്‍ മോദിയടക്കമുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിപുലമായ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2006 ഓഗസ്റ്റിലാണ് സാകിയ ജാഫ്രി ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഇതില്‍ എഫ്.ഐ.ആര്‍ തയാറാക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിച്ചു. പിന്നീട് സാകിയ സുപ്രീം കോടതിയില്‍ പരാതി നല്‍കി. സാകിയയുടെ പരാതി പരിശോധിക്കാന്‍ സുപ്രീം കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെടുകയും ചെയ്തു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അന്ന് മന്ത്രിയായിരുന്ന ഗോര്‍ദാന്‍ സഡാഫിയക്കുമെതിരെ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍, പരാതിയില്‍ പരാമര്‍ശിച്ച ആര്‍ക്കുമെതിരെ അന്വേഷണം നടത്താന് തെളിവില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

2002 ഫെബ്രുവരി 27-ന് തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് മോദി ആവശ്യപ്പെട്ടു, രണ്ട് മന്ത്രിമാരെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇരുത്തി, ഗോധ്ര തീവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പരേഡ് നടത്താന്‍ അനുവദിച്ചു, അക്രമത്തിനിടെ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു, അക്രമത്തിനു ശേഷം പരാതി സ്വീകരിക്കാതിരുന്നതടക്കം കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി തുടങ്ങിയവയാണ് സാകിയ ജാഫ്രിയുടെ ഹര്‍ജിയിലെ പ്രധാന ആരോപണം. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്, ഡി.ജി.പി ആര്‍.ബി ശ്രീകുമാറിന്റെയും രാഹുല്‍ ഷറാമിന്റെയും പ്രസ്താവനയും ഡയറിക്കുറിപ്പുകളും, അമിക്കസ് ക്യൂറിയുടെ കുറിപ്പ്, ഐ.ബിയുടെ സന്ദേശങ്ങളും ഫോണ്‍ റെക്കോര്‍ഡുകളും, തെഹല്‍കയുടെ സ്റ്റിങ് ഓപറേഷന്‍ തുടങ്ങിയ തെളിവുകള്‍ പരിഗണിച്ച് അന്വേഷണം നടത്തണമെന്നാണ് സാകിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending