Connect with us

Video Stories

“രണ്ടര മണിക്കൂര്‍ പ്രസംഗം വേണ്ട, രണ്ടു ഉത്തരങ്ങള്‍ മാത്രം മതി”; പ്രതിരോധ മന്ത്രിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്‌

Published

on

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെയും പ്രതിരോധത്തിലാക്കി കോണ്‍്ഗ്രസിന്റെ വീഡിയോ. ലോക്സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ പാര്‍ലമെന്റിലെ ദൃശ്യങ്ങളും കാണിക്കുന്ന വീഡിയോ ആണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ലോക്സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പ്രസംഗവുമായി എത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വികാരഭരിതയാവുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഉയര്‍ത്തിയ പ്രധാന രണ്ട് ചോദ്യങ്ങളോട് പ്രതികരിക്കാനോ വിവാദത്തിലായ അനില്‍ അംബാനി വിഷയത്തില്‍ സംസാരിക്കാനൊ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തില്‍ കേന്ദ്രമന്ത്രി തയ്യാറായിരുന്നില്ല. നീണ്ട പ്രസംഗത്തില്‍ വികാരഭരിതയായ പ്രതിരോധമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യുകയും മാത്രമാണ് ഉണ്ടായത്. എന്നാല്‍ ഇത് വ്യക്തമാക്കുന്ന കോണ്‍ഗ്ര്‌സ് പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചോദ്യം ഒന്ന്: അനില്‍ അംബാനി കരാറിലെങ്ങനെ എത്തി?

ചോദ്യം രണ്ട്: വ്യോമസേന തലവന്‍, പ്രതിരോധമന്ത്രി, സെക്രട്ടറിമാര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി നടത്തിയ ചര്‍ച്ചകളെ മറികടന്ന് പ്രധാനമന്ത്രി നടത്തിയ റാഫാലിലെ ബൈപ്പാസ് നീക്കത്തിനെതിരെ വ്യോമസേന എതിര്‍പ്പ് അറിയിച്ചോ?

ചോദ്യങ്ങള്‍ക്ക് ഉണ്ടെന്നോ, ഇല്ലെന്നോ എന്ന സ്ിംബിള്‍ ഉത്തരമെങ്കിലും നല്‍കണമെന്നും രാഹുല്‍ പരിഹസിച്ചു. അതേസമയം കേന്ദ്ര മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്തെല്ലാം ദേശീയ സുരക്ഷ അവഗണിക്കുകയായിരുന്നെന്നും ഇപ്പോള്‍ റഫാല്‍ വിഷയത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രിയുടെ മറുപടി. യു.പി.എ സര്‍ക്കാറിന്റെ കാലത്തെ കരാറിനേക്കാളും മികച്ചതാണ് മോദി സര്‍ക്കാറുണ്ടാക്കിയ കരാറെന്ന പഴയ വാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ താഴെ ഇറക്കിയത് ബൊഫോഴ്സ് അഴിമതിയായിരുന്നെങ്കില്‍ റഫാല്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത് നടപ്പിലാക്കാതിരുന്നത് കമ്മീഷന്‍ കിട്ടാത്തതിനാലാണെന്നും അവര്‍ ആരോപിച്ചു. ദേശീയ സുരക്ഷ അപകടത്തിലായിട്ടും ഇക്കാര്യം പരിഗണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് അവരുടെ ഖജനാവാണ് മുഖ്യ വിഷയമെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന രാഹുലിന്റെ വാദം കള്ളമാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രാഹുല്‍ രംഗത്തെത്തി.

ഫ്രഞ്ച് പ്രസിഡന്റ്് ഇമ്മാനുവല്‍ മക്രോണുമായി സംസാരിച്ചപ്പോള്‍ തനിക്ക് കിട്ടിയ വിവരങ്ങളുള്‍പ്പടെ ഉന്നയിച്ച് താന്‍ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ദേശസുരക്ഷയാണ് പ്രധാനമെങ്കില്‍ 36ന് പകരം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമായിരുന്നില്ലേ? വിമാനങ്ങളുടെ അടിസ്ഥാനവില പോലുള്ള കാര്യങ്ങളല്ല താന്‍ ഉന്നയിക്കുന്നത്. എങ്ങനെ അനില്‍ അംബാനി കരാറിലെത്തിയെന്ന ഒരു വിവരവും പ്രധാനമന്ത്രിയോ, പ്രതിരോധമന്ത്രിയോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ സുദീര്‍ഘമായി പ്രസംഗിച്ച പ്രതിരോധമന്ത്രി താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ ഓടി ഒളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘ പ്രഭാഷണത്തിന് ശേഷം താന്‍ രണ്ട് ചോദ്യം ഉന്നയിച്ചു. വ്യോമസേന തലവന്‍, പ്രതിരോധമന്ത്രി, സെക്രട്ടറിമാര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി നടത്തിയ ചര്‍ച്ചകളെ പ്രധാനമന്ത്രി മറികടന്നപ്പോള്‍ വ്യോമസേന എതിര്‍പ്പ് അറിയിച്ചോ? ഉണ്ടെന്നോ, ഇല്ലെന്നോ ഒരുമറുപടിയും പ്രതിരോധമന്ത്രി പറയുന്നില്ല. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം പ്രതിരോധമന്ത്രി നാടകം കളിക്കുകയാണ്. താന്‍ അപമാനിച്ചുവെന്നും മോഷ്ടാവെന്നു വിളിച്ചുവെന്നുമാണ് പറയുന്നത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്. പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരുന്നില്ല, ഗോവ മുഖ്യമന്ത്രി പറയുന്നു തന്റെ കൈവശം റഫാല്‍ സംബന്ധിച്ച ഫയലുണ്ടെന്ന്. രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ പ്രതിരോധമന്ത്രിക്കായില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Video Stories

“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Published

on

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.

Continue Reading

Trending