Connect with us

Video Stories

ഹര്‍ത്താല്‍ പിള്ള

Published

on

ഗിന്നസുകാരെയോ ലിംകബുക്കുകാരെയോ മറ്റോ ഈയിടെയെങ്ങാനുംആരെങ്കിലും കണ്ടോ. ഇല്ലെങ്കില്‍ ഉടന്‍ വരും. കാരണം ഹര്‍ത്താലിന്റെ സ്വന്തം നാടെന്ന് മാലോകര്‍അഭിമാനത്തോടെ വിളിക്കുന്ന കേരളം ഇക്കാര്യത്തില്‍ വീണ്ടുമൊരു റിക്കാര്‍ഡിട്ടിരിക്കുന്നു. സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശനവിധി വന്നശേഷം രണ്ടുമാസത്തിനിടെ ഏഴുഹര്‍ത്താല്‍ നടത്തിയാണ് നമ്മുടെ കാവിപ്പാര്‍ട്ടിയുടെ വക ആ റിക്കാര്‍ഡ്. ഇതിന് നേതൃത്വം നല്‍കിയതോ പിള്ളച്ചേട്ടന്‍ എന്ന് സ്‌നേഹത്തോടെ പാര്‍ട്ടിക്കാര്‍ വിളിക്കുന്ന ശ്രീധരന്‍പിള്ളയാശാനും. ഇതൊന്നും ഇഷ്ടമുണ്ടായിട്ടല്ല. അവാര്‍ഡൊക്കെ വല്ലോരും നിരീച്ചിട്ടാണോ. ഓരോ വരവല്ലേ. പുതുവര്‍ഷപ്പിറ്റേന്ന് രണ്ടുയുവതികള്‍ ശബരിമലകയറിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനഹര്‍ത്താല്‍ നടത്തില്ലെന്ന് പിള്ള പറഞ്ഞതാണ്. എന്തുചെയ്യാന്‍. കര്‍മസമിതിക്കാര് സമ്മതിക്കേണ്ടേ. അല്ലെങ്കിതന്നെ തുമ്മിയതിനും അയ്യപ്പസ്വാമിയെ നോക്കി മീശപിരിച്ചതിനുമൊക്കെ ഹര്‍ത്താല്‍ നടത്തിയതാണ്. അതങ്ങട് സമ്മതിച്ചുകൊടുത്തു. പിന്നെയല്ലേ പൂരം. കണ്ണീകണ്ടതിനെയെല്ലാം നമ്മടവറ്റകള് അടിച്ചുനിരത്തി. കൂടെ തന്റെ ഇമേജും.
”ഇതൊരുസുവര്‍ണാവസരമാണ്. നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി അടിയറവ് പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ബാക്കിയുള്ളത് നമ്മളും സര്‍ക്കാരുമാണ്. ‘ യുവമോര്‍ച്ചയുടെ കോഴിക്കോട് ജില്ലായോഗത്തിനിടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വീഡിയോയായി പുറത്തുവന്നതിനെതുടര്‍ന്ന ്മാധ്യമക്കാര്‍ മൈക്കുംകൊണ്ട് ചെന്നപ്പോഴാണ് ആശാന്‍ വീണ്ടും നാവുനീട്ടിയത്. കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും സി.പി.എമ്മിന്റെ മാധ്യമഫ്രാക്ഷനില്‍ അംഗങ്ങളാണെന്നായിരുന്നു വെടി. കൂടുതല്‍ ചോദ്യങ്ങളുണ്ടായാല്‍ പിള്ളക്ക് പക്ഷേ രോഷം അണപൊട്ടിയെന്നിരിക്കും. എനിക്കത് പറയാന്‍ മനസ്സില്ലെങ്കിലോ എന്നാകും. ദോഷം പറയരുതല്ലോ. സ്ഥിരം ശത്രുക്കളില്ലെന്നും താന്‍ പറഞ്ഞത് കാര്യമാക്കേണ്ടെന്നുമാകും ചാഞ്ഞുംചെരിഞ്ഞും ചിരിച്ചുകൊണ്ടുള്ള പിളളയുടെ സമാശ്വാസം. ”അയാളുടേത് കള്ളക്കച്ചവടം നടത്തുന്ന കുടുംബമാണ്. ബി.ജെ.പിയുടെ സമരപ്പന്തലില്‍ ആര് സത്യഗ്രഹം ഇരിക്കണമെന്ന് ഞങ്ങളുടെ പാര്‍ട്ടി പറയും. കോടിയേരി അതങ്ങ് കുടുംബക്കാരോട് പറഞ്ഞാല്‍ മതി.’ പഠിച്ചതേപറയൂ എന്ന ശീലനുസരിച്ച് പറഞ്ഞെന്നങ്ങ് കൂട്ടിയാല്‍മതി. നിരാഹാരത്തിന് നിയോഗിച്ചിരിക്കുന്നയാള്‍ ബി.ജെ.പിയുടെ സംസ്ഥാന വൈസ്പ്രസിഡന്റാണെന്നൊന്നും കോടിയേരിക്ക് പിടിയില്ല. പാലക്കാട്ടെ ബി.ജെ.പി മുന്‍ജില്ലാഅധ്യക്ഷന്‍-കം മുനി. കൗണ്‍സിലറെ ഏതോ ഒരു കാസര്‍ക്കോട്ടുകാരനാക്കിക്കളഞ്ഞു, സഖാവ്. എന്താ ശ്രീധരന്‍പിള്ളക്ക് നിരാഹാരമിരുന്നുകൂടേ എന്നും. ഗോള്‍ഡന്‍ ഓപ്പര്‍ച്ചുനിറ്റിക്ക് കാത്തിരിക്കുന്ന ശ്രീധരന്‍പിള്ളക്ക് സഹിക്കുമോ. അടുത്തിടെയായി പിള്ളയുടെ തിരുവായില്‍നിന്ന് ഇങ്ങനെ പലതും മൊഴിഞ്ഞത് രേഖകളില്‍കിടപ്പുണ്ട്.
എന്തുകൊണ്ടോ ആവോ 2003ല്‍ പ്രസിഡന്റായപ്പോഴത്തെപോലല്ല ഇപ്പോഴത്തെ ബി.ജെ.പി രാഷ്ട്രീയം. കുത്ത് എവിടെനിന്നാണ് വരുന്നതെന്ന് നല്ല നിശ്ചയീല്ല. കോടിയേരിയുടെയും പത്രക്കാരുടെയും കുത്തൊക്കെ പിന്നേം സഹിക്കാം. എം,പിയാക്കിക്കൊടുത്തിട്ടും മുരളീധരന്റെയും ആ സുരേന്ദ്രന്റെയും കുത്തുണ്ടല്ലോ. എസ് കത്തി പോലെയാണ്. എപ്പഴാ തന്നെയൊന്ന ്മാറ്റിക്കിട്ടുക എന്നുംപറഞ്ഞ് നടക്കുകയാണ് അവന്മാര്‍. ഗ്രൂപ്പില്ല എന്നതായിരുന്നു കുമ്മനനാനന്തര അധ്യക്ഷപദവിയിലേക്ക് പിള്ളയെ കയറ്റിവെക്കാന്‍ അമിത്ഷായെ പ്രേരിപ്പിച്ചത്. എന്നിട്ടെന്താ. മുന്നോക്കസമുദായത്തെ അടുപ്പിക്കാമെന്ന ലക്ഷ്യം സുകുമാരന്‍നായരിലൂടെ സാധിപ്പിച്ചുകൊടുത്തെങ്കിലും വലിയൊരു ഡെപ്പോസിറ്റ് വെള്ളാപ്പള്ളിവഴി പിണറായി കൊണ്ടുപോയി. മകന്‍ തുഷാറിനെയും പിടിച്ചുവലിക്കുകയാണ് ഇപ്പോള്‍. ഇങ്ങനെപോയാല്‍ ശബരിമലയില്‍ യുവതികള്‍ കയറിയാലും ഇല്ലെങ്കിലും പിള്ളയുംനായരും മാത്രമാകും കേരളത്തിലെ എന്‍.ഡി.എയുടെ ഡി.എന്‍.എ എന്നാണ് ദോഷൈകദൃക്കുകള്‍ പറഞ്ഞുപരത്തുന്നത്.
ആലപ്പുഴ ചെങ്ങന്നൂരിന്റെ സന്തതിയായ 65കാരന്‍ ശ്രീധരന് നാടിനോടുള്ളതിനേക്കാള്‍ പഥ്യം ഇങ്ങ് കോഴിക്കോടിനോടാണ്. അവിടെയായിരുന്നു വക്കീല്‍പഠനവും വിവാഹവും. മൂന്നരപതിറ്റാണ്ടായി വിപുലമായ സുഹൃദ്ബന്ധം ഫിക്‌സഡായി ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ടോ എന്തോ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ വിജയത്തിനടുത്തെത്തിയെന്ന് തോന്നിയപ്പോഴാണ് ജന്മനാട്ടിലെ വോട്ടര്‍മാര്‍ കാലുവാരിക്കളഞ്ഞത്. ഫലമോ ഉള്ള ഭൂരിപക്ഷവും കുറഞ്ഞു മൂന്നാമതായി. 2016ലെ നാല്‍പത്തിരണ്ടായിരത്തീന്ന് ഏഴായിരം വോട്ട് അതാകിട. ഇനിയിപ്പോ അധ്യക്ഷപ്പണി പോയാലും കേറിക്കിടക്കാന്‍ വക്കീലാപ്പീസുണ്ടല്ലോ എന്നതാണ് ഏകആശ്വാസം. ആള്‍ പുലിയാണ് കേട്ടാ, വക്കീല്‍കോട്ടങ്ങ് ഇട്ടുകഴിഞ്ഞാല്‍. ആര്‍.എസ്.എസ്സിന്റെ എത്രയെത്ര കേസുകെട്ടുകളാണ് ശകലം ബേജാറാകാണ്ട് ഊരിക്കൊടുത്തിട്ടുള്ളത്. ശബരിമല തന്ത്രിക്കുകൊടുത്തതുപോലെ ലോ പോയിന്റുകള്‍ യഥേഷ്ടമുണ്ട് വേറെ. പക്ഷേങ്കില് 22ന് റിവ്യൂഹര്‍ജിയെടുക്കുമ്പോള്‍ കോടതിയലക്ഷ്യം വല്ലതും.. ചില്ലറ ഉള്‍ഭയമില്ലാതില്ല. അയ്യപ്പന്‍ സഹായിച്ചാലും ശബരിമലസമരത്തില്‍ ഇനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല. കനകബിന്ദുക്കള്‍ നട കയറിയപ്പോള്‍ ഇറങ്ങിയത് പിള്ളയുടെ ഉള്ള ഇമേജുമാണ്. ലോക്‌സഭാപരീക്ഷ വരുമ്പോത്തിനും എണ്ണിവെച്ചതെല്ലാം പാഴാകുമെന്നാ തോന്നണേ. കുമ്മനപ്രേമികളുടെ ഹൂയ് വിളി കേള്‍ക്കുന്നില്ലേ. ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയെപ്പറ്റി ഇനിയാരും മിണ്ടിപ്പോകരുത്. ച്ചിരി ഉറക്കംകിട്ടട്ടെ!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending