Connect with us

More

ഹാദിയ: യൂത്ത് ലീഗ് നിലപാടിനെ പരിഹിസിച്ചവര്‍ക്ക് പി.കെ ഫിറോസിന്റെ മറുപടി

Published

on

ഹാദിയ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് നിലപാടിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫെയ്‌സ്ബുക്കലിട്ട പോസ്റ്റി്ന്റെ പൂര്‍ണ്ണ രൂപം

പി.കെ ഫിറോസ്

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്ന യൂത്ത് ലീഗ് നിലപാടിനെ പരിഹസിച്ച് സുഡാപ്പികള്‍ രംഗത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ ഇത് അവര്‍ക്കുള്ള മറുപടിയല്ല. അവരുടെ നിരന്തരമായ സൈബര്‍ ആക്രമണത്തെ കാണുകയും വായിക്കുകയും ചെയ്യുന്നവരുടെ അറിവിലേക്കുള്ളതാണ് ഈ പോസ്റ്റ്.
ആദ്യമേ പറയട്ടേ. അഖില@ ഹാദിയയുടെ കേസില്‍ എസ്.ഡി.പി.ഐയുടെ നിലപാടല്ല മുസ് ലിം യൂത്ത് ലീഗിനുള്ളത്. എന്ത് കൊണ്ട്?
കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത് .കോടതിയില്‍ നിന്നും സ്വന്തം അഭിഭാഷകരില്‍ നിന്ന് പോലും കാര്യങ്ങള്‍ മറച്ചു വെച്ച് കോടതിയെ പറ്റിക്കാന്‍ നോക്കിയ സൃഗാലബുദ്ധിയാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമായത് .
ഈ കേസിന്റെ ചരിത്രം ,പശ്ചാത്തലം എന്നിവ ഇനിയും പലര്‍ക്കും വ്യക്തമല്ല എന്ന് തോന്നുന്നു . ഇത്തരമൊരു ഹര്‍ജിയില്‍ (ഹേബിയസ് കോര്‍പ്പസ് ) പെണ്‍കുട്ടികളുടെ ഇഷ്ടത്തിന് വിടുക എന്നതാണ് ഒരു വ്യവസ്ഥാപിതമായ നിയമതത്വം .ഹാദിയക്ക് മുന്‍പും ,ഹാദിയക്ക് ശേഷവും ഹൈക്കോടതിയിലും പല കീഴ്‌ക്കോടതികളിലുമായി സമാനമായ കേസുകള്‍ വന്നു .അവയില്‍ എല്ലാം പെണ്‍കുട്ടികള്‍ കോടതിയില്‍ അവരുടെ താത്പര്യം അറിയിക്കുകയും അത് മാനിച്ചു കൊണ്ടുള്ള വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കുകയും ചെയ്തു .ഹാദിയയുടെ കേസില്‍ അസാധാരണമായ ഈ വിധി എന്ത് കൊണ്ടുണ്ടായി എന്നതിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട് .
ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ടു അവരുടെ അച്ഛന്‍ രണ്ടു പ്രാവശ്യം ഹര്‍ജി കൊടുത്തു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം എന്ന് കരുതുന്നു .ഈ കോലാഹലങ്ങള്‍ക്കിടയില്‍ വിസ്മരിച്ചു കൂടാത്ത ഒരു കാര്യമാണ് അത് . ഹാദിയയെ തന്റെ കൂടെ അയക്കണം എന്ന അശോകന്റെ ആവശ്യം നിരാകരിച്ചു ഹാദിയയെ സ്വതന്ത്രയായി വിടുകയാണ് ആദ്യത്തെ ഹര്‍ജിയില്‍ ഹൈക്കോടതി ചെയ്തത് .അതേ ഹൈക്കോടതി (മറ്റൊരു ഡിവിഷന്‍ ബെഞ്ച് ) രണ്ടാമത്തെ ഹര്‍ജിയില്‍ ,ഹാദിയയുടെ ഇച്ഛക്ക് വിരുദ്ധമായി ,ആദ്യത്തെ ഹര്‍ജിയിലെ വിധിക്കു കടക വിരുദ്ധമായി ,അവരെ അച്ഛന്റെ കസ്റ്റഡിയില്‍ വിട്ടു .
എന്ത് കൊണ്ട് ഹൈക്കോടതിക്ക് മനം മാറ്റമുണ്ടായി ? സ്വന്തം അധികാരപരിധി ലംഘിച്ചു കൊണ്ട് ,ഒരു പൗരന്റെ മൗലികാവകാശം തന്നെ ഇല്ലാതാക്കുന്ന ഒരു വിധി എന്ത് കൊണ്ട് പുറപ്പെടുവിച്ചു ?
2016 ജനുവരി 6 മുതല്‍ ഹാദിയയെ കാണാനില്ലെന്നു കാണിച്ചു അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഹാദിയ ഹൈക്കോടതിയില്‍ അപേക്ഷ കൊടുക്കുന്നു .മുതിര്‍ന്ന അഭിഭാഷകന്‍ പി കെ ഇബ്രാഹിം മുഖേന നല്‍കുന്ന ഈ അപേക്ഷ കോടതി അനുവദിക്കുന്നു .തുടര്‍ന്ന് ഒന്‍പതാം എതിര്‍കക്ഷിയായി ഹാദിയയെ ചേര്‍ക്കുന്നു ( അഖില അശോകന്‍ @ ആദിയ എന്നാണ് അപ്പോള്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ).
തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായ ഹാദിയ താന്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെന്ന് കോടതിയെ അറിയിക്കുന്നു .മതം പഠിക്കാനായി സത്യസരണിയില്‍ ചേര്‍ന്നതിന്റെ രേഖകള്‍ ഹാജരാക്കുന്നു .ഹാദിയയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി , ഹാദിയയെ അവളുടെ ഇഷ്ടത്തിന് വിട്ടു കേസ് തീര്‍പ്പാക്കുന്നു (25 ജനുവരി 2016 ).മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ അവളെ സന്ദര്‍ശിക്കാനുള്ള അനുവാദവും കൊടുക്കുന്നു .
ഇപ്പോഴത്തെ വിധിക്ക് കാരണമായ രണ്ടാമത്തെ ഹര്‍ജിയുമായി അശോകന്‍ വീണ്ടും കോടതിയില്‍ എത്തുന്നത് 2016 ഓഗസ്റ്റ് 8 നാണ് .മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യത ഉണ്ടെന്നാരോപിച്ചായിരുന്നു ഈ ഹര്‍ജി . ഹര്‍ജി വാദം കേള്‍ക്കാനായി 22 / 08 ലേക്ക് പോസ്റ്റ് ചെയ്യുന്നു .സൈനബയുടെ വീട്ടില്‍ താമസിച്ചിരുന്ന ഹാദിയയെ കണ്ടെത്താന്‍ ‘കഴിഞ്ഞില്ലെന്ന് പോലീസ് കോടതിയില്‍ അറിയിക്കുന്നു . തുടര്‍ന്ന്‌കേസ് 25 ലേക്ക് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം അഭിഭാഷകനോടൊപ്പം കോടതിയില്‍ ഹാജരായ ഹാദിയ പഴയ നിലപടുകള്‍ തന്നെ ആവര്‍ത്തിക്കുന്നു . എന്നാല്‍ ഒരു മാസമായി അവള്‍ മിസ്സിംഗ് ആണെന്നും സൈനബയുടെ വീട്ടില്‍ തുടര്‍ന്നും താമസിക്കുന്നത് സുരക്ഷിതമല്ലെന്നുമുള്ള അശോകന്റെ വാദം പരിഗണിച്ചു ഹാദിയയെ താല്‍കാലികമായി ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിടുന്നു .
പിന്നീട് 27 സെപ്റ്റംബര്‍ 2016 ന് ഹാദിയ വീണ്ടും കോടതിയില്‍ ഹാജരാവുന്നു . ഹോസ്റ്റലില്‍ താമസിക്കാനോ അച്ഛന്റെ കൂടെ പോകാനോ താത്പര്യമില്ലെന്ന് അറിയിക്കുന്നു . ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു .ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . പ്രായപൂര്‍ത്തിയായ ഒരു യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ വിടാനോ ഹോസ്റ്റലില്‍ നിര്‍ത്താനോ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുന്നു .തുടര്‍ന്ന് സൈനബയോടൊപ്പം പോകണമെന്ന അപേക്ഷ അനുവദിച്ചു കോടതി ഹാദിയയെ അവരുടെ ഇഷ്ടത്തിന് വിട്ടു .കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റി വെക്കുന്നു .
2016 നവംബര്‍ 11 ന് അശോകന്റെ അഭിഭാഷകന്‍ ,ഹാദിയ പഠിക്കാന്‍ പോകാതെ അനിശ്ചിതമായി സൈനബയുടെ വീട്ടില്‍ താമസിക്കുന്നതില്‍ അശോകനുള്ള ഉല്‍ക്കണ്ഠ കോടതിയെ അറിയിക്കുന്നു .അഖിലയുടെ ഹൌസ് സര്‍ജന്‍സി മുടങ്ങിക്കിടക്കുന്നതിലുള്ള ഉല്‍ക്കണ്ഠയും കോടതിയെ ബോധിപ്പിക്കുന്നു .
കേസിലെ നിര്‍ണായകമായ വഴിത്തിരിവ് ഇനിയാണ് ഉണ്ടാകുന്നത് . ഡിസംബര്‍ 19 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ഹാദിയയുടെ പഠനത്തെ കുറിച്ച് ആരായുന്നു . ഹാദിയ പഠിച്ച സേലത്തെ അതേ കോളേജില്‍ ഹൌസ് സര്‍ജന്‍സിക്ക് ചേരണമെന്ന ആവശ്യം ഹാദിയയുടെ അഭിഭാഷകന്‍ ഉന്നയിക്കുന്നു .അവിടെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനുള്ള താത്പര്യം അറിയിക്കുന്നു . അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അച്ഛന്റെ കൈവശമാണെന്നും അവ തിരിച്ചു കിട്ടണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു ഹാദിയയുടെ അഭിഭാഷകന്റെ ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . കോളേജില്‍ ചേരാനായി അച്ഛന്റെ കൂടെ പോകാന്‍ വിരോധമില്ലെന്നും ഹാദിയ കോടതിയെ അറിയിക്കുന്നു . അവളുടെ ഹോസ്റ്റല്‍ ചെലവുകള്‍ അച്ഛന്‍ വഹിക്കണമെന്നും കോടതി ഉത്തരവിടുന്നു . തുടര്‍ന്ന് ഡിസംബര്‍ 21 ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറണമെന്ന് അശോകനോട് കോടതി നിര്‍ദേശിക്കുന്നു . ഹാദിയയും നേരിട്ട് ഹാജരാവണമെന്നും ഉത്തരവിടുന്നു .
ഡിസംബര്‍ 21 ന് ഹാദിയയും അശോകനും നേരിട്ട് ഹാജരാവുകയും സര്‍ട്ടിഫിക്കറ്റുകള്‍ കൈ മാറുകയും ഹാദിയ ഉപരി പഠനത്തിനായി കോളേജില്‍ ചേരുകയും ചെയ്ത് അവസാനിക്കേണ്ടതായിരുന്നു ഈ കേസ് . പൊടുന്നനെ കാര്യങ്ങള്‍ അട്ടിമറഞ്ഞത് ഷെഫിന്‍ ജഹാന്റെ രംഗപ്രവേശത്തോടെയാണ് .
21 / 12 ന് ഷെഫിന്‍ ജഹാനോടൊപ്പമാണ് ഹാദിയ ഹാജരായത് . ഇതാരാണ് എന്ന് ആരാഞ്ഞ കോടതിയോട് ഭര്‍ത്താവാണ് എന്നറിയിച്ചതോടെ കോടതി അമ്പരന്നു . ഇതിനിടയില്‍ എപ്പോഴായിരുന്നു വിവാഹം എന്നന്വേഷിച്ച കോടതി വീണ്ടും ഞെട്ടി . ഇതിന് മുന്‍പ് കേസ് വിശദമായി വാദം കേട്ട അതേ തിയ്യതിയില്‍ അതായത് ഡിസംബര്‍ 19 നായിരുന്നു വിവാഹം . അന്നേ ദിവസ്സം ഹാദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് ,ഹാദിയക്ക് ഇപ്പോള്‍ വേണ്ടത് ഹൌസ് സര്‍ജന്‍സിക്കു ചേരുകയാണ് എന്നാണ് . വിവാഹം കഴിക്കുന്നതിനെ കുറിച്ച് അതും അന്നേ ദിവസം തന്നെ ,വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഒരു സൂചനയും ഹാദിയയുടെ അഭിഭാഷകന്‍ നല്‍കിയില്ല . ഇവിടം മുതലാണ് കോടതിക്ക് അവിശ്വാസം തുടങ്ങുന്നത്.( മാധ്യമ പ്രവര്‍ത്തക ഷാഹിനയോട് കടപ്പാട്)
”””””””””””””””””””””””””””’
ചുരുക്കിപ്പറഞ്ഞാല്‍ എസ്.ഡി.പി.ഐ യുടെ ഉടായിപ്പുകളാണ് ഈ കേസ് വഷളാവുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുള്ളത്. എങ്കിലും ഹൈക്കോടതിയുടെ ജഡ്ജ്‌മെന്റ് പൂര്‍ണ്ണമായും ശരിയായ ഒന്നാണെന്ന് കരുതുന്നില്ല. സുപ്രീം കോടതി നീതിയുക്തമായ കോടതി വിധി പുറപ്പെടുവിക്കും എന്ന് തന്നെയാണ് വിശ്വാസം.
ഇക്കാര്യത്തില്‍ യൂത്ത് ലീഗിന്റെ നിലപാടെന്താണ്?
മതം മാറി ഹാദിയയായ പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം. ഹൈക്കോടതി ഉത്തരവില്‍ ആ പെണ്‍കുട്ടിയുടെ രക്ഷാ കര്‍തൃത്വം പിതാവിന് വിട്ടു നല്‍കുകയും അവര്‍ക്കും കുടുംബത്തിനും സുരക്ഷ നല്‍കാന്‍ പോലീസിനോട് നിര്‍ദ്ധേശിക്കുകയുമാണ് ചെയ്തത്.
എന്നാല്‍ കോടതി ഉത്തരവിന്റെ മറവില്‍ ആ പെണ്‍കുട്ടിയെ വീട്ടു തടങ്കലിലാക്കിയത് മനുഷ്യാവകാശങ്ങളുടെയും ഭരണഘടന വിഭാവനം ചെയ്യുന്ന ഫണ്ടമെന്റല്‍ റൈറ്റ്‌സിന്റെയും ലംഘനമാകുന്നു എന്ന് കാണിച്ചാണ് യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മീഷനെ സമീച്ചത്. പരാതി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു എന്ന് മാത്രമല്ല ഒരു ഘട്ടത്തില്‍ പോലീസിനെ പരസ്യമായി ശാസിക്കുന്ന നിലപാട് വരെ കമ്മീഷന്‍ എടുക്കുകയുണ്ടായി. അച്ഛന്‍ അശോകനെ വിളിപ്പിച്ച് കമ്മീഷന്‍ മൊഴിയെടുത്തു. ഇന്നലെ വീണ്ടും യൂത്ത് ലീഗിന്റെ പരാതിയില്‍ മൊഴിയെടുപ്പ് നടത്തുകയുണ്ടായി(അറ്റാച്ച്‌മെന്റ് പരിശോധിക്കുക).
പറഞ്ഞ് വന്നത് ഇത്തരം ഇടപെടലുകള്‍ ഒരു പരിധി വരെയെങ്കിലും ആ പെണ്‍കുട്ടിക്ക് ആശ്വാസം ലഭിക്കാനിടയാക്കിയേക്കുമെന്ന വിശ്വാസത്തിലാണ്. ഒരു ഭാഗത്ത് ആര്‍.എസ്. എസ്സും മറുഭാഗത്ത് എസ്.ഡി.പി.ഐയും നിലയുറപ്പിച്ച വിഷയത്തില്‍ വളരെ കരുതലോടെയേ മുന്നോട്ട് നീങ്ങാനാവൂ എന്ന ഉറച്ച ബോധ്യം ഞങ്ങള്‍ക്കുണ്ട്. അത് കൊണ്ട് തന്നെ സുഡാപ്പിയുടെ പരിഹാസങ്ങള്‍ക്ക് ഞങ്ങള്‍ പുല്ലു വില കല്‍പ്പിക്കുന്നു.
പിന്‍കുറിപ്പ്: ആദ്യം യൂത്ത് ലീഗ് ഇടപെട്ടില്ല എന്ന് പറഞ്ഞു. പിന്നെ പരാതി കൊടുക്കുമ്പോള്‍ ചിരിച്ചു എന്നായി. കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അതിനെയും പരിഹസിച്ചു. ഒടുവില്‍ യൂത്ത് ലീഗ് കേസില്‍ നിന്ന് പിന്‍മാറി എന്ന് പ്രചരിപ്പിച്ചു. ശനിയാഴ്ചയായില്ലേ എന്നാണ് ഇപ്പോള്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. എന്ത് ചെയ്യാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ സുഡാപ്പികളുടെ ജന്‍മം പിന്നെയും ബാക്കി

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending