Connect with us

Culture

ദുരിതം പെയ്തിടത്ത് സ്‌നേഹാലിംഗനവുമായി ഹൈദരലി തങ്ങള്‍

Published

on

കെ.എസ്. മുസ്തഫ

മേപ്പാടി: ഉരുള്‍പൊട്ടിയൊലിച്ച ദുരിതത്തില്‍ ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്‌നേഹാശ്‌ളേഷവുമായി മുസ്്‌ലിം ലീഗ് നേതാക്കളെത്തി. നഷ്ടപ്പെട്ട ഒരായുസ്സിന്റെ സമ്പാദ്യവും കൂടെക്കൂടിയ തീരാനോവുകളും പേറി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലെത്തിയ നേതാക്കളുടെ സന്ദര്‍ശനം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിനീരാവുകയായിരുന്നു. മൂന്ന് മിനിറ്റിനിടെ ജീവിതം രണ്ടായി മുറിഞ്ഞ്‌പോയവരുടെ വേദനകളിലേക്ക് ഇന്നലെ രാവിലെയാണ് നേതാക്കളെത്തിയത്. രാവിലെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വയനാട് ജില്ലയിലെത്തിയ ഹൈദരലി തങ്ങള്‍ പുത്തമുലയില്‍ നിന്ന് ജീവന്‍ മാത്രം തിരിച്ചുകിട്ടിയ പുത്തുമലക്കാര്‍ താമസിക്കുന്ന മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആദ്യമെത്തിയത്.

നിരത്തിയിട്ട മരബെഞ്ചുകളില്‍ കാത്തിരിക്കുന്ന വേദനകള്‍ക്ക് മുന്നില്‍ തങ്ങള്‍ നിന്നു. കണ്ണീരും കിനാവും നിറഞ്ഞ ശബ്ദത്തില്‍ അവര്‍ നേതാക്കളോട് വേദനകള്‍ കൈമാറി. പുത്തമുല പച്ചക്കാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ഒരിക്കലും തീരാത്ത നോവുകള്‍ ഹൃദയത്തിലേറ്റിയ ഹൈദരലി തങ്ങള്‍ അവര്‍ക്കായും മുഴുവന്‍ ദുരിബാധിതര്‍ക്കായും പ്രാര്‍ത്ഥിച്ചു. വലിയ ദു:ഖത്തിലാണ് ദുരിതബാധിതരെന്നും കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കൊപ്പം എന്നും മുസ്്ലിം ലീഗുണ്ടെന്നും തങ്ങള്‍ ക്യാമ്പംഗങ്ങളോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കണം. ദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്ന സേവനങ്ങപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മുസ്്‌ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ക്യാമ്പംഗങ്ങളോട് സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പ്രദേശത്ത് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചുവരുന്നതായും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു.

ദുരന്തബാധിത പ്രദേശങ്ങളില്‍ മുസ്്‌ലിം ലീഗിന്റെയും മറ്റ് സ്വയംസന്നദ്ധപ്രവര്‍ത്തകരുടെയും സേവനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് തുടര്‍ന്ന് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നത് പുണ്യമാണെന്ന് തിരിച്ചറിഞ്ഞവരുള്ള നാട്ടില്‍ ഏത് ദുരന്തങ്ങളെയും അതിജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ളം കയറി വിവാഹവസ്ത്രങ്ങളടക്കം ഒലിച്ചുപോയി മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്ന ചൂരല്‍മലയിലെ പ്രതിശ്രുത വധു റാബിയക്ക് ദുബൈ കെ.എം.സി.സിയുടെ അഞ്ചുപവന്‍ സ്വര്‍ണ്ണസമ്മാനവും വിവാഹവസ്ത്രങ്ങളും ആയിരം പേര്‍ക്ക് ഭക്ഷണകിറ്റുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചാണ് ലീഗ് നേതാക്കള്‍ മടങ്ങിയത്.

മുസ്്‌ലിം ലീഗ് നേതാക്കള്‍ മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ക്യാമ്പില്‍ ദുരിതാബാധിതര്‍ക്കൊപ്പം

സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, സെക്രട്ടറി കെ.എസ് ഹംസ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മുസ്്‌ലിം ലീഗ് ജില്ലാ നേതാക്കളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, എം.മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, ടി.ഹംസ, സലിം മേമന തുടങ്ങിയവര്‍ നേതാക്കളെ അനുഗമിച്ചു. നേരത്തേ മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് സ്‌കൂളിലെ ക്യാമ്പിലെത്തിയ നേതാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവരോട് വിവരങ്ങള്‍ ആരാഞ്ഞു. ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ അറുപത്കാരി പൂത്ത ഹൈദരലി തങ്ങള്‍ വന്നെന്നറിഞ്ഞതോടെ കാണണമെന്ന വാശിയിലായിരുന്നു.

ഇവര്‍ക്കരികിലേക്കെത്തിയ നേതാക്കള്‍ക്ക് മുന്നില്‍ മകന്റെ കൈപിടിച്ച് പൂത്ത നിന്നു. ക്യാമ്പിലെ വിവരങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. നിര്‍മ്മലയില്‍ നിന്നും ചോദിച്ചറിഞ്ഞ നേതാക്കള്‍ മുഴുവന്‍ സഹായങ്ങളും വാഗ്ദാനം ചെയ്തു. നേതാക്കള്‍ മടങ്ങുന്നേരം ആവശ്യങ്ങള്‍ പറായിതുരുന്നതെന്തെന്ന് ചോദിച്ച ബന്ധുക്കളോട് പൂത്ത പറഞ്ഞു. ‘തങ്ങളെ കണ്ടില്ലേ, അത് മതി. എനിക്ക് സന്തോഷായി.’

മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുസ്്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍, ക്യാമ്പിലെ മുതിര്‍ന്ന അംഗം ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ പൂത്തയോടും സ്‌കൂളിലെ അധ്യാപകരോടും വിവരങ്ങള്‍ ആരായുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending