Connect with us

More

അഹിതകരമായ ചോദ്യം ചോദിച്ചു; റിപ്പോര്‍ട്ടറെ ട്രംപ് ഹാളില്‍ നിന്ന് പുറത്താക്കി

Published

on

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് നേരിട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് പുറത്താക്കുന്ന വീഡിയോ വൈറലാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള തീരുമാനവും ചോദ്യം ചെയ്ത റിപ്പോര്‍ട്ടറെയാണ് ബലം പ്രയോഗിച്ച് ഹാളില്‍ നിന്ന് മാറ്റുന്നത്.

കുടിയേറ്റ നിയമത്തെപ്പറ്റി ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ തന്നെ ട്രംപ് റിപ്പോര്‍ട്ടറോട് ഇരിക്കാന്‍ കല്‍പ്പിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ഗൗനിക്കാതെ അദ്ദേഹം ചോദ്യവുമായി മുന്നോട്ടു പോകുന്നു. ’11 ദശലക്ഷം ജനങ്ങളെ നാടുകടത്താന്‍ താങ്കള്‍ക്കാവില്ല. 1900 മൈല്‍ ദൈര്‍ഘ്യമുള്ള മതില്‍ കെട്ടാനും താങ്കള്‍ക്കാവില്ല. ഈ രാജ്യത്തേക്ക് വരുന്നവര്‍ക്ക് പൗരത്വം നിഷേധിക്കാനും താങ്കള്‍ക്കാവില്ല.’ ഇത്രയും പറയുന്നതിനിടെ ട്രംപ് തന്റെ കൂടെയുള്ള ഉദ്യോഗസ്ഥനോട് പത്രപ്രവര്‍ത്തകനെ ഹാളില്‍ നിന്ന് പുറത്താക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു.

ട്രംപിനെ ചോദ്യം ചെയ്ത റിപ്പോര്‍ട്ടറെ പുറത്താക്കുന്ന വീഡിയോ

താനൊരു റിപ്പോര്‍ട്ടറാണെന്നും ചോദ്യം ചോദിക്കുക തന്റെ അവകാശമാണെന്നും പറഞ്ഞ റിപ്പോര്‍ട്ടറെ ശരീരത്തില്‍ പിടിച്ചാണ് പുറത്താക്കുന്നത്. ഹാളില്‍ നിന്ന് പുറത്തു കൊണ്ടുപോകുന്ന ഉദ്യോഗസ്ഥന്‍ ‘എന്റെ രാജ്യത്തു നിന്ന് പുറത്തുപോകൂ…’ എന്നും റിപ്പോര്‍ട്ടറോട് കല്‍പ്പിക്കുന്നുണ്ട്. ‘ഞാനും യു.എസ് പൗരനാണ്’ എന്ന് റിപ്പോര്‍ട്ടര്‍ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥന്‍ അത് മുഖവിലക്കെടുക്കുന്നില്ല.

അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ട്രംപ് ഇതാദ്യമായല്ല പുറത്താക്കുന്നത്. പ്രചരണത്തിനിടെ ഇത്തരം അനേകം സംഭവങ്ങളുണ്ടായി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് ചുമതലയേല്‍ക്കുന്നതിനു മുമ്പ് പത്രസമ്മേളനത്തിനിടെ സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം കോസ്റ്റയുമായി ട്രംപ് വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. സി.എന്‍.എന്‍ വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാരോപിച്ച് ചോദ്യം ചോദിക്കാനുള്ള അവസരം ട്രംപ് നിഷേധിക്കുകയായിരുന്നു.

സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം കോസ്റ്റയുമായി ട്രംപ് വാക്കേറ്റത്തിലേര്‍പ്പെടുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സി‌പിഎം

Published

on

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.

അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.

Continue Reading

kerala

ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം

ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല

Published

on

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.

ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

india

സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘നായ സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

Published

on

ന്യൂഡല്‍ഹി: പൊതുജന സമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നുള്ള 41കാരനായ രാജേഷ് സക്രിയയാണ് പ്രതി. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള  സുപ്രീം കോടതി വിധിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും ഇദ്ദേഹം നായകളെ അമിതമായി സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും കുടുംബം അവകാശപ്പെട്ടു.
നായ്ക്കളോടുള്ള സ്‌നേഹവും സുപ്രീം കോടതിയുടെ വിധിയോടുള്ള ദേഷ്യവുമാണ് ഡല്‍ഹിയിലേക്ക് പോകാനും മുഖ്യമന്ത്രിയെ നേരിടാനും പ്രേരിപ്പിച്ചതെന്ന് സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. തെരുവ് നായകള്‍ക്കെതിരായ സുപ്രീം കോടതിയുടെ ഉത്തരവില്‍ കടുത്ത ദേഷ്യമുണ്ടായിരുന്നു. അതിനു പിന്നാലെ ഉടന്‍ ഡല്‍ഹിക്ക് പോവുകയായിരുന്നു. ഞങ്ങള്‍ക്ക് മറ്റൊന്നും അറിയില്ല,’ ഭാനു പറഞ്ഞു.

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

Continue Reading

Trending